ഇസ്‌റാഈലിന്റെ എഫ്-35 വിമാനങ്ങള്‍ ഇറാന്‍ വെടിവെച്ചിട്ടതായി റിപോര്‍ട്ട്

Wait 5 sec.

ടെഹ്റാന്‍ | ജൂണ്‍ 13ന് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇസ്‌റാഈല്‍ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്. ഇതിനിടെ, ഇസ്‌റാഈലിന്റെ രണ്ട് എഫ്35 വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടു. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എഫ്-35 ലൈറ്റ്നിംഗ് 2 യുദ്ധ വിമാനങ്ങളാണ് വെടിവച്ചിട്ടതെന്നാണ് ഇറാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നത്.യു എസിന്റെ ഏറ്റവും നൂതനവും അഞ്ചാം തലമുറയില്‍പ്പെട്ടതുമായ യുദ്ധവിമാനമായാണ് ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എഫ്-35 ലൈറ്റ്നിംഗ് 2 വിനെ കണക്കാക്കുന്നത്. 90 ദശലക്ഷം ഡോളറാണ്(ഏകദേശം 700 കോടി രൂപ) ഇതിന്റെ വില. ഇറാന്റെ അവകാശവാദം ശരിയാണെങ്കില്‍, ഈ ആക്രമണത്തിന്റെ ആദ്യ ദിവസം തന്നെ ഇസ്‌റാഈലിന് 15 ബില്യണ്‍ രൂപയുടെ നാശനഷ്ടം സംഭവിച്ചു.ഇസ്‌റാഈല്‍ ഇറാനില്‍ ആക്രമണം തുടങ്ങിയതിനു ശേഷം രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായും ഒരു വനിതാ പൈലറ്റിനെ പിടികൂടിയതായും ഇറാന്‍ മാധ്യമങ്ങള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇറാന്‍ സേന ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. അതേസമയം, യുദ്ധ വിമാനം വെടിവച്ചിട്ടതായുള്ള ഇറാന്‍ മാധ്യമ വാര്‍ത്തകള്‍ ഇസ്‌റാഈല്‍ നിഷേധിക്കുകയും ചെയ്തു.ഇസ്‌റാഈല്‍ പ്രതിരോധ സേന പങ്കിട്ട വീഡിയോ പ്രകാരം, ഇറാനെ ആക്രമിക്കാന്‍ ഐ എ എഫ് സൈനികര്‍ RAAM (F15 i), SOUFA (F16 i), ADIR (F35 i) വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇസ്്‌റാഈല്‍ ഈ യുദ്ധവിമാനങ്ങളെല്ലാം അമേരിക്കയില്‍ നിന്നാണ് വാങ്ങിയത്.