അടിയന്തരാവസ്ഥ; ശിഥിലമായ കലയുടെയും മനുഷ്യരുടെയും കാലം, പ്രതിരോധത്തിന്റെയും

Wait 5 sec.

അടിയന്തരാവസ്ഥയില്‍ മുറിവേറ്റ മലയാള ചിത്രമാണ് കബനീനദി ചുവന്നപ്പോള്‍. ഷൂട്ടിങിനായി ബംഗ്ലളൂരുവിലേക്ക് പി.എ.ബക്കറും സംഘവും പുറപ്പെടുമ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സിനിമ ചിത്രീകരിക്കണം എന്നാണ് അവര്‍ തീരുമാനിച്ചത്. ആ കാലത്തിന്റെ പ്രതിസന്ധികളെ തരണം ചെയ്ത ചിത്രം പല വെല്ലുവിളികളെയും അതിജീവിച്ചു. ചിത്രീകരണ കാലം മുതല്‍ സെന്‍സറിങ് തുടങ്ങി പലതും. പലരും നിശബ്ദമാക്കപ്പെട്ട കാലത്ത് അതിന് കീഴ്പ്പെടാതെ അവര്‍ സിനിമ ചിത്രീകരിച്ച് പ്രദര്‍ശനത്തിന് എത്തിച്ചു. എന്നാല്‍ സെന്‍സറിങില്‍ ചിത്രത്തിന്റെ ആയിരത്തി എണ്ണൂറ് അടിയാണ് സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തത്. അംഗഭംഗം വന്ന ചിത്രമായാണ് പ്രദര്‍ശനത്തിന് എത്തിയത്. അടിയന്തരാവസ്ഥയുടെ കിരാതവാഴ്ചയെ അതിജീവിച്ച് പുറത്തെത്തിയ ചിത്രം ആസ്വാദനത്തിനും പ്രമേയത്തിനും അപ്പുറം സിനിമാ നിര്‍മാണത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു കബനീനദി ചുവന്നപ്പോള്‍. പി.എ.ബക്കറും ടി.വി.ചന്ദ്രനുംഒരു വര്‍ഷത്തോളമെടുത്താണ് മുന്നൊരുക്കം നടത്തിയത്. ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്ത പവിത്രന്‍ അയാളുടെ തെങ്ങിന്‍ പറമ്പ് വിറ്റാണ് സിനിമയ്ക്കുള്ള പണം കണ്ടെത്തിയത്. ടി.വി.ചന്ദ്രന്‍ ചിത്രത്തിന്റെ സംവിധാന സഹായിയുടെ വേഷം സ്വയം ഏറ്റെടുത്തു. പിന്നീട് പ്രധാന അഭിനേതാവിന്റെ റോളിലും. സിനിമയുടെ ചിത്രീകരണം ബംഗളൂരുവിലാണ് തീരുമാനിച്ചത്. ഇത് പ്രകാരം അങ്ങോട്ട് പോകുന്നതിന്റെ തലേദിവസമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. പിന്മാറാതെ അവര്‍ ബംഗളൂരുവില്‍ എത്തി.ലഘുലേഖ കയ്യില്‍ വെച്ചാല്‍ വിചാരണ കൂടാതെ 3 വര്‍ഷം തടവിലിടാം. ആ ഒരു കാലാവസ്ഥയിലാണ് തീവ്രവാദിയായ ഒരാളെ കേന്ദ്രകഥാപാത്രമാക്കി സിനിമയെടുക്കുന്നത്. അപ്പോള്‍ സിനിമ വേണോ വേണ്ടയോ എന്ന സംശയം ബക്കറും ഞങ്ങളുമൊക്കെ പങ്കുവെച്ചു. പ്രൊഡ്യൂസറായ പവിത്രന് യാതൊരു ഭയവുമില്ലായിരുന്നു.