അമ്മയുടെ സഹായത്തോടെ പിതാവ് മകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്നു പേരുടെ അറസ്റ്റിലേക്ക് നയിച്ചത് പൊലീസിന്റെ പഴുതടച്ച അന്വേഷണം. എയ്ഞ്ചലിന്റേത് ആത്മഹത്യയാകും എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. നാണക്കേട് ഭയന്നു കുടുംബം ഇതു മറച്ചു വയ്ക്കുന്നതാകാമെന്നാണ് പൊലീസ് ആദ്യം കരുതിയത്.