അടിയന്തരാവസ്ഥ കേരളത്തിന്റെ ജനാധിപത്യ ശബ്ദം തകര്‍ത്ത വിധം

Wait 5 sec.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെന്ന പോലെ കേരളവും അടിയന്തരാവസ്ഥ ജനാധിപത്യത്തിൻ്റെയും പ്രവർത്തന സ്വാതന്ത്ര്യത്തിൻ്റെയും കശാപ്പുശാലയായി. മുഖ്യന്ത്രി സി അച്യുതമേനോനെ നോക്കുകുത്തിയാക്കി ആഭ്യന്തര മന്ത്രി കെ കരുണാകരൻ ഏകാധിപതിയായി ഭരിച്ച കാലം കൂടിയാണിത്. പൊലീസിനെ മർദനോപകരണമാക്കി പ്രതിപക്ഷ നിരയെയും സാമൂഹ്യ പ്രവർത്തകരെയും വിദ്യാർഥി നേതാക്കളെയും അതിക്രൂരമായി അടിച്ചൊതുക്കി. പത്രമാധ്യമങ്ങൾക്കും പ്രതിഷേധങ്ങൾക്കും കൂച്ചുവിലങ്ങിട്ടു. ഇക്കാലത്ത് പൊലീസ് പീഡനത്തെ തുടര്‍ന്ന് 28 പേര്‍ മരിച്ചുവെന്നാണ് കണക്ക്. രണ്ട് പേര്‍ ലോക്കപ്പില്‍ വച്ചാണ് മരിച്ചത്. നാല് പേര്‍ ആത്മഹത്യ ചെയ്തു. ഇക്കാലത്ത് കോണ്‍ഗ്രസുകാർ ഏഴ് പേരെ കൊല്ലുകയും ചെയ്തു.ഭരണത്തിലുണ്ടായിരുന്ന കോൺഗ്രസ്, മുസ്ലിം ലീഗ്, സി പി ഐ എന്നിവയൊഴികെയുള്ള എല്ലാ പാർട്ടികൾക്കും സംഘടനകൾക്കും അടിച്ചമർത്തൽ നേരിടേണ്ടിവന്നു. സി പി ഐ എമ്മിനെതിരെയായിരുന്നു ഭരണകൂട വേട്ട കൂടുതൽ. പത്രങ്ങളുടെ സാംഗത്യത്തെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലായി സെൻസർഷിപ്പ്. ഏകാധിപത്യ ഫാഷിസ്റ്റ് ഭരണമായിരുന്നു അന്ന്. ഇന്ദിര എന്ന സ്വേച്ഛാധിപതിയെ പിന്തുണക്കാന്‍ കോൺഗ്രസ് നേതാക്കൾ മത്സരിക്കുകയായിരുന്നു. എറണാകുളം എം ജി റോഡില്‍ കെ പി സി സി പ്രസിഡന്റ് എ കെ ആന്റണി നടത്തിയ റാലിനാടകം ഇതിൽ പ്രധാനമാണ്. മറ്റൊരു നേതാവ് ലീല ദാമോദരമേനോടൊപ്പം ഇന്ദിര രാജിവെയ്ക്കരുത് എന്ന ഈ ആവശ്യം ഉന്നയിച്ചായിരുന്നു ആൻ്റണിയുടെ പ്രകടനം. ഇക്കാര്യം ഉന്നയിച്ച് ഇന്ദിരയ്ക്ക് ടെലഗ്രാം സന്ദേശമയച്ച രാജ്യത്തെ ആദ്യ പി സി സി പ്രസിഡന്റും ആൻ്റണിയായിരുന്നു. കരുണാകരനെ കടത്തിവെട്ടുകയായിരുന്നു ആൻ്റണിയുടെ ലക്ഷ്യം.Read Also: രക്തം പുരണ്ട ഷർട്ടുമായി നിയമസഭയെ ഇളക്കി മറിച്ച കേരളം ഇന്നും മറക്കാത്ത പ്രസംഗം‘ചത്ത ഗാന്ധിക്ക് ജയ് വിളിക്കാതെ ജീവിച്ചിരിക്കുന്ന ഗാന്ധിക്ക് ജയ് വിളിക്കടാ’ എന്ന അതിനിന്ദ്യമായ പൊലീസ് ആക്രോശം തെരുവിൽ ഉയർന്നു. പ്രതിഷേധിച്ചവരെ പൊലീസ് നേരിട്ടത് വിവരിക്കാൻ സാധിക്കാത്ത നിലയിലായിരുന്നു. അന്ന് എം എൽ എ ആയ പിണറായി വിജയനെ മർദിച്ചത് പൊലീസ് നൃശംസതയുടെ ഉദാഹരണമാണ്. ചോരപുരണ്ട വസ്ത്രവുമായി അദ്ദേഹം നിയമസഭയിൽ നടത്തിയ പ്രസംഗം കേരള ചരിത്രത്തിലെ രജതരേഖയായി നിലകൊള്ളുന്നു. ഹിറ്റ്ലറുടെ രീതിയിലേക്ക് കരുണാകരൻ പൊലീസ് അധഃപതിച്ചുവെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല. 50 വർഷത്തെ മർദനമുറകളുടെ പ്രത്യാഘാതം ഇന്നും ശരീരത്തിൽ പേറുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും സാമൂഹ്യരംഗത്തുള്ളവരുടെയും അനുഭവം അതാണ് കാണിക്കുന്നത്.