നിലമ്പൂരിലെ പെന്‍ഷന്‍കാരെക്കൂടിയാണ് കെ സി വേണുഗോപാല്‍ അപമാനിച്ചത്: ജനം വോട്ടിലൂടെ മറുപടി പറയും

Wait 5 sec.

ക്ഷേമ പെൻഷൻ ജനങ്ങൾക്ക് നൽകുന്ന കൈക്കൂലിയാണെന്ന് പറഞ്ഞത് സാധാരണ ഒരു പ്രവർത്തകനല്ല. കോൺ​ഗ്രസിന്റെ സമുന്നത നേതാവാണ്. 600 രൂപയിൽ നിന്നും 1600 രൂപയിലേക്ക് ഉയർത്തി, യുഡിഎഫ് കാലത്തുണ്ടായിരുന്ന 18 മാസത്തെ കുടിശിക തീർത്തും എൽഡിഎഫ് സർക്കാർ തുടരുന്ന പെൻഷൻ വിതരണത്തെയാണ് കോൺ​ഗ്രസിന്റെ അഖിലേന്ത്യാ നേതാവായ കെ സി വേണു​ഗോപാൽ ഇത്തരത്തിൽ നിഷ്കരുണം ആക്ഷേപിക്കുന്നത്, അതുവഴി കേരളത്തിലെ 62 ലക്ഷം വരുന്ന ജനങ്ങൾ കൈക്കൂലി വാങ്ങുന്നവരാണെന്ന് പറഞ്ഞ് അപമാനിക്കുന്നത്. പെൻഷൻ കൈപ്പറ്റുന്ന ഈ 62 ലക്ഷം പേരുടെ കൂട്ടത്തിൽ വലിയൊരു പങ്ക് മനുഷ്യർ നിലമ്പൂരിലുമുണ്ട്. അവരെക്കൂടിയാണ് കെസി വേണു​ഗോപാൽ അധിക്ഷേപിക്കുന്നത്.മുൻപ് ക്ഷേമ പെന്‍ഷന്‍ ഒരുമാസം മുടങ്ങിയപ്പോള്‍ ആ അവസരം മുതലെടുത്ത് മറിയക്കുട്ടിയുമായി കോണ്‍ഗ്രസ് കളിച്ച നാടകങ്ങള്‍ കേരളം കണ്ടതാണ്. ക്ഷേമപെൻഷൻ വിഷയത്തിലെ കോൺ​ഗ്രസിന്റെ ആ ബ്രാൻഡ് അംബാസി‍ഡർ ഇന്ന് ബിജെപി ചേരിയിലാണ് എന്നും മറക്കരുത്. കേന്ദ്രസർക്കാർ പെൻഷൻ വിഹിതം കൃത്യമായി നൽകാതിരിക്കുമ്പോഴും കേരളം സാധാരണക്കാരുടെ വീടുകളിലേക്ക് പെൻഷൻ തുകയുമായി എത്തുന്നുണ്ട്. കേന്ദ്രവിഹിതം കൃത്യമായി ലഭിക്കാത്തതാണ് കുടിശിക വരാനുള്ള കാരണം. പ്രതിപക്ഷ സംസ്ഥാനം എന്ന നിലയിൽ കേന്ദ്രം കേരളത്തോട് അവ​ഗണന തുട​ങ്ങിയിട്ട് കാലം ഏറെയായി. കേരളത്തെ സാമ്പത്തിക ഞെരുക്കത്തിലാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ ഇതിലൊന്നും കോൺ‍​ഗ്രസിനോ കെസി വേണു​ഗോപാലിനോ ഒരു പരിഭവവുമില്ല.ALSO READ: കവളപ്പാറ ഉരുൾപൊട്ടൽ; സർക്കാർ വിരിച്ച ചിറകിൽ അതിജീവനവും പുനരധിവാസവുംനേരത്തെ കേന്ദ്രവിഹിതം കൃത്യമായി നൽകാത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ‍ദില്ലിയിൽ പ്രതിഷേധം നടന്നിരുന്നു. കെജ്രിവാളും ഒമ‌ർ അബ്ദുള്ളയും ഉൾപ്പടെയുള്ള പ്രതിപക്ഷം പ്രതിഷേധത്തിൽ അണിനിരന്നപ്പോഴും കോൺ​ഗ്രസ് വിട്ടുനിന്നു. ഇതാണ് അവർക്ക് കേരളത്തോടുള്ള പ്രതിബദ്ധത. തെരഞ്ഞെടുപ്പ് മാത്രമാണ് അവരുടെ ലക്ഷ്യം, അതിൽ ജനങ്ങളില്ല, ജനക്ഷേമ പദ്ധതികളില്ല, കേവലം ഭരണക്കൊതി മാത്രം. യുഡിഎഫ് നേതാക്കൾ പെൻഷനെ കൈക്കൂലിയെന്ന് ആക്ഷേപിക്കുമ്പോഴും സാധാരണക്കാർക്ക് ഈ പെൻഷൻ വലിയ ആശ്വാസമാണ്.