രാജ്ഭവന്‍: ഔദ്യോഗിക പരിപാടികളില്‍ നിന്ന് ‘ഭാരതാംബ’ ചിത്രം ഒഴിവാക്കും

Wait 5 sec.

തിരുവനന്തപുരം | പരിസ്ഥിതി ദിനത്തില്‍ നടന്ന പരിപാടിയുമയി ബന്ധപ്പെട്ട വിവാദത്തിനും പ്രതിഷേധത്തിനും പിന്നാലെ രാജ്ഭവന്‍ നടത്തുന്ന സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ‘ഭാരതാംബ’യുടെ ചിത്രം ഒഴിവാക്കാന്‍ തീരുമാനം. ഔദ്യോഗിക ചടങ്ങുകളില്‍ നിന്ന് ഭാരതാംബ ചിത്രവും നിലവിളക്കും ഒഴിവാക്കാനാണ് രാജ്ഭവന്റെ തീരുമാനം. സര്‍ക്കാറുമായുള്ള ഏറ്റുമട്ടല്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.ഇതോടെ സത്യപ്രതിജ്ഞ, കേരളശ്രീ പുരസ്‌കാരദാനച്ചടങ്ങുകള്‍ തുടങ്ങിയ പരിപാടികളില്‍ നിന്ന് ചിത്രവും നിലവിളക്കും ഒഴിവാക്കും. അതേസമയം, രാജ്ഭവന്റെ മറ്റ് ചടങ്ങുകളില്‍ ചിത്രവും നിലവിളക്കും തുടരും. കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവും അതിന് മുന്നില്‍ ആര്‍ എസ് എസ് ശൈലിയില്‍ വിളക്ക് കൊളുത്തുന്നതും മറ്റും സ്വീകാര്യമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ആവശ്യപ്പെട്ടതോടെ കൃഷി മന്ത്രി പി പ്രസാദ് പരിപാടി റദ്ദാക്കിയിരുന്നു. അതേസമയം, ആര്‍ എസ് എസ് സ്ഥാപകന്‍ ഹെഡ്ഗെവാറിന്റെയും ഗോള്‍വാള്‍ക്കറുടെയും ചിത്രങ്ങള്‍ രാജ്ഭവനില്‍ സ്ഥാപിച്ചതിനെതിരെയും വിമര്‍ശം ഉയരുന്നുണ്ട്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ മുറിയിലാണ് ചിത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്.പ്രോട്ടോകോള്‍ പ്രകാരം രാഷ്ട്രപിതാവ്, രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങളാണ് രാജ്ഭവനില്‍ ഉണ്ടാകാറുള്ളത്. ഈ ചിത്രങ്ങളുടെ സ്ഥാനത്താണ് ആര്‍ എസ് എസ് നേതാക്കളുടെ ചിത്രങ്ങള്‍ ഗവര്‍ണര്‍ തന്റെ ഓഫീസില്‍ സ്ഥാപിച്ചിരിക്കുന്നത്.കൃഷി വകുപ്പിനെ കുറ്റപ്പെടുത്തി ഗവര്‍ണറുടെ എ പി എസിന്റെ ലേഖനംതിരുവനന്തപുരം | ഭാരതാംബ ചിത്ര വിവാദത്തില്‍ കൃഷിവകുപ്പിനെയും മന്ത്രിയെയും കുറ്റപ്പെടുത്തി ഗവര്‍ണുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി പി ശ്രീകുമാറിന്റെ ലേഖനം. ത്രിവര്‍ണ പതാക കൈയിലേന്തുന്ന ഭാരതാംബയുടെ ചിത്രം ഉപയോഗിക്കാമെന്ന് പറഞ്ഞിട്ടും പുഷ്പാര്‍ച്ചന നിര്‍ബന്ധമല്ലെന്ന് അറിയിച്ചിട്ടും വിഷയം രാഷ്ട്രീയവത്കരിക്കുകയാണ് കൃഷിമന്ത്രി ചെയ്തതെന്ന് ലേഖനത്തില്‍ പറയുന്നു.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുണ്ടായ വിവാദങ്ങള്‍ വെറും പ്രോട്ടോക്കോള്‍ പ്രശ്നമല്ലെന്നും കൃഷിവകുപ്പിന്റെ പിടിവാശിയാണ് പ്രശ്നം വഷളാക്കിയതെന്നും അദ്ദേഹം പറയുന്നു. കാവിക്കൊടിയും സിംഹവുമുള്ള ഭാരതാംബ ചിത്രത്തെ രാഷ്ട്രീയ ചിത്രമായി കുറച്ചുകാണുന്നത് ശരിയല്ലെന്നും ശ്രീകുമാര്‍ ലേഖനത്തിലൂടെ പറഞ്ഞു.