എന്നാൽ, എല്ലാ പ്രത്യാഘാതങ്ങളെയും നേരിടാനും ജനാധിപത്യമെന്ന ഇന്ത്യയുടെ ആത്മാവ് തിരികെപിടിക്കാനും വിദ്യാർഥികൾ തെരുവിലിറങ്ങി. അടിയന്തരാവസ്ഥ നിലവിൽ വന്ന് അഞ്ചാം നാള്‍ അതായത് ജൂലൈ ഒന്നിന് തലസ്ഥാനത്ത് എസ് എഫ് ഐ ഒരു വിദ്യാർഥി മാർച്ച് നടത്തി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലേക്കായിരുന്നു മാര്‍ച്ച്. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം എ ബേബി, ജി സുധാകരന്‍, എം വിജയകുമാര്‍ എന്നിവരായിരുന്നു മാർച്ചിന് നേതൃത്വം നൽകിയത്. പ്രകടനം സെക്രട്ടറിയേറ്റ് ഗേറ്റിന് ഏതാനും വാര അകലെയായി പൊലീസ് വളയുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. അറസ്റ്റിലായ 24 പേരെ വാനിലിട്ടും പിന്നീട് കന്റോണ്‍മെന്റ് സ്റ്റേഷനിലിട്ടും പൊലീസ് തല്ലിച്ചതച്ചു. എറണാകുളം മഹാരാജാസ് കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ്, കോഴിക്കോട് റീജ്യനല്‍ എഞ്ചിനീയറിങ് കോളജ് (ഇന്നത്തെ എൻ ഐ ടി), വടകര ഗവ. മടപ്പള്ളി കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും അതിശക്തമായി രംഗത്തെത്തി.അടിയന്തരാവസ്ഥയുടെ ആദ്യ ദിനങ്ങളില്‍ തന്നെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറസ്റ്റിലായിരുന്നു. കേരളത്തില്‍ മാത്രം 600 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെിരെ കേസെടുത്തു. മഹാരാജാസ് ക്യാമ്പസില്‍ വെച്ച് തോമസ് ഐസക്കിനെ കെ എസ് യുക്കാര്‍ പൊലീസില്‍ ഏല്‍പിച്ചത് കോൺഗ്രസ് വിദ്യാർഥി പ്രസ്ഥാനത്തിന്റെ മുട്ടിൽ ഇഴയലിനെയാണ് കാണിച്ചത്. ആർ ഇ സി വിദ്യാർഥി രാജൻ ഇന്നും മലയാളിയുടെ നീറ്റലായി ഓർമകളിൽ നിലകൊള്ളുന്നത്, കരുണാകര പൊലീസിന്റെ ക്രൂരതയ്ക്ക് തെളിവാണ്.1975 ജൂലൈ 10-ന് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിപക്ഷ പാർട്ടികളുടെ ഗംഭീര പ്രകടനം നടന്നു. മുന്‍നിരയില്‍ സി പി ഐ എം നേതാവ് സുശീല ഗോപാലനായിരുന്നു. ഈ പ്രതിഷേധത്തിന്റെ പേരില്‍ എ കെ ജി, ഇം എം എസ്, കെ എം ജോര്‍ജ്, ആര്‍ ബാലകൃഷ്ണപ്പിള്ള, കെ ശങ്കരനാരയാണന്‍ അടക്കമുള്ളവർ അറസ്റ്റിലായി. അടിയന്തരാവസ്ഥയില്‍ നിയമസഭക്കുള്ളില്‍ സ്ത്രീകളുടെ വ്യത്യസ്തമായ മറ്റൊരു പ്രതിഷേധവും അരങ്ങേറി. 1976 ഫെബ്രുവരി 26-ന് സഭയിൽ ആറ് സ്ത്രീകള്‍ ചേർന്ന് സന്ദര്‍ശക ഗ്യാലറിയിൽ നിന്ന് മുദ്രാവാക്യം മുഴക്കി. സി പി ഐ എം പ്രവർത്തകയും കശുവണ്ടി തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകയുമായ കൊട്ടാരക്കര കുളക്കട ഇന്ദിരയാണ് സമരത്തിന് നേതൃത്വം കൊടുത്തത്. ജയിലില്‍ ഒറ്റയ്ക്ക് പോരാടിയ മന്ദാകിനി നാരായണനെയും മറക്കാവതല്ല.The post അടിയന്തരാവസ്ഥ കേരളത്തിന്റെ ജനാധിപത്യ ശബ്ദം തകര്‍ത്ത വിധം appeared first on Kairali News | Kairali News Live.