കെസിയുടെയും കോൺ​ഗ്രസിന്റെയും നിലപാട് അത്യന്തം ജനദ്രോഹമാണെന്നും കൈക്കൂലി പരാമർശം കേരളത്തിലെ സാധാരണക്കാരെ പരിഹസിക്കുന്നതും അപമാനിക്കുന്നതുമാണെന്നും ഇടതുനേതാക്കൾ അടിവരയിടുന്നുണ്ട്. ഏത് ജനക്ഷേമ പ്രവ‌ർത്തനങ്ങളെയും ഇല്ലാതാക്കുക അല്ലെങ്കിൽ എതിർക്കുക എന്നത് ബിജെപിയുടെപോലെ തന്നെ കോൺ​ഗ്രസിന്റെയും പൊതുനിലപാടാണ്. അത് തന്നെയാണ് അവർ ഇപ്പോഴും തുടരുന്നത്.ALSO READ: ഓർമ്മതൻ മുറ്റത്ത് ഒരിക്കൽ കൂടി; ‘എന്റെ ഒരു യൂണിവേഴ്സിറ്റി തന്നെയാണെ് ഈ പ്രൈമറി സ്കൂൾ’: എം സ്വരാജ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ, പരാജയ ഭീതിയിൽ കോൺ​ഗ്രസ് സാധാരണക്കാരെ അപഹസിക്കുന്നതും ഇകഴ്ത്തിക്കാട്ടുന്നതും ഇതാദ്യമായല്ല. ക്ഷേമ പെൻഷന് പുറമെ കോവിഡ് കാലത്തെ ഭക്ഷ്യക്കിറ്റും വോട്ട്‌ പിടിക്കാൻ ഉപയോഗിക്കുന്നുവെന്ന് കോൺ​ഗ്രസ് പണ്ട് ആരോപിച്ചിരുന്നു. അന്ന് പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയടക്കം നൽകിയിരുന്നു. കോവിഡിനെത്തുടർന്ന് സ്കൂളുകൾ അടച്ചതിനാൽ വിതരണം ചെയ്യാതിരുന്ന ഉച്ചഭക്ഷണത്തിനുള്ള അരി കുട്ടികൾക്കു നൽകിയതിനെയും കോൺ​ഗ്രസ് അന്ന് വിമർശിച്ചിരുന്നു. കിഫ്ബിയേയും, ലൈഫ് പദ്ധതികളെയുമെല്ലാം അട്ടിമറിക്കാനാണ് ചെന്നിത്തലയും കൂട്ടരും അന്ന് ഉത്സാഹിച്ചിരുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ ഉപേക്ഷിക്കുമെന്നു പറഞ്ഞത് അന്നത്തെ യുഡിഎഫ് കൺവീനറായിരുന്ന എം.എം.ഹസനാണ്. ഈ പദ്ധതിയിൽ ഇടത് സര്‍ക്കാര്‍ സംസ്ഥാനത്താകെ ഇതുവരെ നിര്‍മിച്ച് നല്‍കിയത് നാലരലക്ഷത്തോളം വീടുകളാണ്.ALSO READ: നിലമ്പൂരിൽ നേരിന്റെ പക്ഷത്തേക്ക്: കോൺഗ്രസ്‌, ലീഗ്‌, ബിജെപി ബന്ധം ഉപേക്ഷിച്ച്‌ ഇടതുപക്ഷത്തോട്‌ ചേർന്ന്‌ നിരവധിയാളുകൾപെൻഷൻ തുക 1600 രൂപയാക്കിയത് രണ്ടാം പിണറായി സർക്കാരാണ്. ഈ തുക ഇനിയും ഉയർത്തണമെന്ന് തന്നെയാണ് സർക്കാരിന്റെ നിലപാട്. അതിനായി സർക്കാർ പദ്ധതിയിടുന്നുമുണ്ട്. എന്നാൽ ഇതിന് വിലങ്ങുതടിയാകുന്നത് കേന്ദ്രവിഹിതം കൃത്യമായി നൽകാത്തതും കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവ​ഗണനയുമാണ്. എന്നാൽ ഇതിനെതിരെ കോൺ​ഗ്രസ് ഒരു ശബ്ദംപോലും ഉയർത്തുന്നില്ല. കേവലം രാഷ്ട്രീയലാഭം മാത്രം മുന്നിൽക്കണ്ട് സർക്കാരിനെയും സാധാരണക്കാരായ ജനങ്ങളെയും ആക്ഷേപിക്കാനാണ് അവർക്കിഷ്ടം. ഇത് കേരളത്തിലെ പ്രബുദ്ധരായ ജനം മനസിലാക്കുക തന്നെ ചെയ്യും.The post നിലമ്പൂരിലെ പെന്‍ഷന്‍കാരെക്കൂടിയാണ് കെ സി വേണുഗോപാല്‍ അപമാനിച്ചത്: ജനം വോട്ടിലൂടെ മറുപടി പറയും appeared first on Kairali News | Kairali News Live.