അലുവയും മത്തിക്കറിയും കോമ്പിനേഷന്‍ ആയിരിക്കുകയാണ് ജമാഅത്തെ ഇസ്ലാമി- ആര്യാടന്‍ ഷൗക്കത്ത് ബന്ധം. ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും വിധ്വംസക പ്രവര്‍ത്തനങ്ങളും ഏവര്‍ക്കും അറിയാവുന്നതാണ്. ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ഥിയായതോടെ എല്ലാം മറന്ന് ജമാഅത്തെ ഇസ്ലാമിയെ പുല്‍കുന്ന കാഴ്ചയാണുള്ളത്. പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍ തുടങ്ങിയ സിനിമകള്‍ എഴുതിയ ഷൗക്കത്ത്, മുസ്ലിം സമുദായത്തെ അപരവത്കരിക്കുകയും പൈശാചികവത്കരിക്കുകയും ചെയ്യുന്നുവെന്ന് ജമാഅത്തെ സാഹിത്യങ്ങളും ഇരുട്ടുമുറി ചര്‍ച്ചയും നിരന്തരം വിശേഷിപ്പിക്കാറുമുണ്ട്. ജമാഅത്തുകാര്‍ ഷൗക്കത്തിന്റെ പടംപിടുത്തത്തിനെതിരെയും രംഗത്തുവന്നിട്ടുണ്ട്. ഇസ്ലാമോഫോബിയക്ക് വെള്ളവും വളവും നല്‍കുന്നതാണ് ഷൗക്കത്തിന്റെ സിനിമകളും നാടകങ്ങളുമെന്ന് നിരന്തരം ജമാഅത്തുകാര്‍ പറഞ്ഞിട്ടുമുണ്ട്.2019 വരെ ഇങ്ങനെ കൊണ്ടുംകൊടുത്തും മുന്നോട്ടുപോയ ജമാഅത്ത്- ആര്യാടന്മാര്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ഒന്നാകുന്ന കാഴ്ചയാണ് കണ്ടത്. ഇലക്ഷന്‍ സമയമായതോടെ ഇരുവരും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അതുവരെ എന്തായിരുന്നു ഹാലെന്നോ?Read Also: ‘വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാൻ ശ്രമിക്കുന്നത് സൂര്യനെ കൈകൊണ്ട് മറയ്ക്കാൻ ശ്രമിക്കുന്നതിന് തുല്യം’; നിലമ്പൂർ ആയിഷക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തെയും വിധ്വംസക പ്രവര്‍ത്തനങ്ങളെയും നഖശിഖാന്തം എതിര്‍ത്തവരാണ് കേരളത്തിലെ മുസ്ലിംകള്‍ എല്ലാവരും. മതരാഷ്ട്രവാദവുമായി അബുല്‍ അഅ്ലാ മൗദൂദി രംഗത്തുവന്ന സ്പോട്ടില്‍ തന്നെ അതിനെതിരെ രംഗത്തുവന്നവരാണ് സമസ്ത എന്ന പാരമ്പര്യ മുസ്ലിംകളെ പ്രതിനിധാനം ചെയ്യുന്ന സംഘടന. മൗദൂദിയെ മാത്രമല്ല, ബ്രദര്‍ഹുഡ് അടക്കമുള്ള വിധ്വസംകതയെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെയും സമസ്ത അടക്കമുള്ളവര്‍ വിമര്‍ശിക്കാറുണ്ട്. ഇവ സമൂഹത്തില്‍ ഏല്‍പിക്കുന്ന ആഘാതത്തെ മുന്‍കൂട്ടി കണ്ടാണ് അങ്ങനെ ചെയ്യുന്നത്.ഇതേ പാത പിന്തുടര്‍ന്നാണ് മുസ്ലിം സമുദായത്തിലെ രാഷ്ട്രീയക്കാരും ജമാഅത്തെ അടക്കമുള്ളവയെ എതിര്‍ക്കുന്നത്. മുസ്ലിം ലീഗിലെ കെ എം ഷാജിയും എം കെ മുനീറും അടക്കമുള്ളവരും കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഇപ്പോഴും ജമാഅത്തെക്കെതിരെ വേദികള്‍ ഉപയോഗിക്കാറുണ്ട്. ഇവരുടെയെല്ലാം എതിര്‍പ്പുകള്‍ കാറ്റില്‍പറത്തിയാണ് ജമാഅത്തെയെ വെള്ളപൂശി വി ഡി സതീശന്‍ രംഗത്തുവന്നത്. ഏതായാലും തെരഞ്ഞെടുപ്പ് സമയം നിലപാടുകളെല്ലാം ഒരു മൂലക്ക് വെച്ച് ഏത് മുള്ളുമുരുക്കിനോടും കൂട്ടുകൂടാമെന്ന സതീശിയന്‍ പൊളിട്രിക്സ് നിലമ്പൂര്‍ ജനത കുത്തിയൊലിക്കുന്ന ചാലിയാര്‍ പുഴയില്‍ തള്ളുമെന്ന് ഉറപ്പ്.The post ഇതെന്തൊരു സിന്ഡ്രോം; ഹലാക്കിൻ്റെ അവിലുംകഞ്ഞിയാകുന്ന ജമാഅത്ത്- ആര്യാടന് ബന്ധം appeared first on Kairali News | Kairali News Live.