പ്രാർത്ഥന ശ്രീനിവാസൻഅപൂർവ രോഗം ബാധിച്ചിട്ടും, ചക്രകസേരലയിലായിട്ടും സ്ട്രോങ് ആയി ജീവിക്കുകയാണ് ആൻസി എന്ന സൂപ്പർ വുമൺ. തലച്ചോറിന്റെയും നട്ടെല്ലിന്റെയും ആവരണം ക്രമേണ നശിച്ചുപോകുന്ന അപൂർവരോഗമാണ് പത്തനംതിട്ട പന്തളം സ്വദേശിനിയായ ആൻസിയെ ബാധിച്ച മൾട്ടിപ്പിൾ സ്ക്ലീറോസിസ്. എന്നാൽ ഇതിലൊന്നും തളർന്ന് പോകില്ലെന്ന ആത്മവിശ്വാസം ആൻസിയെ ഇന്ന് എത്തിച്ചത് കോഴിക്കോട് വടകര മേപ്പയ്യിൽ ഗവണ്മെന്റ് സംസ്കൃത ഹയർ സെക്കണ്ടറി സ്കൂളിന്റെ മുന്നിലാണ്. ആൻസി ഇനി കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്ന അധ്യാപികയാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് സർക്കാർ ജോലിയെന്ന സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് ഈ യുവതി.തിരുനാവായിൽ ജോലി ചെയ്യുമ്പോൾ കണ്ണിന് അസ്വസ്ഥതകൾ അനുഭവപെട്ടതിൽ നിന്നാണ് മുടിയൂർക്കോണം കുന്നിക്കുഴി പെരുമ്പ്രാതെക്കതിൽ ആൻസിയുടെ ജീവിതം മാറിമറിയുന്നത്. അപ്പോൾ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. കടുത്ത തലവേദന മറ്റൊരു ലക്ഷണമായിരുന്നു. ഒരുപാട് ചികിത്സയ്ക്ക് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. അപ്പോൾ തന്നെ സ്റ്റിറോയ്ഡ് കുത്തിവയ്പ്പ് ആരംഭിച്ചു. പിന്നീട് കണ്ണിന്റെ കാഴ്ച തിരിച്ചു കിട്ടി. 2020 കാലയളവിൽ കാലിന്റെ പേശികൾക്ക് ബലം കുറഞ്ഞു നടക്കാനാവാത്ത അവസ്ഥയിലായി. അങ്ങനെയാണ് ആൻസിയുടെ ജീവിതം ചക്രക്കസേരയിലേക്ക് മാറുന്നത്.Also read – ജമാഅത്തെ ഇസ്ലാമിയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു; സമസ്ത നേതാവിന്റെ പ്രസംഗം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ“ഈ രോഗം വന്നപ്പോൾ ഒരുപാട് ഡൌൺ ആയിരുന്നു. ഇതിൽ കൂടുതൽ ഒന്നും സംഭവിക്കാനില്ല എന്നാണ് വിചാരിച്ചത്. എന്നാൽ പി.എസ്.സി ജോലി ജീവിതത്തിലെ വഴിത്തിരിവായി. ഇപ്പോൾ വളരെയധികം ഹാപ്പിയാണ്”- ആൻസി പറഞ്ഞു. മേപ്പയ്യിൽ ഗവണ്മെന്റ് സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിലാണ് ഇപ്പോൾ അൻസിക്ക് ജോലി ലഭിച്ചിരിക്കുന്നത്. മകൾ അബിഗേലിനൊപ്പം പുതിയ അധ്യയന വര്ഷത്തിലേക്കും ജീവിതത്തിലേക്കും ആൻസി കാൽവയ്പ്പ് നടത്തുകയാണ്.പന്തളം മുടിയൂർക്കോണം കുന്നിക്കുഴി പെരുമ്പ്രാതെക്കതിൽ സ്വദേശിയാണ് ആൻസി. അടൂർ പറന്തൽ മാർ ക്രിസോസ്റ്റം കോളേജിലെ അധ്യാപകൻ ജിജോയാണ് ആൻസിയുടെ ജീവിത പങ്കാളി. ഇരുവരുടെയും മകളാണ് അബിഗേൽ.രോഗം ശാരീരികമായി തളർത്തിയെങ്കിലും, മാനസികമായി തോറ്റുകൊടുക്കാൻ ആൻസി ഒരുക്കമല്ലായിരുന്നു. അതുകൊണ്ടുതന്നെ കിടപ്പിലായിട്ടും, പി.എസ്.സി പരീക്ഷകൾക്ക് നല്ല രീതിയിൽ തയ്യാറെടുക്കുകയും, ജോലിക്കുള്ള അഭിമുഖങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. എന്നാൽ ആൻസിയുടെ ശാരീരികഅവസ്ഥ ചൂണ്ടിക്കാട്ടി, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിഗണിച്ചില്ല. ഇതുകൊണ്ടൊന്നും ആൻസി തളർന്നില്ല. ജോലിക്കുവേണ്ടിയുള്ള പരിശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു.Also read – ആകാശ ദുരന്തം: മു‍ഴുവൻ യാത്രക്കാരും മരിച്ചു; മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുംഒടുവിൽ ആൻസിയുടെ കഠിനാധ്വാനത്തിനും മനോബലത്തിനുമുള്ള സമ്മാനമായാണ് വടകരയിലെ സർക്കാർ ഹൈസ്ക്കൂളിൽ അധ്യാപികയാകാനുള്ള പി.എസ്.സിയുടെ നിയമന ഉത്തരവ് എത്തിയത്. പ്രതിസന്ധികളിലും കുടുംബത്തിന്‍റെ ഉറച്ച പിന്തുണ ആൻസിക്ക് കരുത്തായി. വായനയും സിനിമ കാണുന്നതുമൊക്കെയാണ് ആൻസിയുടെ ഒഴിവുസമയ ഇഷ്ടങ്ങൾ. ഇടയ്ക്ക് കുടുംബത്തിനൊപ്പം തിയറ്ററിൽ പോയി സിനിമ കാണാറുമുണ്ട്.മലയാളത്തിലും മാസ് കമ്മ്യൂണിക്കേഷനിലും ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ആൻസി തിരുവനാവായ കിദുമത്ത് ആർട്സ് ആൻഡ് സയൻസ് കോളേജ്, മലപ്പുറം ജെംസ് കോളേജ് എന്നിവിടങ്ങളിൽ ജേണലിസം അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.The post ആൻസി എന്ന സൂപ്പർ വുമൺ ഡബിൾ സ്ട്രോങ്ങ്; മനോബലംകൊണ്ട് സർക്കാർ ജോലി എന്ന സ്വപ്നം സഫലമാക്കി appeared first on Kairali News | Kairali News Live.