മാവൂർ കൽപള്ളിയിലെ ഇലക്ട്രിക്ക് കടയിൽരണ്ട് ഫാനുകൾ വാങ്ങിപണം നൽകിയതായുള്ള ഗൂഗിൾ പേയുടെ സ്ക്രീൻഷോട്ട് കാണിച്ച് വഞ്ചന നടത്തിയ പ്രതി പോലീസിന്റെ പിടിയിൽ.ഓട്ടോ ഡ്രൈവറായ തിരുനാവായ സ്വദേശിയുംനിലവിൽ കടലുണ്ടിയിൽ താമസിക്കുന്ന കുന്നുമ്മൽ വിഷ്ണു എന്ന ഓസി വിഷ്ണുവിനെയാണ്മാവൂർ പോലീസിന്റെയുംസിറ്റി ക്രൈം സ്ക്വാർഡിന്റെയും നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് മാവൂർ കൽപള്ളിയിലെ ഇലക്ട്രിക് കടയിൽ ഇയാൾ സീലിംഗ് ഫാനും വാൾ ഫാനും വാങ്ങാൻ എത്തിയത്.ഈ സമയം കട ഉടമയായ അൻസാർ ഷോപ്പിൽ ഇല്ലായിരുന്നു.ഫാനുകൾ തിരഞ്ഞെടുത്ത ശേഷം സ്കാനർ ആവശ്യപ്പെടുകയും അമ്മാവനാണ് പണം നൽകുക എന്നുംഇത് അയച്ചുകൊടുക്കണമെന്നും കടയിലെ ജീവനക്കാരനെ അറിയിച്ചു.തുടർന്ന് പ്രതിജീവനക്കാരന്റെ മുന്നിൽവച്ച് സ്കാനർആർക്കോ അയച്ചു കൊടുക്കുന്നതായിവിശ്വസിപ്പിച്ചു.തുടർന്ന് രണ്ട് ഫാനിന്റെതുകയായ 4000 രൂപ അയച്ചതായുള്ള സ്ക്രീൻഷോട്ടും ജീവനക്കാരനെ കാണിച്ചു.എന്നാൽ ജീവനക്കാരൻ കടയുടമയെ വിളിച്ച് പണം കിട്ടിയോ എന്ന് അന്വേഷിച്ചപ്പോൾ കിട്ടിയില്ലെന്ന് കടയുടമ പറഞ്ഞു.അതിനിടയിൽ തിരക്ക് അഭിനയിച്ച് ജീവനക്കാരന്റെ അനുമതിയോടെ രണ്ട് ഫേനുമായി പ്രതി കടന്നു കളഞ്ഞു.പിന്നീട് പണം ക്രെഡിറ്റ് ആവാത്തതിനെ തുടർന്ന്ഫാൻ വാങ്ങിയ ആൾ നൽകിയ നമ്പറിൽ വിളിച്ചെങ്കിലും അത് തൊടുപുഴയിലെ മറ്റൊരാളുടെ നമ്പർ ആയിരുന്നു.കബളിപ്പിച്ചതായി മനസ്സിലായ കടയുടമ അൻസാർ മാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.ഇതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇതിന് സമാനമായ വിധത്തിൽ നിരവധി സ്ഥലങ്ങളിൽവ്യാജ സ്ക്രീൻഷോട്ട് കാണിച്ച് കബളിപ്പിക്കുകയും പണവുംസാധനങ്ങളും കൈക്കലാക്കുകയും ചെയ്തതായി ഇയാൾക്കെതിരെ നിരവധി ആരോപണങ്ങൾ ഉണ്ട്.എന്നാൽ ആദ്യമായാണ് കബളിപ്പിച്ചതിന് ഇയാൾക്കെതിരെ ഒരാൾ പോലീസിൽപരാതി നൽകുന്നത്.