മധു ജനാര്‍ദ്ദനന്‍ എഴുതിയ ടി.വി.ചന്ദ്രന്‍-സിനിമ, ജീവിതം, സന്ദര്‍ശനം എന്ന പുസ്തകത്തിന്റെ ടി.വി.ചന്ദ്രന്‍ കബനീനദി ചുവന്നപ്പോള്‍ ഒരുക്കിയതിനെക്കുറിച്ച് ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്. 'ബാംഗ്ലൂരില്‍ നിന്നിറങ്ങുന്ന എക്സ്പ്രസില്‍ നിരോധനങ്ങളുടെ വിശദമായ റിപ്പോര്‍ട്ടുണ്ടായിരുന്നു. സംശയം തോന്നിയാല്‍ അറസ്റ്റാണ്. ലഘുലേഖ കയ്യില്‍ വെച്ചാല്‍ വിചാരണ കൂടാതെ 3 വര്‍ഷം തടവിലിടാം. ആ ഒരു കാലാവസ്ഥയിലാണ് തീവ്രവാദിയായ ഒരാളെ കേന്ദ്രകഥാപാത്രമാക്കി സിനിമയെടുക്കുന്നത്. അപ്പോള്‍ സിനിമ വേണോ വേണ്ടയോ എന്ന സംശയം ബക്കറും ഞങ്ങളുമൊക്കെ പങ്കുവെച്ചു. പ്രൊഡ്യൂസറായ പവിത്രന് യാതൊരു ഭയവുമില്ലായിരുന്നു. ഞങ്ങള്‍ മറ്റെന്തോ കാര്യത്തിന് പോകുന്നതുപോലെയാണ് ഷൂട്ടിങ്ങിന് പോയിരുന്നത്. ഏത് നിമിഷവും പൊലീസ് പിടിച്ചേക്കാം എന്ന ബോധം ഞങ്ങളിലുണ്ടായിരുന്നു. കബനീനദിയുടെ ഷൂട്ടിങ്ങ് കുറെയേറെക്കാലം നീണ്ടു പോയി. പിന്നീട് സിനിമ സെന്‍സര്‍ ചെയ്തപ്പോള്‍ കുറേ ഭാഗം വീണ്ടും ഷൂട്ട് ചെയ്യേണ്ടിവന്നു. ഈ സിനിമ എന്തായിത്തീരും എന്നതില്‍ ഞങ്ങള്‍ക്കാര്‍ക്കും ആ സമയത്ത് ഒരു ഉറപ്പുമില്ലായിരുന്നു. പവിത്രന്റെ തെങ്ങിന്‍ പറമ്പുകളാണെങ്കില്‍ ഏതാണ്ടെല്ലാം വില്‍ക്കുകയും ചെയ്തു. എനിക്ക് ആ സിനിമയെപ്പറ്റി വല്ലാത്തൊരു ആകാംക്ഷ ഉണ്ടായിരുന്നു. കാരണം, പ്രണയവും വിപ്ലവവും തമ്മിലുള്ള മിശ്രിതം എത്രമാത്രം ചേരും എന്നതില്‍ എനിക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍, സംവിധായകന്‍ എന്ന നിലയില്‍ ബക്കര്‍ജി ഫിലിം എന്ന ക്യാരക്ടര്‍ ആ സിനിമയ്ക്ക് പകര്‍ന്നു നല്‍കിയിരുന്നു.'ഹിന്ദി സിനിമയുടെ നടപ്പ് രീതികളോട് കലഹിക്കുന്ന സിനിമാപ്രവര്‍ത്തകര്‍ ഈ കാലഘട്ടത്തില്‍ വലിയ തോതില്‍ അടിച്ചമര്‍ത്തപ്പെട്ടു. സെന്‍സര്‍ഷിപ്പിന്റെ കത്രികയില്‍ കുടുങ്ങി പല സിനിമകള്‍ക്കും അംഗഭംഗം സംഭവിച്ചു. അതേസമയം അഴിമതിയുടെയും സ്വജനപക്ഷ പാതത്തിന്റെയും കാലവുമായിരുന്നു.