പിറന്നാളിന് പഴംപൊരി തരും മുമ്പേ മോഹൻലാൽ ചോദിച്ചു, 'മോനേ, അതൊക്കെ വേണോ' ; അതിന് പിന്നിൽ ഒരു കഥയുണ്ട്: സം​ഗീത് പ്രതാപ്

Wait 5 sec.

പ്രേമലുവിലെ അമൽ ഡേവിസിനെ ഇഷ്ടപ്പെടാത്ത മലയാളി ഉണ്ടാകില്ല. സംസ്ഥാന സർക്കാരിന്റെ മികച്ച എഡിറ്റർക്കുള്ള കേരള ചലച്ചിത്ര പുരസ്കാരം ലഭിച്ച ടെക്നീഷ്യൻ എന്നതിലുപരി സം​ഗീത് പ്രതാപ് അറിയപ്പെടുന്നത് പ്രേമലുവിലെ അമൽ ഡേവിസിന്റെ പേരിലായിരിക്കും. അടുത്തതായി സം​ഗീത് വേഷമിടുന്നത് സത്യൻ അന്തിക്കാടിന്റെ മോഹൻലാൽ ചിത്രമായ ഹൃദയപൂർവത്തിലാണ്. ഷൂട്ടിങ് സമയത്ത്, താൻ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളത് മോഹൻലാലുമായാണ് എന്നും അത് വല്ലാത്തൊരു അനുഭവമായിരുന്നു എന്നും സം​ഗീത് പറയുന്നു. ഹൃദയപൂർവത്തിന്റെ സെറ്റിൽ വച്ച് നടന്ന തന്റെ പിറന്നാൾ ആഘോഷത്തെക്കുറിച്ചും സം​ഗീത് ക്യു സ്റ്റുഡിയോയോട് പറയുന്നു.നമ്മൾ രണ്ടും മൂന്നും വയസ് മുതൽ ഭയങ്കര എക്സൈറ്റഡായി കണ്ടുകൊണ്ടിരുന്ന ഒരാൾ, നമ്മുടെ തോളിൽ കയ്യിട്ട് ഒരു ദിവസം മുഴുവൻ സംസാരിക്കുകയാണ്. എന്റെ ജീവിതത്തിലെ കുറച്ച് ദിവസങ്ങളിൽ ഞാൻ ഏറ്റവും കൂടുതൽ സംസാരിച്ചിരുന്നത് ലാലേട്ടനോടാണ് എന്ന് പറയുമ്പോൾ നമുക്ക് കിട്ടുന്ന ഒരു ഹൈ ഉണ്ട്.സം​ഗീത് പ്രതാപിന്റെ വാക്കുകൾവീടിന്റെ തൊട്ടടുത്ത് ഒരു എൽപി സ്കൂൾ ഉണ്ട്. രാവിലെ വീടിന്റെ മുന്നിൽ വന്നിരിക്കുമ്പോൾ, ഓട്ടോയിലൊക്കെ പോകുന്ന പിള്ളേർ, 'അമൽ ഡേവിസേ' എന്ന് ഉറക്കെ വിളിച്ച് കൈ കാണിക്കും. പ്രേമലു ഇറങ്ങി ഒരു വർഷത്തിനിപ്പുറവും ആ വിളി എന്നും കേൾക്കാറുണ്ട്. അതിന് ശേഷം വളരെ പേഴ്സണലായ മൊമന്റുകൾ തന്ന സിനിമയാണ് ഹൃദയപൂർവം. സെറ്റിൽ വച്ച് നടന്ന ബർത്ത്ഡേ സെലിബ്രേഷനിൽ മോഹൻലാൽ പഴംപൊരി തരുന്ന ഫോട്ടോ വൈറലായിരുന്നു. സത്യത്തിൽ ആ ഐഡിയ അനൂപ് സത്യന്റേതായിരുന്നു.ബ്രൊമാൻസ് ഇറങ്ങി അടുത്ത ദിവസമായിരുന്നു ഇത് സംഭവിക്കുന്നത്. അതിന്റെ റിവ്യൂസ് എല്ലാം നോക്കി നിൽക്കുകയായിരുന്നു എല്ലാവരും. ഷൂട്ട് കഴിഞ്ഞ് പോകാൻ നേരത്ത് ടീം എനിക്കായി ഓഡർ ചെയ്ത കേക്ക് വന്നില്ല. അപ്പോഴായിരുന്നു അനൂപ് സത്യൻ എവിടെ നിന്നോ ഒരു പഴംപൊരിയുമായി വന്ന് ലാലേട്ടന്റെ അടുത്ത് കൊടുത്തത്. 'മോനെ, ഇതൊക്കെ വേണോ' എന്ന് ലാലേട്ടൻ ചോദിച്ചു. പക്ഷെ, അതിന് ശേഷം പഴംപൊരി തന്നു.ആ സ്പേസ് എനിക്ക് അപരിചിതമായ ഒരു ഇടമായിരുന്നു. നമുക്ക് ഇഷ്ടമുള്ളതെന്തും കാണിച്ച് കൂട്ടുന്നിടത്ത് നിന്ന്, വേണ്ടിടത്ത് വേണ്ടത് മാത്രം ചെയ്യുന്ന ഒരു സ്പേസിലേക്ക് വന്നപ്പോൾ, അവിടുത്തെ ടെക്നിക്കാലിറ്റികൾ പഠിക്കാൻ സാധിച്ചു. അതിനേക്കാൾ ഞാൻ എഞ്ചോയ് ചെയ്തത് ലാലേട്ടനുമായുള്ള മൊമന്റുകളാണ്. അദ്ദേഹം ഫുൾ ടൈം സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ്. നമ്മൾ രണ്ടും മൂന്നും വയസ് മുതൽ ഭയങ്കര എക്സൈറ്റഡായി കണ്ടുകൊണ്ടിരുന്ന ഒരാൾ, നമ്മുടെ തോളിൽ കയ്യിട്ട് ഒരു ദിവസം മുഴുവൻ സംസാരിക്കുകയാണ്. എന്റെ ജീവിതത്തിലെ കുറച്ച് ദിവസങ്ങളിൽ ഞാൻ ഏറ്റവും കൂടുതൽ സംസാരിച്ചിരുന്നത് ലാലേട്ടനോടാണ് എന്ന് പറയുമ്പോൾ നമുക്ക് കിട്ടുന്ന ഒരു ഹൈ ഉണ്ട്. അതിനൊക്കെ വേണ്ടി മാത്രം അവരുമൊത്ത് സിനിമ ചെയ്യാം. സം​ഗീത് പ്രതാപ് പറയുന്നു.