ഇന്ത്യൻ ടെസ്റ്റ് ടീം വിരാട് കോഹ്ലിയും രോഹിത് ശർമയും ആർ അശ്വിനും ഇല്ലാതെ ഒരു ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുന്നു. ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരം 20ന് ലീഡ്സിലെ ഹെഡിങ് ലിയിലാണ്. വിരമിച്ച താരങ്ങളുടെ വിടവ നികത്താൻ എത്തുന്ന താരങ്ങളുടെ പരീക്ഷണശാലയാണ് ഇംഗ്ലണ്ട്.കോഹ്ലിയും രോഹിതും അശ്വിനും ഉൾപ്പെടുന്ന ഇന്ത്യൻ ടെസ്റ്റ് ടീം തലമുറയിലെ ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, കെ എൽ രാഹുൽ എന്നിവർ മാത്രമാണ് ഇപ്പോൾ ടീമില് അവശേഷിക്കുന്നത്.സച്ചിനും കോലിയും കളിച്ച നാലാം നമ്പറിലായിരിക്കും ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കുന്ന ഗിൽ ഇറങ്ങുന്നത്. 32 ടെസ്റ്റ് കളിച്ചിട്ടുള്ള ഗില്ലിന്റെ ടെസ്റ്റിലെ ശരാശരി 35മാത്രമാണ്.Also Read: ഇന്ത്യ- പാക് പോരാട്ടം വരുന്നു; മത്സരം വനിതാ ലോകകപ്പിൽ, കൊളംബോ വേദിയാകുംയശസ്വി ജയ്സ്വാളും സായ് സുദർശനുമായിരിക്കും ഇന്ത്യക്കായി ഓപണിങ്ങ് ഇറങ്ങുക. തമിഴ്നാട്ടുകാരനായ സായ് സുദർശന്റെ അരങ്ങേറ്റ ടെസ്റ്റ് ആയിരിക്കും. കൗണ്ടിയിൽ കളിച്ചതിന്റെ അനുഭവസമ്പത്താണ് ഇംഗ്ലണ്ടിൽ സായിക്ക് കരുത്തേകുന്നത്.ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയ കരുൺ നായർ, ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി, ഇന്ത്യൻ എ ടീം നായകൻ അഭിമന്യു ഈശ്വരൻ എന്നിവരും ബാറ്റിങ് നിരയിലുണ്ട്.Also Read: കായിക കേരളത്തിന്‍റെ ഉന്നമനം ലക്ഷ്യം: സ്പോര്‍ട്സ് കോണ്‍ക്ലേവ് ഒക്ടോബറിൽപേസർമാരിൽ ബുമ്ര-മുഹമ്മദ് സിറാജ് സഖ്യത്തിന് ഒപ്പം അർഷ്ദീപ് സിങ്ങിനെ ഇറക്കിയേക്കും. പ്രസിദ്ധ് കൃഷ്ണയ്ക്കും സാധ്യതയുണ്ട്. ബുമ്രയ്ക്ക് എല്ലാ മത്സരങ്ങളിലും കളിക്കാനാകുമോ എന്നതാണോ ഗില്ലിനുമുന്നിലുള്ള വെല്ലുവിളി. പ്രധാന സ്പിന്നറായി ജഡേജയ്ക്ക് പകരം വാഷിങ്ടൺ സുന്ദറിനെ കളിപ്പിച്ചാലും അത്ഭുതമില്ല. പരിശീലകൻ ഗൗതം ഗംഭീറിനും ഈ പരമ്പര നിർണായകമാണ്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ഉൾപ്പെടുന്നത്.The post പുത്തൻ തലമുറ ഇംഗ്ലണ്ട് മണ്ണിൽ; ഇന്ത്യ–ഇംഗ്ലണ്ട് പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കം appeared first on Kairali News | Kairali News Live.