‘ഭാഷാ പണ്ഡിതനാണോ?’; കമൽഹാസന് കർണാടക ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Wait 5 sec.

കമൽഹാസന്റെ ‘തമിഴിൽ നിന്ന് കന്നഡ പിറന്നു’ പരാമർശത്തിന് കർണാടക ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. താങ്കൾ ഒരു കന്നഡകാരനോ ഭാഷാ പണ്ഡിതനോ ആണോ? എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ സംസരിച്ചതെന്ന് കോടതി ചോദിച്ചു. എന്നാൽ മാപ്പ് പറയില്ലെന്ന് കമൽ ഹാസൻ.Also read: റോട്ട് വീലർ നായകളുമായി നടുറോഡിലിറങ്ങി ബാലൻ: ചെന്നൈയിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്‘തഗ്‌ ലൈഫി’ന്റെ പ്രദർശനം കർണാടകയിൽ നിരോധിക്കാനുള്ള നീക്കത്തിനെതിരെ കമൽഹാസൻ നൽകിയ ഹർജി പരിഗണിക്കവെയാണ് നടനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉയർത്തിയത്. നിങ്ങൾ ഒരു ചരിത്രകാരനോ ഭാഷാ പണ്ഡിതനോ ആണോയെന്ന് ചോദിച്ച കോടതി, എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ സംസാരിച്ചതെന്നു ചോദിച്ചു. ജലം, ഭൂമി, ഭാഷ ഇവ പൗരന്മാരുടെ വികാരമാണ്. അതിനാൽ ഒരാൾക്കും ഇത്തരം വികാരങ്ങളെ വ്രണപ്പെടുത്താൻ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. നിങ്ങൾ ക്ഷമ ചോദിക്കുന്നില്ലെങ്കിൽ എന്തിനാണ് സിനിമ കർണാടകയിൽ പ്രദർശിപ്പിക്കണം എന്ന് വാശിയെന്നും കോടതി ചോദിച്ചു.കർണാടകയിൽ ‘തഗ് ലൈഫ്’ കാണാൻ ആഗ്രഹിക്കുന്നവരുടെ അവകാശങ്ങളെ നിഷേധിക്കരുതെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഡ്വ. ധ്യാൻ ചിന്നപ്പ ചൂണ്ടിക്കാട്ടി. ഇതിന് അവർ ചിത്രം കാണണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കട്ടെ എന്നായിരുന്നു കേസ് പരിഗണിച്ച ബെഞ്ചിന്റെ മറുപടി. അതേസമയം മാപ്പു പറയിയെന്ന് കമൽ ഹസ്സൻ വ്യക്തമാക്കിയിട്ടുണ്ട്. ഹർജി ഈ മാസം 10ന് പരിഗണിക്കും.The post ‘ഭാഷാ പണ്ഡിതനാണോ?’; കമൽഹാസന് കർണാടക ഹൈക്കോടതിയുടെ രൂക്ഷ വിമർശനം appeared first on Kairali News | Kairali News Live.