ഹൃദയം തകര്‍ന്ന് ലോകം

Wait 5 sec.

ന്യൂഡല്‍ഹി | അഹമ്മദാബാദിലെ ദാരുണമായ വിമാന അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ലോക നേതാക്കള്‍. ഈ ദുരിതപൂര്‍ണമായ സമയത്ത് അപകടത്തില്‍പ്പെട്ട യാത്രക്കാര്‍ക്കും കുടുംബത്തിനുമൊപ്പം നില്‍ക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.സംഭവത്തില്‍ ബ്രിട്ടണിലെ ചാള്‍സ് രാജാവും അനുശോചിച്ചു. ‘അഹമ്മദാബാദില്‍ നടന്ന ഭയാനകമായ സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുന്നു. ദാരുണമായ സംഭവത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലാവരുടെയും കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പ്രാര്‍ഥനാനിരതനാകുന്നു- ചാള്‍സ് രാജാവ് പറഞ്ഞു.വിമാനാപകട വാര്‍ത്ത കേട്ട് ഹൃദയം തകര്‍ന്നുവെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ എക്‌സില്‍ കുറിച്ചു. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, മാലദ്വീപ് പ്രസിഡന്റ്മുഹമ്മദ് മുഇസു, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്‌റാഹിം, നേപ്പാള്‍ മുന്‍പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡ എന്നിവരും അനുശോചിച്ചു.കറുപ്പണിഞ്ഞ് എയര്‍ ഇന്ത്യന്യൂഡല്‍ഹി | വിമാന ദുരന്തത്തിന് പിന്നാലെ എയര്‍ ഇന്ത്യ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രൊഫൈല്‍ ചിത്രം കറുത്ത ഐക്കണാക്കി മാറ്റി. എക്‌സില്‍ എയര്‍ ഇന്ത്യയുടെ പ്രൊഫൈലും കവര്‍ ഫോട്ടോകളും കറുപ്പിലേക്ക് മാറ്റി. ഇതേ അപ്‌ഡേറ്റ് അവരുടെ ഇന്‍സ്റ്റാഗ്രാം ഫേസ്ബൂക്ക് അക്കൗണ്ടിലുമുണ്ട്. അതിനിടെ, സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് വിമാന നിര്‍മാതാക്കളായ ബോയിംഗ് അറിയിച്ചു. അപകടത്തിന് കാരണം എന്‍ജിനില്‍ പക്ഷിയിടിച്ചതാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.അന്വേഷണത്തിന് യു എസ് ഏജന്‍സിയുംന്യൂഡല്‍ഹി | വിമാനാപകടത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ ഇന്ത്യയിലെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ്ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയെ സഹായിക്കാന്‍ യു എസ് അന്വേഷണ ഏജന്‍സിയും.അമേരിക്കയുടെ നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (എന്‍ ടി എസ് ബി) സംഘം ഇന്ത്യയിലെത്തും. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ ചട്ടങ്ങള്‍ പ്രകാരമുള്ള പ്രോട്ടോക്കോള്‍ അനുസരിച്ച്, അന്വേഷണ വിവരങ്ങള്‍ ഇന്ത്യ എന്‍ ടി എസ് ബിക്ക് നല്‍കും. സിവില്‍ ഗതാഗത അപകട അന്വേഷണങ്ങള്‍ക്ക് ഉത്തരവാദപ്പെട്ട സ്വതന്ത്ര യു എസ് അന്വേഷണ ഏജന്‍സിയാണ് എന്‍ ടി എസ് ബി.