‘ചൈന അങ്ങനിപ്പോ ജയിക്കേണ്ട’; അടിയന്തരാവസ്ഥകാലത്തെ പത്രങ്ങളിലെ വെട്ടും തിരുത്തും

Wait 5 sec.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇരുണ്ടനാളുകളായിരുന്നു അടിയന്തരാവസ്ഥക്കാലം. അടിയന്തരാവസ്ഥയുടെ ഭീതിദമായ കറുത്തനാളുകളിൽ, അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടപ്പെട്ട നാളുകളിലെ പത്രത്തിന്റെ സെൻസർഷിപ്പിനെ പറ്റി പങ്കുവെയ്ക്കുകയാണ് ദേശാഭിമാനിയിലെ മുതിർന്ന മാധ്യമപ്രവർത്തകനായ ശ്രീകുമാർ ശേഖർ.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംചൈന അങ്ങനിപ്പോ ജയിക്കേണ്ട!1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ആദ്യം തന്നെ പ്രീസെൻസർഷിപ്പിന്‌ ഇരയായ പത്രമാണ്‌ ദേശാഭിമാനി. ഏതുവാർത്തയും സർക്കാർ നിയോഗിച്ച സെൻസർ അംഗീകരിച്ചാലേ പ്രസിദ്ധീകരിക്കാൻ കഴിയുമായിരുന്നുള്ളൂ.ദൂരെയുള്ള സെൻസറുടെ അടുത്ത്‌ പ്രൂഫ്‌ ഹാജരാക്കി അനുമതി വാങ്ങേണ്ടിയിരുന്നു.പല വാർത്തകളും തടഞ്ഞു.Also Read: രക്തം പുരണ്ട ഷർട്ടുമായി നിയമസഭയെ ഇളക്കി മറിച്ച കേരളം ഇന്നും മറക്കാത്ത പ്രസംഗംചിലതിൽ ഭാഗങ്ങൾ നീക്കി. തലക്കെട്ടുകളാണ്‌ മറ്റ്‌ ചിലതിൽ തിരുത്തിയത്‌.ഈ പരിപാടികൊണ്ട്‌ പത്രം പൂട്ടും എന്ന്‌ സർക്കാർ പ്രതീക്ഷിച്ചെങ്കിലും ദേശാഭിമാനി പിടിച്ചുനിന്നു.പ്രീസെൻസർഷിപ്പ്‌ സ്‌പോർട്‌സ്‌ വാർത്തയിൽ പോലും പിടിമുറുക്കി. സെൻസർ തലക്കെട്ട്‌ വെട്ടിച്ചുരുക്കിയ വാർത്തകളിൽ ഒന്നാണ്‌ ചിത്രത്തിൽ.1976 നവംബറിൽ ഹൈദരാബാദിലായിരുന്നു ഏഷ്യൻ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്‌. പുരുഷ-വനിത സിംഗിൾസ്‌ കിരീടങ്ങൾ ചൈനയാണ്‌ നേടിയത്‌.നവംബർ എട്ടിന്റെ പത്രത്തിലേക്ക്‌ വാർത്തയ്‌ക്ക്‌ ദേശാഭിമാനി കോഴിക്കോട്‌ എഡിഷൻ കൊടുത്ത തലക്കെട്ട്‌ വ്യക്തിഗത ഇനങ്ങളിൽ എന്ന അർത്ഥത്തിൽ ‘വ്യക്തികൾക്കുള്ള കളിയിൽ ചൈനക്ക്‌ വിജയം’ എന്നായിരുന്നു.അത്‌ സെൻസർക്ക്‌ പിടിച്ചില്ല.വെട്ടി.‘സിംഗിൾസ്‌ ടൈറ്റിൽ’ എന്നു മാറ്റി.പത്രം ഈ തലക്കെട്ടുമായി ഇറങ്ങേണ്ടി വന്നു.ചൈനയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുന്നതിനെപ്പറ്റി സർക്കാരിന്റെ കൊട്ടിഘോഷിക്കൽ നടക്കുന്നതിനിടയിലായിരുന്നു ഈ വെട്ടും തിരുത്തും!The post ‘ചൈന അങ്ങനിപ്പോ ജയിക്കേണ്ട’; അടിയന്തരാവസ്ഥകാലത്തെ പത്രങ്ങളിലെ വെട്ടും തിരുത്തും appeared first on Kairali News | Kairali News Live.