സിനിമയുടെ എല്ലാ സര്‍ഗാത്മക സാധ്യതകളും നിയന്ത്രിക്കപ്പെടുകയും അതിനൊപ്പം കേന്ദ്രസര്‍ക്കാരിന്റെ പ്രചാരണ ആയുധമാക്കി മാറ്റപ്പെടുകയും ചെയ്ത കാലമായിരുന്നു അടിയന്തരാവസ്ഥക്കാലം. ഇന്ത്യന്‍ സിനിമയില്‍ നവതരംഗം ശക്തിപ്പെടുന്ന ഘട്ടത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഹിന്ദി സിനിമയുടെ നടപ്പ് രീതികളോട് കലഹിക്കുന്ന സിനിമാപ്രവര്‍ത്തകര്‍ ഈ കാലഘട്ടത്തില്‍ വലിയ തോതില്‍ അടിച്ചമര്‍ത്തപ്പെട്ടു. സെന്‍സര്‍ഷിപ്പിന്റെ കത്രികയില്‍ കുടുങ്ങി പല സിനിമകള്‍ക്കും അംഗഭംഗം സംഭവിച്ചു. അതേസമയം അഴിമതിയുടെയും സ്വജനപക്ഷ പാതത്തിന്റെയും കാലവുമായിരുന്നു. തങ്ങള്‍ തീരുമാനിക്കുന്നതായിരിക്കും സിനിമയുടെ ഉള്ളടക്കമെന്ന് മന്ത്രി വി.സി.ശുക്ല പ്രഖ്യാപിച്ചു. മുംബൈയില്‍ സിനിമാപ്രവര്‍ത്തകരുടെ യോഗത്തില്‍ അദ്ദേഹം ചോദിച്ചത് 'നിങ്ങളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാമറ മാറ്റി കളറാക്കിക്കൂടെ' എന്നായിരുന്നു. അതിന് പിന്നാലെ സിനിമയുടെ പ്രമേയങ്ങളില്‍ 'നിര്‍ദ്ദേശ'ങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ എത്തി. പുരാണങ്ങളെയും ചരിത്രപുരുഷന്മാരെയും കുറിച്ച് സിനിമ നിര്‍മിക്കണമെന്നായിരുന്നു ഫിലിം ഫിനാന്‍സ് കോര്‍പറേഷന്റെ ശുപാര്‍ശ. അശോക ചക്രവര്‍ത്തി, ചന്ദ്രഗുപ്തന്‍, വിക്രമാദിത്യന്‍, സമുദ്രഗുപ്തന്‍ തുടങ്ങിയവ ഉദാഹരണമായി നല്‍കി. ബി.കെ.കരഞ്ജിയഇന്ത്യന്‍ നവതരംഗ സിനിമയ്ക്ക് വലിയ പിന്തുണ നല്‍കിയിരുന്ന എഫ്എഫ്സി ചെയര്‍മാന്‍ ബി.കെ.കരഞ്ജിയയെ അടിയന്തരാവസ്ഥക്കാലത്ത് പുറത്താക്കാന്‍ നിരന്തര ശ്രമം നടത്തി. അദ്ദേഹം ഒടുവില്‍ രാജിവെച്ച് പുറത്ത് പോയി. മുഖ്യധാരാ സിനിമയ്ക്ക് ബദല്‍ ഒരുക്കുന്നതിന് നല്‍കിയ പിന്തുണയാണ് സര്‍ക്കാരിന്റെ എതിര്‍പ്പിന് വഴിയൊരുക്കിയത്. കരഞ്ജിയയുടെ രാജി ബോര്‍ഡ് അംഗങ്ങളുടെ കൂട്ടരാജിക്കും വഴിവെച്ചു. കരഞ്ജിയക്ക് പകരം വി.സി.ശുക്ലയുടെ അടുത്ത സുഹൃത്തായ ജി.പി.സിപ്പിയെ നിയമിച്ചു. രജീന്ദര്‍ സിങ് ബേദിയുടെ സിനിമയ്ക്ക് വായ്പ അനുവദിക്കാന്‍ ആവശ്യപ്പെട്ട് കോര്‍പറേഷന് ശുക്ല കത്ത് നല്‍കി. കരഞ്ജിയയുടെ ഭരണകാലത്ത് എഫ്എഫ്സിയുടെ സ്വയംഭരണ അധികാരത്തില്‍ ഇടപെടലിന് അവര്‍ വഴങ്ങിയിരുന്നില്ല. എന്നാല്‍ ബോര്‍ഡില്‍ മാറ്റമുണ്ടായതിന് പിന്നാലെ ആദ്യം ചെയ്തത് ബേദിക്ക് വായ്പ അനുവദിക്കുകയായിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിച്ചശേഷം കരഞ്ജിയ ഫിലിംഫെയറില്‍ എഴൂതിയ ലേഖനത്തില്‍ 'അടിയന്തരാവസ്ഥയില്‍ മറ്റു മേഖലകളേക്കാള്‍ കൂടുതല്‍ കണക്കാക്കാനാവാത്ത ദോഷമാണ്' സിനിമാ വ്യവസായത്തിനാണ് സംഭവിച്ചതെന്നാണ് വിശദീകരിച്ചത്. നല്ല സിനിമയുടെ ലക്ഷ്യത്തിനുവേണ്ടി നിലകൊള്ളുന്ന ഒരാളെയല്ല, മറിച്ച് അയാളുടെ ആവശ്യങ്ങള്‍ക്ക് സമ്മതം മൂളുന്ന ആളെയാണ് മന്ത്രി (വി.സി.ശുക്ല) ആഗ്രഹിക്കുന്നതെന്നും കരഞ്ജിയ പറഞ്ഞു. സ്വതന്ത്ര സിനിമകള്‍ക്ക് ഫണ്ട് നല്‍കാതിരിക്കുകയും സര്‍ക്കാര്‍ അജന്‍ഡ പ്രചരണത്തിനായുള്ള ചെലവ് വര്‍ധിപ്പിക്കുകയും ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപനവും അതിന്റെ ആനുകൂല്യങ്ങളും സംബന്ധിച്ചുള്ള 'വീ ഹാവ് പ്രോമീസസ് ടു കീപ്പ്' എന്നതടക്കം 18 സിനിമകളാണ് ഫിലിം ഡിവിഷന്‍ ഒരുക്കിയത്.അടിയന്തരാവസ്ഥയ്ക്ക് പിന്തുണ നേടിയെടുക്കാന്‍ ആശയവിനിമയ രീതികളെ, പ്രത്യേകിച്ച് സിനിമയെ ദുരുപയോഗിച്ചു. സ്വതന്ത്ര സിനിമകള്‍ക്ക് ഫണ്ട് നല്‍കാതിരിക്കുകയും സര്‍ക്കാര്‍ അജന്‍ഡ പ്രചരണത്തിനായുള്ള ചെലവ് വര്‍ധിപ്പിക്കുകയും ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപനവും അതിന്റെ ആനുകൂല്യങ്ങളും സംബന്ധിച്ചുള്ള 'വീ ഹാവ് പ്രോമീസസ് ടു കീപ്പ്' എന്നതടക്കം 18 സിനിമകളാണ് ഫിലിം ഡിവിഷന്‍ ഒരുക്കിയത്. നിര്‍മാതാക്കളുമായുള്ള യോഗത്തിന് എത്തിയ ശുക്ല വഴിയില്‍ ചരസ് സിനിമയുടെ പോസ്റ്റര്‍ കണ്ടു. തുടര്‍ന്ന് യോഗത്തില്‍ 'സെന്‍സര്‍ ചെയ്യുന്നതിനുമുമ്പ് സിനിമ പരസ്യപ്പെടുത്താന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യമുണ്ടായി, അത്തരം സിനിമകള്‍ നമ്മുടെ സംസ്‌കാരത്തിന് അന്യമാണ്. അത് പാസാകാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും' എന്നാണ് നിര്‍മാതാവ് രാമാനന്ദ് സാഗറിനോട് മന്ത്രി പറഞ്ഞത്. എന്നാല്‍ അടുത്ത ദിവസം ചിത്രം സെന്‍സര്‍ പാസ്സായി. 'ആ രാത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. തന്റെ സിനിമ പാസാക്കാന്‍ രാമാനന്ദ് വാഗ്ദാനം ചെയ്ത വിലമതിക്കാനാവാത്ത നിധികളും അറിയില്ല. ശുക്ലയുടെ ഹോട്ടല്‍ സ്യൂട്ടിന്റെ നാല് ചുവരുകള്‍ മാത്രമാണ് മൂകസാക്ഷികള്‍' എന്നാണ് അതിനെക്കുറിച്ച് വന്ന വാര്‍ത്ത. ഇത്തരത്തില്‍ വലിയ അഴിമതിയുടെ കാലം കൂടിയായിരുന്നു അത്. മദ്യക്കുപ്പിയുടെയോ രക്തക്കറയുടെയോ ചിത്രം പോലും വെട്ടിമാറ്റി. ആക്ഷന്‍ രംഗങ്ങളുടെ എണ്ണം ആറായി പരിമിതപ്പെടുത്തി. 90 സെക്കന്‍ഡ് ദൈര്‍ഘ്യം എന്ന നിബന്ധനയും അടിച്ചേല്‍പ്പിച്ചു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവരെയും സഞ്ജയ് ഗാന്ധിയുടെ ആവശ്യങ്ങള്‍ നിറവേറ്റാത്തവരെയും വേട്ടയാടി. കിഷോര്‍ കുമാറിന്റെ ഗാനങ്ങള്‍ ആകാശവാണിയില്‍ നിരോധിച്ചു.അസംബന്ധ സെന്‍സര്‍ഷിപ്പ് നിയമങ്ങളാണ് നടപ്പിലാക്കിയത്. ഒരു മദ്യക്കുപ്പിയുടെയോ രക്തക്കറയുടെയോ ചിത്രം പോലും വെട്ടിമാറ്റി. ആക്ഷന്‍ രംഗങ്ങളുടെ എണ്ണം ആറായി പരിമിതപ്പെടുത്തി. 90 സെക്കന്‍ഡ് ദൈര്‍ഘ്യം എന്ന നിബന്ധനയും അടിച്ചേല്‍പ്പിച്ചു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവരെയും സഞ്ജയ് ഗാന്ധിയുടെ ആവശ്യങ്ങള്‍ നിറവേറ്റാത്തവരെയും വേട്ടയാടി. കിഷോര്‍ കുമാറിന്റെ ഗാനങ്ങള്‍ ആകാശവാണിയില്‍ നിരോധിച്ചു. ദേവ്, വിജയ് ആനന്ദ്, ഫിറോസ് ഖാന്‍, അമോല്‍ പലേക്കര്‍, ആത്മാറാം തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകരെ നിരന്തരം ഉപദ്രവിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ തലവന്മാരായിരുന്ന ഡോക്യുമെന്ററി ചലച്ചിത്ര നിര്‍മാതാക്കളായ കെ.എല്‍.ഖണ്ഡ്പൂരും എന്‍.എസ്.ഥാപ്പയും സര്‍ക്കാരിന്റെ വക്താക്കളായി മാറി. പലപ്പോഴും മുതിര്‍ന്ന സംവിധായകരോട് അവരുടെ സിനിമകള്‍ ഇങ്ങനെ വീണ്ടും എഡിറ്റ് ചെയ്യണമെന്ന് വരെ. റോ ഫിലിം, സിനിമയുടെ നെഗറ്റീവിന് റേഷന്‍ ഏര്‍പ്പെടുത്തി.ആന്ധി (1975), ആന്ദോളന്‍ (1975), കിസ്സാ കുര്‍സീ കാ (1978), തുടങ്ങിയവ വലിയ രീതിയില്‍ സെന്‍സര്‍ഷിപ്പ് ഭീഷണി നേരിട്ടു. ആന്ധിയുടെ നായിക ഇന്ദിരാഗാന്ധിയെ മാതൃകയാക്കിയുള്ളതാണെന്ന് ആരോപിച്ചാണ് ആദ്യം പ്രദര്‍ശനം നിര്‍ത്തിവച്ചത്. നിര്‍മാതാവ് പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കിയപ്പോഴാണ് പിന്നെ ചിത്രത്തിന് അനുമതി ലഭിച്ചത്. കിസ്സാ കുര്‍സീ കായെക്കുറിച്ച് പിന്നീട് നടന്ന സിബിഐ അന്വേഷണത്തില്‍ സിനിമയും അതിന്റെ നെഗറ്റീവും മോഷ്ടിക്കപ്പെട്ടുവെന്നും പിന്നീട് നശിപ്പിക്കപ്പെട്ടുവെന്നും കണ്ടെത്തി. 1942ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലെ അക്രമത്തെക്കുറിച്ചും രഹസ്യ പ്രസ്ഥാനത്തെക്കുറിച്ചുള്ള എല്ലാ ഭാഗങ്ങളും വെട്ടി മാറ്റാന്‍ നിര്‍മ്മാതാവിനോട് ഉത്തരവിട്ടതിനാല്‍ ആന്ദോളന്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ല.ഇന്ത്യന്‍ ബദല്‍ സിനിമയുടെ സൗന്ദര്യശാസ്ത്രം തന്നെ ഇല്ലാതാക്കപ്പെട്ടു. സിനിമയുടെ സൗന്ദര്യശാസ്ത്രത്തിനു മേല്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. ഇതിന്റെ ഫലമായി സെന്‍സര്‍ഷിപ്പിലും അശാസ്ത്രീയ മാര്‍ഗനിര്‍ദേശങ്ങളിലും കുടുങ്ങി സാമൂഹ്യ വിഷയങ്ങള്‍ സിനിമയില്‍ നിന്ന് അകന്നു. ഹോളിവുഡ് സിനിമകള്‍ നിന്ന് പ്രചോദനം എന്ന പേരില്‍ പൂര്‍ണമായി പകര്‍ത്താന്‍ തുടങ്ങി. പ്രചോദനങ്ങള്‍ പലപ്പോഴും വികൃതമാക്കപ്പെട്ടു. പ്രചോദനത്തിന്റെ മറവില്‍ കോപ്പിയടി നിയമാനുസൃതമായി എന്നാണ് ഈ രീതി വിമര്‍ശിക്കപ്പെട്ടത്.സംസ്കാര സിനിമയി ഗിരീഷ് കർണാട്സ്വതന്ത്ര സിനിമാപ്രവര്‍ത്തകര്‍ വലിയ പ്രതിസന്ധി നേരിട്ടു. സാമ്പത്തിക സഹായം നഷ്ടമാകുകയും അതിനൊപ്പം ഉള്ളടക്കത്തിന്റെയടക്കം പേരില്‍ അധികാരവേട്ടയ്ക്ക് ഇരയാകുകയും ചെയ്തു. കര്‍ണാടകയില്‍ 'സംസ്‌കാര' സിനിമയുടെ പ്രവര്‍ത്തകരാണ് അടിയന്തരാവസ്ഥയുടെ ക്രൂരത ഏറ്റവും ശക്തമായി അനുഭവിച്ചത്. സംസ്‌കാരയിലെ പ്രധാന നടിയും അതിന്റെ സംവിധായകന്‍ പട്ടാഭിരാമ റെഡ്ഡിയുടെ ഭാര്യയുമായ സ്നേഹലത റെഡ്ഡി, അടിയന്തരാവസ്ഥയില്‍ അറസ്റ്റിലായി. എട്ട് മാസമാണ് അവര്‍ ജയിലില്‍ കഴിഞ്ഞത്. ആവശ്യമായ ചികിത്സ ലഭിക്കാതെ അവര്‍ ഗുരുതര രോഗബാധിതയായി. മരണത്തോടടുത്തപ്പോള്‍ മാത്രമാണ് ജയിലില്‍ നിന്ന് മോചിപ്പിച്ചത്. മോചിതയായി അഞ്ചാം ദിവസം മരിക്കുകയും ചെയ്തു. സയീദ് അക്തര്‍ മിര്‍സയുടെ സഹോദരഭാര്യയെ അറസ്റ്റ് ചെയ്ത് പതിനെട്ട് മാസം തടവിലാക്കി. സംഗീതാധ്യാപികയായ അവര്‍ സമരത്തെ പിന്തുണച്ചതിനായിരുന്നു തടവിലാക്കിയത്.മൃണാൾ സെൻഅടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ചിത്രം കോറസ് പ്രദര്‍ശിപ്പിച്ചശേഷം നടന്ന ചോദ്യോത്തര വേളയില്‍ മൃണാള്‍ സെന്‍ നേരിട്ട ഒരു ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയുമായി തന്റെ സിനിമയായ കോറസിനെ എങ്ങനെ ബന്ധപ്പെടുത്തുമെന്നായിരുന്നു ചോദ്യം. 'സംസാരത്തിനിടയില്‍ വാക്കുകള്‍ നിര്‍ത്തിയാണ് അദ്ദേഹം മറുപടി പറഞ്ഞത്. ശരിയാണ്, ഇന്ത്യയില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്റെ നാട്ടുകാരെ വളരെയധികം അസ്വസ്ഥരാക്കുന്ന കാര്യമാണ്. പക്ഷേ, സത്യം പറഞ്ഞാല്‍, അടിയന്തരാവസ്ഥയുടെ നിയമസാധുതയെക്കുറിച്ച് എനിക്കറിയില്ല. അതിനാല്‍, എപ്പോള്‍, ഏത് ഘട്ടത്തിലാണ് ഞാന്‍ നിയമത്തിന്റെ അതിര്‍ത്തി ലംഘിക്കുന്നതെന്ന് അറിയില്ല. ഈ സാഹചര്യത്തില്‍, നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കാതെ മൗനം പാലിക്കാനാണ് ഇഷ്ടപ്പെടുന്നത്. അദ്ദേഹം ആവര്‍ത്തിച്ചു. ക്ഷമിക്കണം. എന്നില്‍ നിന്ന് ഉത്തരമില്ല, ഒരു വാക്കുമില്ല. അത് എങ്ങനെ സംഭവിച്ചുവെന്ന് എനിക്കറിയില്ല, പക്ഷേ അത് സംഭവിച്ചു. എന്റെ ഉത്തരം ലഭിച്ചുവോ? നിങ്ങള്‍ക്ക് മനസ്സിലായോ? ഞാന്‍ ഉത്തരം നല്‍കില്ല. എനിക്ക് വ്യക്തതയുണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' എന്നായിരുന്നു മറുപടി.അടിയന്തരാവസ്ഥ ഇന്ത്യയിലെ മുറിവേറ്റ മനുഷ്യരുടെ കാലമായിരുന്നു. ആ കാലത്ത് കലയ്ക്കും മുറിവേറ്റു. അവരുടെ ആവിഷ്‌കാരങ്ങള്‍, ചിന്തകള്‍ എല്ലാം അടിച്ചമര്‍ത്തപ്പെട്ടു. ആ ശിഥിലമായ കാലത്ത് പല തവണ മുറിവേല്‍ക്കുകയും എന്നാല്‍ അതിനോട് അതിജീവിക്കാന്‍ പരിശ്രമിക്കുകയും ചെയ്ത കലയുടെ പ്രതിരോധ കാലം കൂടിയായിരുന്നു അത്.