എംഎസ്സി എല്‍സ കപ്പലപകടത്തിൽ കപ്പൽ കമ്പനി പണം കെട്ടിവെച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി. 5.97 കോടി രൂപ കെട്ടിവെച്ചുവെന്ന് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി ഹൈക്കോടതിയെ അറിയിച്ചു. കപ്പലപകടത്തില്‍ നഷ്ടം നേരിട്ട ചരക്കുടമകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു പണം കെട്ടി വയ്ക്കാൻ കമ്പനിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്. കപ്പൽ കമ്പനി കെട്ടിവെച്ചതുക സ്ഥിര നിക്ഷേപം നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ദേശസാത്കൃത ബാങ്കില്‍ ഒരു വർഷത്തേക്ക് സ്ഥിര നിക്ഷേപം നടത്താനാണ് ഇടക്കാല ഉത്തരവ്. ഇതു സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രിക്ക് സിംഗിള്‍ ബെഞ്ച് നിർദ്ദേശം നൽകി.Also read – പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീരിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ വീണ്ടും സജീവമാകുന്നുലൈബീരിയൻ ചരക്ക് കപ്പലായ എംഎസ്‍സി എൽസ 3 മെയ് 24നാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച പകൽ ആലപ്പുഴ തോട്ടപ്പള്ളിയിൽനിന്ന് 14.6 നോട്ടിക്കൽ മൈലും കൊച്ചിയിൽനിന്ന് 40 നോട്ടിക്കൽ മൈലും അകലെയാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. കൊച്ചി തീരത്ത് മുങ്ങിയ കപ്പലിന്‍റെ ഉടമസ്ഥരായ എം എസ് സിയുടെ കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു. വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എംഎസ്സിയുടെ മാന്‍സ എഫ് എന്ന കപ്പല്‍ തടഞ്ഞുവെക്കാനാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ നിർദേശം നൽകിയത്.The post എംഎൽസി എൽസ കപ്പലപകടം: ഹൈക്കോടതി നിദ്ദേശപ്രകാരം കമ്പനി പണം കെട്ടിവെച്ചു appeared first on Kairali News | Kairali News Live.