രാജ്യത്തെ ഞെട്ടിച്ച വിമാനാപകടത്തിന് പിന്നാലെ എയർ ഇന്ത്യയ്ക്ക് സുരക്ഷ ശക്തമാക്കാൻ നിർദ്ദേശവുമായി വ്യോമയാന മന്ദ്രാലയം. എയർ ഇന്ത്യയ്ക്ക് മുന്നിൽ കർശന നിർദ്ദേശമാണ് സർക്കാർ നൽകിയിരിക്കുന്നത് .എയർഇന്ത്യയുമായി ബന്ധപ്പെട്ട്ഗുരുതരമായ സുരക്ഷാ വീഴ്ചകൾ വ്യാപകമാകുന്നതിനെ തുടർന്നാണ് നടപടി. സാങ്കേതിക തകരാറുകൾ മൂലവും മറ്റ്പ്രശ്നങ്ങൾ കാരണവും ഇന്ന് ആകെ ഏഴ് എയർ ഇന്ത്യ ഇന്റർനാഷണൽ വിമാനങ്ങൾ റദ്ദാക്കിയത്. റദ്ദാക്കിയ വിമാനങ്ങളിൽ ആറെണ്ണം അഹമ്മദാബാദിൽ തകർന്ന ബോയിംഗ് 787-8 ഡ്രീംലൈനറുകളായിരുന്നു. രണ്ട് വിമാനങ്ങളിലും സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെത്തുടർന്ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കും ഡൽഹിയിൽ നിന്ന് പാരീസിലേക്കും ഷെഡ്യൂൾ ചെയ്തിരുന്ന രണ്ട് വിമാനങ്ങളും ചൊവ്വാഴ്ച റദ്ദാക്കി.ALSO READ: ഇന്ന് മാത്രം റദ്ദാക്കിയത് എയർ ഇന്ത്യയുടെ ആറ് സർവീസുകൾ; എല്ലാം ഡ്രീം ലൈനർ ബോയിങ് വിഭാഗത്തിൽപ്പെട്ടവഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പാരീസിലേക്കുള്ള എയർ ഇന്ത്യ വിമാനവും ചൊവ്വാഴ്ച യാത്രയ്ക്ക് മുമ്പുള്ള പരിശോധനയ്ക്കിടെ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് റദ്ദാക്കിയിരുന്നു. ഈ പ്രശ്നം നിലവിൽ എയർലൈൻ പരിഹരിച്ചുവരികയാണ്.ALSO READ : കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി; വിമാനം നാഗ്പൂരിൽ ഇറക്കിThe post വിമാനത്തിന്റെ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം; എയർഇന്ത്യയ്ക്ക് കർശന നിർദേശവുമായി വ്യോമയാന ഏജൻസി appeared first on Kairali News | Kairali News Live.