നിലമ്പൂർ മണ്ഡലത്തിലെ വിവിധ മേഖലകളിലായി അഭൂതപൂർവ്വമായ മുന്നേറ്റമാണ് ഇടതുപക്ഷ സർക്കാർ കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ കാഴ്ചവച്ചത്. അടിസ്ഥാന ജനവിഭാഗങ്ങളെ എന്നും ചേർത്തുപിടിക്കാനും അവരുടെ സാമൂഹിക പുരോഗതിയെ ലക്‌ഷ്യം വച്ചുകൊണ്ടുള്ള വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും കണ്ണ് വച്ച പ്രവർത്തനമാണ് പിണറായി സർക്കാർ നടത്തിയിട്ടുള്ളത്.പട്ടികജാതി കുടുംബങ്ങൾക്ക് അവശ്യ സൗകര്യങ്ങൾ ഒരുക്കി വികസനപാതയിൽ മുന്നോട്ട് പോകുകയാണ് സംസ്ഥാന സർക്കാർ .കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ നിലമ്പൂർ മണ്ഡലത്തിൽ 151 ഭൂരഹിത പട്ടികജാതി കുടുംബങ്ങൾക്കാണ് സർക്കാർ സ്വന്തമായി ഭൂമി നൽകിയത് . ഭൂമിക്ക് പുറമെ 178 കുടുംബങ്ങൾക്ക് പാതിവഴിയിൽ നിർമ്മാണം നിലച്ച 112 വീടുകൾ പൂർത്തീകരിക്കുവാനുള്ള സഹായവും നൽകി. സേഫ് പദ്ധതിക്ക് കീഴിൽ 86 കുടുംബങ്ങൾക്ക് വീടിന്റെ പുനരുദ്ധാരണത്തിനും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള സഹായങ്ങളും നൽകുകയുണ്ടായി. വിദ്യാർത്ഥികൾക്ക് തടസ്സ രഹിതമായ അധ്യയനം ഉറപ്പാക്കുവാൻ 230 കുടുംബങ്ങളിലെ കുട്ടികൾക്കാണ് നിലമ്പൂരിൽ പഠനമുറി സഹായം നൽകിയത്. പട്ടികജാതിക്കാരുടെ ഭവനങ്ങളിൽ ഗുണനിലവാരങ്ങളുള്ള 105 ശുചിമുറികൾ നിർമ്മിക്കാനുള്ള സഹായവും നിലമ്പൂർ മണ്ഡലത്തിൽ നൽകി. ഇത്തരത്തിൽ പട്ടികജാതി കുടുംബങ്ങൾക്ക് അടിസ്ഥാനസൗകര്യം പ്രധാനം ചെയ്യുന്നതിൽ വിപുലമായ പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ എൽഡിഎഫ് സർക്കാർ ഏറ്റെടുത്ത് നടത്തിയത്.ALSO READ: സ്വരാജ് കലുഷരാഷ്ട്രീയത്തിനുള്ള മറുമരുന്ന്; കെ പി രാമനുണ്ണിഎല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കായി നടപ്പാക്കിയിട്ടുള്ളത്. ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കിയ സർക്കാർ 2016 മുതൽ ഭവന നിർമാണത്തിനായി 33,058 പട്ടികജാതിക്കാർക്ക് 1653 ഏക്കർ ഭൂമി നൽകി. ഭൂരഹിത ഭവന പുനരധിവാസ പദ്ധതിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 55ൽ നിന്നും 70 ആക്കി. വരുമാന പരിധി 1,00,000 രൂപയായും ഉയർത്തി.എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമിയുള്ള രാജ്യത്തെ ആദ്യ ജില്ലയാണ് തിരുവനന്തപുരം. പട്ടികവർഗക്കാർക്ക് ഭൂമി നൽകാനായി ലാൻഡ് ബാങ്ക് പദ്ധതി, നിക്ഷിപ്ത വനഭൂമി വിതരണം, വനാവകാശ നിയമം എന്നിവ നടപ്പാക്കുന്നു. 2016 മുതൽ ഇതുവരെ 8919 പട്ടികവർഗ കുടുംബങ്ങൾക്ക് 8573.54 ഏക്കർ ഭൂമി വിതരണം ചെയ്തു.ലൈഫ് പദ്ധതിയിൽ 1,14,610 പട്ടികജാതി ഗുണഭോക്താക്കൾക്കായി 1561.3 കോടി രൂപ അനുവദിച്ചു. 43,629 പട്ടികവർഗ ഗുണഭോക്താക്കൾക്കായി 802 കോടി രൂപയും നൽകി.ALSO READ: എവിടെ നിന്ന് കൊടുക്കും? ആര് കൊടുക്കും? ക്ഷേമപെൻഷൻ സർക്കാരിന് ബാധ്യതയെന്ന് ഉമ്മൻചാണ്ടി2021ൽ സർക്കാർ പൂർത്തിയാകാത്ത വീടുകളുടെ പൂർത്തീകരണ പുനരുദ്ധാരണത്തിന് സേഫ് പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയിലൂടെ 2 ലക്ഷം രൂപ വീതം 20,829 കുടുംബങ്ങൾക്ക് ധനസഹായം നൽകി. 2025-26 വർഷത്തിൽ ഈ പദ്ധതിയിൽ 10000 കുടുംബങ്ങൾക്കും ധനസഹായം അനുവദിക്കും. പട്ടികവർഗത്തിൽ നാല് വർഷം കൊണ്ട് 8401 കുടുംബങ്ങൾക്ക് 2.5 ലക്ഷം രൂപ വീതം നൽകി.2016 മുതൽ 2025 വരെ 1062 ഉന്നതികളിൽ അംബേദ്കർ ഗ്രാമവികസന പദ്ധതികൾ ഏറ്റെടുത്തു. ഉന്നതികളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ ഒൻപത് വർഷങ്ങളിലായി 1037.89 കോടി രൂപ കോർപ്പസ് ഫണ്ട് ഇനത്തിലും നൽകി.പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക ജനവിഭാഗങ്ങൾ എന്നിവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന നടപടികളാണ് സർക്കാർ സജീവമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.The post ചോരാത്ത കരുതൽ ; നിലമ്പൂരിൽ പട്ടികജാതി വിഭാഗക്കാരുടെ കണ്ണീരൊപ്പി ഇടതുപക്ഷ സർക്കാർ appeared first on Kairali News | Kairali News Live.