ഇസ്രയേൽ ഇറാൻ സംഘർഷത്തിൽ അമേരിക്ക കൂടി നേരിട്ട് പങ്കാളികളായതോടെ പശ്ചിമേഷ്യയിലെ അശാന്തി വർധിക്കുന്നു. ഇത് എണ്ണവിപണിയെ പ്രതികൂലമായി ബാധിക്കുകയും ക്രൂഡ് ഓയിൽ ഉത്പാദനവും ചരക്ക് നീക്കവും അനിശ്ചിതത്വത്തിലേക്ക് പോകാനുള്ള സാഹചര്യമാണുള്ളത്. ഇത് വിപണിയിലെ അവസരമായിട്ടാണ് അമേരിക്ക കാണുന്നത്.ലോകത്തിൽ എണ്ണ ഇറക്കുമതിയിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ.ഏകദേശം 5.1 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് വിദേശത്ത് നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഉക്രൈൻ യുദ്ധത്തോടെ ഉപരോധങ്ങൾ വർധിച്ചതോടെ റഷ്യയിലെ എണ്ണ വിലയിൽ ഗണ്യമായ കുറവ് സംഭവിച്ചു അതോടെ റഷ്യയിൽ നിന്ന് ഒരു ശതമാനത്തിൽ താഴെ എണ്ണ വാങ്ങിച്ചുകൊണ്ടിരുന്നത് 40 – 44 ശതമാനം വരെ വർധിച്ചു.Also Read: മിഡിൽ ഈസ്റ്റ് വ്യോമപാതകൾ ഒഴിവാക്കി വിമാന കമ്പനികൾഇപ്പോൾ മിഡിൽ ഈസ്റ്റിൽ ഉണ്ടായ സംഘർഷത്തെ എണ്ണ കയറ്റുമതി വർധിപ്പിക്കാനുള്ള അവസരമായാണ് യു എസ് കണക്കാക്കുന്നത്. സൗദി അറേബ്യ, ഇറാൻ, ഇറാഖ്, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിൽ നിന്ന് എണ്ണ കയറ്റുമതി ചെയ്യുന്നതിന്റെ പ്രധാന മാർഗമാണ് ഹോർമുസ് കടലിടുക്ക്. ഖത്തറിൽ നിന്നുള്ള എൽ എൻ ജിയുടെ വ്യാപാരവും ഹോർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്.യുദ്ധം കനത്ത സാഹചര്യത്തിൽ ഇറാൻ ഈ കടലിടുക്ക് അടയ്ക്കാൻ പോകുന്നതായും വാർത്തകൾ ഉണ്ടായിരുന്നു. ഇത് ഒരു അവസരമാക്കി ഉപയോഗിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്.The post യുദ്ധത്തിൽ കച്ചവടം നടത്താൻ അമേരിക്ക; എണ്ണ വിപണിയിൽ ലാഭം കൊയ്യാൻ നീക്കം appeared first on Kairali News | Kairali News Live.