അഗ്നിപര്‍വ്വത സ്‌ഫോടനം; ബാലിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരികെ മടങ്ങി

Wait 5 sec.

ന്യൂഡല്‍ഹി |  ഡല്‍ഹിയില്‍ നിന്നും ബാലിയിലേക്ക് പോയ എയര്‍ഇന്ത്യ വിമാനം യാത്ര പൂര്‍ത്തിയാക്കാതെതിരികെ മടങ്ങി. ബാലിയിലെ പ്രധാന എയര്‍പോര്‍ട്ടിന് സമീപം അഗ്‌നിപര്‍വത സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തതിന് തുടര്‍ന്നാണ് വിമാനം തിരികെ പറന്നത്.ബുധനാഴ്ച രാവിലെ പുറപ്പെട്ടതായിരുന്നു വിമാനം. വിമാനം യാത്രക്കാരുമായി സുരക്ഷിതമായി ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയതായി എയര്‍ ഇന്ത്യ അറിയിച്ചു.വിമാനം വൈകിയത് മൂലം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് ഹോട്ടലുകളില്‍ താമസസൗകര്യം ഒരുക്കുമെന്നും വ്യക്തമാക്കി.ടിക്കറ്റുകള്‍ റദ്ദാക്കുന്നവര്‍ക്ക് പൂര്‍ണമായ റീഫണ്ട് നല്‍കും. മറ്റ് വിമാനങ്ങളില്‍ ബാലിയിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും ഒരുക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.അഗ്നി പര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് എയര്‍ഇന്ത്യയെ കൂടാതെ ബാലിയിലേക്കുമുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. വിര്‍ജിന്‍ ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ എയര്‍ലൈന്‍, എയര്‍ ന്യൂസിലാന്‍ഡ്, ജെറ്റ്സ്റ്റാര്‍ തുടങ്ങിയ കമ്പനികളുടെ വിമാന സര്‍വീസുകളെല്ലാം റദ്ദാക്കിയവില്‍ ഉള്‍പ്പെടും.മൗണ്ട് ലെവോട്ടോബി ലക്കി ലക്കി അഗ്‌നിപര്‍വതമാണ് പൊട്ടിതെറിച്ചത്. നവംബറില്‍ ഈ അഗ്‌നിപവര്‍തം പൊട്ടിത്തെറിച്ച് 11 പേര്‍ മരിച്ചിരുന്നു. നിലവില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല.