വിൻഡോ സീറ്റ് നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് വന്ദേഭാരതിലെ യാത്രക്കാരനെ മർദിച്ച് ബിജെപി എംഎൽഎ രാജീവ് സിങിൻ്റെ അനുയായികളുടെ മർദനം. ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു മർദനം. ഡല്‍ഹിയില്‍ നിന്ന് ഭോപ്പാലിലേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ എക്സിക്യൂട്ടീവ് കോച്ചിലെ സീറ്റ് മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് മർദനമെന്ന് യാത്രക്കാരൻ പരാതി നൽകി.കുടുംബത്തോടൊപ്പം ഇരിക്കാനാണ് രാജ് പ്രകാശ് എന്ന യാത്രക്കാരനോട് എം എൽ എ സീറ്റ് മാറാൻ ആവശ്യപ്പെട്ടത്. എന്നാൽ, രാജ് പ്രകാശ് ഇതിന് വിസമ്മതിച്ചു. ട്രെയിന്‍ ഝാന്‍സി സ്റ്റേഷനില്‍ എത്തിയപ്പോള്‍ 7-8 പേരടങ്ങുന്ന സംഘം കോച്ചില്‍ കയറി രാജ് പ്രകാശിനെ മര്‍ദിച്ചു. ഇടിയിൽ ഇയാളുടെ മൂക്കിന് പൊട്ടലേറ്റു. മൂക്കില്‍ നിന്നും മുഖത്തു നിന്നും രക്തം വരികയും ചെയ്തു. സംഭവമറിഞ്ഞ് ട്രെയിനിലെത്തിയ പൊലീസ് എം എൽ എയുടെ അനുയായികളെ പിന്തുണച്ചതായും പരാതിയുണ്ട്.Read Also: അഹമ്മദാബാദ് വിമാനാപകടം: ദുരന്തത്തിന് മുമ്പ് ഡിജിസിഎ നൽകിയ താക്കീത് എയർ ഇന്ത്യ ലംഘിച്ചെന്ന് റിപ്പോർട്ട്ഇതേ കോച്ചിലുണ്ടായിരുന്ന മുന്‍ മധ്യപ്രദേശ് മന്ത്രി രാംനിവാസ് റാവത്ത് ആണ് ഇക്കാര്യം എക്സില്‍ പോസ്റ്റ് ചെയ്തത്. അതേസമയം, 49, 52 സീറ്റുകളിലെ യാത്രക്കാര്‍ കാലുകള്‍ നീട്ടി തെറ്റായ രീതിയില്‍ ഇരുന്ന് ഭക്ഷണം കഴിച്ചെന്നും ഇത് ഭാര്യയ്ക്കും മറ്റുള്ളവര്‍ക്കും അസ്വസ്ഥത ഉണ്ടാക്കിയെന്നും രാജീവ് സിങ് എം എല്‍ എ അവകാശപ്പെട്ടു. മാന്യമായി സംസാരിച്ചപ്പോൾ അവർ തര്‍ക്കിക്കുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്തുവെന്നും അദ്ദേഹം എക്സിൽ വീഡിയോസഹിതം പറഞ്ഞു. പോസ്റ്റുകൾ കാണാം:Uttar Pradesh,passenger Rajprakash was brutally beaten on the Vande Bharat train from Delhi to Bhopal after refusing to give his window seat to BJP MLA Rajiv Singh Paricha.MLA allegedly called goons who attacked Rajprakash at Jhansi station. #Iran #IsraelIranConflict #Israel pic.twitter.com/Tj2AXDhZ3D— ExtremistXD (@ExtremistXD) June 20, 2025 The post വിൻഡോ സീറ്റ് നൽകാൻ തയ്യാറായില്ല; വന്ദേഭാരതിൽ യാത്രക്കാരനെ മർദിച്ച് ബിജെപി എംഎൽഎയുടെ അനുയായികൾ appeared first on Kairali News | Kairali News Live.