നൂറ്റാണ്ടുകളായി പാശ്ചാത്യ സാമ്രാജ്യത്വത്തിൻ്റെ അടിച്ചമർത്തൽ അനുഭവിച്ചതാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഓരോ രാജ്യവും. ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങൾ ഔദ്യോഗികമായി സ്വാതന്ത്ര്യം നേടിയെങ്കിലും പരോക്ഷ അധിനിവേശവും ചൂഷണവും തുടരുകയാണ്. ലോകത്ത് ഇന്ന് ഏറെ അമൂല്യമായ നിരവധി പ്രകൃതി വിഭവങ്ങളാൽ സമൃദ്ധമാണ് ആഫ്രിക്കയെങ്കിലും ദാരിദ്ര്യവും തൊഴിലില്ലായ്മയും പട്ടിണിയും കൊടികുത്തിവാഴുകയാണ് അവിടം. തത്ഫലമായി അരാജകത്വവും അക്രമസംഭവങ്ങളും കലാപങ്ങളും അരങ്ങേറുകയും ഭരണകൂടങ്ങൾ അസ്ഥിരമാകുകയും ചെയ്യുന്നു. ജനങ്ങൾക്ക് എന്നും ദുരിതം തന്നെ. ഭരണാധികാരികൾ പലപ്പോഴും റബർ സ്റ്റാമ്പുകളോ പടിഞ്ഞാറൻ ശക്തികളുടെ ആജ്ഞാനുവർത്തികളോ ആയി മാറും. ഈ പശ്ചാത്തലത്തിലാണ് ആഫ്രിക്കയിലെ കുഞ്ഞൻ രാജ്യമായ ബുര്‍കിന ഫാസോയുടെ പ്രസിഡൻ്റ് ഇബ്രാഹിം ട്രോറെയുടെ സാമ്രാജ്യത്വവിരുദ്ധ ശബ്ദം പാശ്ചാത്യൻ ശക്തികളെ വിറപ്പിക്കുന്നത്. ‘ആഫ്രിക്കയുടെ ചെ ഗുവേര’ എന്ന് അറിയപ്പെടുന്ന ബുർകിന ഫാസോയുടെ മുൻ പ്രസിഡന്റ് തോമസ് സങ്കരയുടെ പാതയാണ് ഈ 34കാരൻ പിന്തുടരുന്നത്. സാമ്രാജ്യത്വ കോട്ടകൊത്തളങ്ങളെ വിറപ്പിക്കുന്ന ഈ യുവ ഭരണധികാരിയുടെ പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിൽ കത്തിപടരുന്നുണ്ട്. കോളനിവത്കരണം അവസാനിച്ചിട്ടില്ലെന്നും അതിൻ്റെ രൂപം മാത്രമാണ് മാറിയതെന്നും കെടുതികൾ ഇന്നും ആഫ്രിക്ക അനുഭവിക്കുകയാണെന്നും ഉച്ചൈസ്ഥരം പ്രഖ്യാപിക്കുന്നു ഇദ്ദേഹം. Read Also: സജീവ അഗ്നിപർവതമായ മൗണ്ട് എറ്റ്ന പൊട്ടിത്തെറിച്ചു; വൈറലായി വീഡിയോപാശ്ചാത്യ കമ്പനികൾ ആഫ്രിക്കൻ വിഭവങ്ങൾ ഊറ്റിക്കൊണ്ടുപോകുകയും ആഫ്രിക്കക്കാർ പട്ടിണിയിലും തൊഴിലില്ലായ്മയിലും കഴിയുന്നതും ദുരിതവും രോഗങ്ങളും അനുഭവിക്കുന്നതും ട്രോറെ ഉറക്കെപറയുന്നു. പുതിയകാലത്തെ സാമ്രാജ്യത്വം കമ്പനികളുടെ രൂപത്തിലാണെന്നും സൈന്യത്തിന് പകരം കരാറുകളെയാണ് ഉപയോഗിക്കുന്നതെന്നും ചാട്ടവാറിന് പകരം വായ്പകളെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലോകത്തെ 70 ശതമാനം കൊബാള്‍ട്ടും ആഫ്രിക്കയിലെ കോംഗോയിലാണ് ഉത്പാദിപ്പിക്കുന്നത്. ഫോണ്‍, ലാപ്ടോപ്, ഇലക്ട്രിക് കാര്‍ എന്നിവക്കെല്ലാം കൊബാൾട്ട് അത്യന്താപേക്ഷിതമാണ്. എന്നാൽ, കോംഗോയിലെ ജനങ്ങൾക്ക് ഫോണില്ല. കാറ്റലിക് കണ്‍വേട്ടറുകള്‍, കമ്പ്യൂട്ടര്‍, മെഡിക്കല്‍ ഇംപ്ലാന്റ് എന്നിവക്ക് വേണ്ട പ്ലാറ്റിനം 90 ശതമാനവും ദക്ഷിണാഫ്രിക്കയിലാണ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ, തൊഴിലില്ലായ്മയാണ് ദക്ഷിണാഫ്രിക്കയിൽ.Read Also: എ ഐ ലോക ജനസംഖ്യയും കുറയ്ക്കും!!!; 800 കോടി ജനങ്ങൾ വെറും 10 കോടിയാകുംലോകത്തിൻ്റെ സ്വര്‍ണത്തിൽ 30 ശതമാനവും ഖനനം നടത്തുന്നത് മാലി, ബുര്‍കിന ഫാസോ, ഘാന, ടാന്‍സാനിയ എന്നിവിടങ്ങളിലാണ്. ആഫ്രിക്കയില്‍ നിന്ന് നദി പോലെ സ്വര്‍ണം ഒഴുകുന്നുവെങ്കിലും ആഫ്രിക്കക്കാര്‍ ദാരിദ്ര്യത്തില്‍ നീന്തുകയാണ്. 65 ശതമാനം ഡയമണ്ടും ബോട്സ്വാന, അങ്കോള, കോംഗോ, സിയറ ലിയോണ്‍ എന്നിവിടങ്ങളിൽ നിന്നാണ് ഖനനം ചെയ്യുന്നത്. വിദേശകമ്പനികൾ ബില്യൺ കണക്കിന് ഡോളർ ഇങ്ങനെ സ്വന്തമാക്കുന്നു. അതേസമയം, ഖനിത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് ദിവസം ഒരു ഡോളര്‍ ആണ്.നൈജര്‍, നമീബിയ, സൗത്താഫ്രിക്ക എന്നിവിടങ്ങളിൽ നിന്നാണ് ആണവ നിലയങ്ങൾക്ക് ആവശ്യമായ യുറേനിയത്തിൻ്റെ 35 ശതമാനവും ഉത്പാദിപ്പിക്കുന്നത്. ഫ്രാന്‍സിലെ തെരുവ് വിളക്ക് പോലും അങ്ങനെ കത്തുന്നു. പക്ഷേ ആഫ്രിക്കൻ ഗ്രാമങ്ങളില്‍ വൈദ്യുതിയില്ല. റെയിൽവേയും പോർട്ടും എയർ പോർട്ടും നല്ല റോഡും ആഫ്രിക്കയിലുണ്ട്. പക്ഷേ അത് ഖനികളെയും കമ്പനികളുടെ ആസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടാണെന്ന നഗ്നസത്യവും വെട്ടിത്തുറന്ന് പറയുന്നു ട്രോറെ. Read Also: മൈക്രോസോഫ്റ്റില്‍ വീണ്ടും പിരിച്ചുവിടല്‍; 300-ലധികം പേര്‍ക്ക് കൂടി ജോലി നഷ്ടമായികോംഗോയിൽ കൊബാള്‍ട്ട് ഉത്പാദിപ്പിക്കുന്ന ഗ്ലെന്‍കോര്‍ എന്ന സ്വിസ് കമ്പനിയുടെ 2022ലെ വരുമാനം 256 ബില്യന്‍ ഡോളര്‍ ആണ്. എന്നാൽ, കമ്പനി കോംഗോക്ക് നികുതി നല്‍കിയത് 500 മില്യന്‍ ഡോളർ അഥവാ 0.2 ശതമാനം മാത്രമാണ്. ബ്രിട്ടീഷ് ഓസ്ട്രേലിയ മൈനിങ് കമ്പനിയായ റിയോ ടിൻ്റോ ഗിനിയയിൽ നിന്ന് വർഷം 20 മില്യന്‍ ടണ്‍ ബോക്സൈറ്റ് ഖനനം ചെയ്യുന്നു. എന്നാൽ, കോംഗോക്ക് ലഭിച്ചത് പരിസ്ഥിതി മലിനീകരണവും ക്യാന്‍സറും മാത്രമാണ്. ഫ്രഞ്ച് എണ്ണക്കമ്പനിയായടോട്ടല്‍ എനര്‍ജീസിൻ്റെ 2022ലെ ലാഭം 36 ബില്യന്‍ ഡോളറാണ്.അന്താരാഷ്ട്ര മാധ്യമങ്ങളെയും കണക്കിന് പ്രഹരിക്കുന്നുണ്ട് ട്രോറെ. 45 ബില്യന്‍ ഡോളര്‍ സഹായം ആഫ്രിക്കയിലെത്തുന്നതിനെ സംബന്ധിച്ച് വാതോരാതെ പറയുന്ന മാധ്യമങ്ങൾ പ്രതിവർഷം 88 ബില്യന്‍ ഡോളര്‍ നിയമവിരുദ്ധമായി ആഫ്രിക്കയില്‍ നിന്ന് കടത്തുന്നത് പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2022-ല്‍ അധികാരത്തിലെത്തിയ നാള്‍ മുതല്‍ 18 വധശ്രമങ്ങള്‍ ഇദ്ദേഹത്തിന് നേരെയുണ്ടായിട്ടുണ്ട്. റഷ്യ, ക്യൂബ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളുമായി അടുപ്പമുണ്ട്. ഈയടുത്ത് റഷ്യയില്‍ നടന്ന പരേഡില്‍ പങ്കെടുത്ത് ട്രോറെ നടത്തിയ സുദീര്‍ഘമായ രാഷ്ട്രീയ പ്രസംഗം വൈറലായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ സോവിയറ്റ് യൂണിയന്‍ നേടിയ യുദ്ധവിജയത്തിന്റെ എണ്‍പതാം വാര്‍ഷികത്തിനാണ് അദ്ദേഹം റഷ്യയിലെത്തിയത്. ആഫ്രിക്കയുടെ ശക്തി തിരിച്ചറിഞ്ഞ് രാജ്യങ്ങൾ ഐക്യപ്പെടണമെന്നും സാമ്രാജ്യത്വത്തിനെതിരെ ഒറ്റക്കെട്ടാകണമെന്നും നിരന്തരം ഈ യുവ ഭരണാധികാരി പറയുന്നു. അത് അമേരിക്കയും ഫ്രാൻസും ഉൾപ്പെടെയുള്ളവരെ വിറളി പിടിപ്പിക്കുകയും ചെയ്യുന്നു,The post പാശ്ചാത്യൻ സാമ്രാജ്യത്വത്തെ വിറളിപിടിപ്പിക്കുന്ന 37കാരൻ; വൈദേശിക ചൂഷണവും വിഭവ കവർച്ചയും ഉറക്കെ പറയുന്ന ആഫ്രിക്കൻ ഭരണാധികാരി appeared first on Kairali News | Kairali News Live.