നിലമ്പൂർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതിന്‍റെ പേരിൽ സൈബർ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ് മുതിർന്ന കലാകാരിയായ നിലമ്പൂർ ആയിഷ. കോൺഗ്രസ് പാളയങ്ങളിൽ നിന്നും വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് നടന്നുക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ച് നിരവധി ഇടത് നേതാക്കൾ എത്തിയിരുന്നു. ഇപ്പോഴിതാ തനിക്കു നേരെ ഉയരുന്ന ആക്രമണങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ തന്നെ പ്രതികരിച്ചിരിക്കുകയാണ് നിലമ്പൂർ ആയിഷ. അന്നത്തെ കാലത്ത് പട്ടിണിയും അടിയും ഇടിയും വെടിയും എല്ലാം ഏറ്റിട്ടും തളർന്നിട്ടില്ല. എന്നിട്ടാണോ ഇന്നത്തെ കാലത്തെ ഈ സൈബർ ആക്രമണം എന്നാണ് അവർ കുറിച്ചിരിക്കുന്നത്. ALSO READ: ‘വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാൻ ശ്രമിക്കുന്നത് സൂര്യനെ കൈകൊണ്ട് മറയ്ക്കാൻ ശ്രമിക്കുന്നതിന് തുല്യം’; നിലമ്പൂർ ആയിഷക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻപോസ്റ്റിന്റെ പൂർണരൂപം1950 കളിലാണ് എൻ്റെ നാടക പ്രവേശനം, അത് പാർട്ടിയെ വളർത്താൻ ഉള്ള നാടകങ്ങൾ കൂടിയായിരുന്നു.അന്നത്തെ കാലത്ത് പട്ടിണിയും അടിയും ഇടിയും വെടിയും എല്ലാം ഏറ്റിട്ടും തളർന്നിട്ടില്ല. എന്നിട്ടാണോ ഇന്നത്തെ കാലത്തെ ഈ സൈബർ ആക്രമണം.അന്നും ഇന്നും എന്നും ഈ ‘തള്ളച്ചി’ പാർട്ടിയോടൊപ്പം തന്നെ.വിവരമില്ലാത്തവർ എന്തെങ്കിലും പറഞ്ഞെങ്കിൽ അവരോട് ക്ഷമിക്കുന്നു. കാര്യമാക്കുന്നില്ല.വിദ്വേഷം ഇല്ലാതെ പരസ്പര സ്നേഹത്തോടെ എല്ലാവർക്കും ജീവിക്കാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നുThe post ‘അന്ന് പട്ടിണിയും അടിയും ഇടിയും വെടിയും ഏറ്റിട്ട് തളർന്നിട്ടില്ല, എന്നിട്ടാണോ ഈ സൈബർ ആക്രമണം’; പോസ്റ്റ് പങ്കുവച്ച് നിലമ്പൂർ ആയിഷ appeared first on Kairali News | Kairali News Live.