അടൂര്‍ ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

Wait 5 sec.

പത്തനംതിട്ട |  അടൂര്‍ ബൈപ്പാസില്‍ എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ ആര്‍ എസ് ന്റെ പാര്‍സല്‍ ലോറിയും കൊട്ടാരക്കരയില്‍ നിന്നും കോട്ടയത്തേക്ക് പോയ കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ യുവാക്കള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ അടൂര്‍ ഫയര്‍ഫോഴ്‌സ് എത്തി ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പാര്‍സണല്‍ ലോറി റോഡിന് കുറുകെ മറിയയുകയും കാറ് പൂര്‍ണ്ണമായും തകരുകയും ചെയ്തു. ലോറിയിലെ ഡ്രൈവര്‍ക്ക് പരുക്കേറ്റില്ല.കാര്‍ അമിതവേഗതയില്‍ തെറ്റായ ദിശയില്‍ വന്ന് ലോറിയില്‍ ഇടിക്കുകയായിരുന്നു. ക്രെയിന്‍ കൊണ്ടുവന്ന് ലോറി മാറ്റിയ ശേഷമാണ് ബൈപ്പാസില്‍ ഗതാഗതം പുനസ്ഥാപിച്ചത്.പുലര്‍ച്ചെ 3:45 നു അടൂര്‍ ബൈപ്പാസില്‍ ഫാത്തിമ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപമായിരുന്നു അപകടം.കാര്‍ യാത്രക്കാരുടെ വിവരങ്ങള്‍ ലഭ്യമല്ല. നാലുപേര്‍ ഉണ്ടായിരുന്നതില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.അടൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെയും സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജീഖാന്‍ യൂസഫിന്റെയും നേതൃത്വത്തില്‍ ഓഫീസര്‍മാരായ അനീഷ്,രാഹുല്‍, സജാദ് ,ശ്രീകുമാര്‍സന്തോഷ് ജോര്‍ജ് എന്നിവരാണ് രക്ഷപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.