രാജ്ഭവനിലെ ഭാരതാംബ ചിത്രം: ഗവർണറുടേത് ഭരണഘടനയുടെ നഗ്‌നമായ ലംഘനമെന്ന് മന്ത്രി വി ശിവൻകുട്ടി

Wait 5 sec.

രാജ്ഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കുകയും പൂവിട്ട് തൊഴുകയും ചെയ്ത ഗവർണറുടെ നടപടി ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണെന്ന് ആവർത്തിച്ച് മന്ത്രി വി ശിവൻകുട്ടി. ഭരണഘടനാപരമായ പദവിയിലിരിക്കുന്ന ഒരാൾ ഒരു പ്രത്യേക മതപരമായ ബിംബത്തെ ഔദ്യോഗിക ചടങ്ങിൽ ആരാധിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുന്നതിന് തുല്യമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം രാജ്യം ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക് ആണെന്ന് വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട്. ഭരണഘടനയുടെ അനുഛേദം 14 നിയമത്തിന് മുന്നിൽ എല്ലാവർക്കും തുല്യത ഉറപ്പാക്കുന്നു. അതോടൊപ്പം, അനുഛേദം 15 (1) മതം, വർഗ്ഗം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നു. അനുഛേദം 25 മുതൽ 28 വരെ മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെങ്കിലും, അത് ഏതൊരു മതപരമായ ആചാരവും ഔദ്യോഗിക ഭരണഘടനാ പദവിയിലുള്ളവർ സർക്കാർ പരിപാടികളിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അനുവാദമല്ല. മറിച്ച്, മതപരമായ കാര്യങ്ങളിൽ നിഷ്പക്ഷത പാലിക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ടെന്ന് ഈ അനുഛേദങ്ങൾ വ്യക്തമാക്കുന്നുതായും മന്ത്രി പറഞ്ഞു. ALSO READ; അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ല; സര്‍ക്കാര്‍ സൂംബ ഡാന്‍സുമായി മുന്നോട്ട്: ഏത് സംഘടനയുമായും ചര്‍ച്ചക്ക് തയ്യാറെന്ന് മന്ത്രി വി ശിവന്‍കുട്ടിഗവർണറുടെ ഈ പ്രവൃത്തി ഇന്ത്യൻ ഭരണഘടനയുടെ സെക്കുലർ സ്വഭാവത്തിന്മേലുള്ള കടന്നാക്രമണമാണ്. ഇത് പ്രോട്ടോകോൾ ലംഘനം മാത്രമല്ല, ഭരണഘടന ഉറപ്പുനൽകുന്ന മതേതര മൂല്യങ്ങളെ തകർക്കുന്ന നടപടിയുമാണ്. ഒരു ഭരണഘടനാ സ്ഥാപനം ഒരു പ്രത്യേക മതപരമായ പ്രതീകത്തെ ഉയർത്തിക്കാട്ടുന്നത് മറ്റ് മതവിഭാഗങ്ങളോടുള്ള അവഗണനയായും കണക്കാക്കപ്പെടും. ഇത് സമൂഹത്തിൽ ഭിന്നത വളർത്താൻ മാത്രമേ സഹായിക്കൂ. ഇത്തരം ഭരണഘടനാ ലംഘനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിയാത്തതുകൊണ്ടാണ് ഞാൻ ചടങ്ങിൽ നിന്ന് ഇറങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി. ഭരണഘടനയെ ഉയർത്തിപ്പിടിക്കാനുള്ള എന്റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്തത്. ഇന്ത്യൻ ഭരണഘടനയുടെ മതേതരത്വം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. ഇന്ത്യയിൽ ഭരണഘടനയാണ് പരമോന്നതമെന്നും ജനാധിപത്യത്തിന്റെ മറ്റു മൂന്ന് തൂണുകളും അതിന് കീഴിലാണ് പ്രവർത്തിക്കുന്നു എന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ചൂണ്ടിക്കാണിച്ചത് കഴിഞ്ഞ ദിവസമാണ്. സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധി പ്രകാരം ഭരണഘടന ഭേദഗതി വരുത്താൻ പാർലമെന്റിന് അധികാരം ഉണ്ട് എന്നാൽ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ കഴിയില്ല.കാവിക്കൊടിയേന്തിയ വനിതയെ ഭാരതാംബ എന്നു വിളിച്ച് പൂവിട്ട് തൊഴുന്നതിനെ ന്യായീകരിക്കുന്ന ഗവർണ്ണർ യഥാർത്ഥത്തിൽ ഭരണഘടനയുടെ മതേതര സ്വഭാവത്തെയാണ് ആക്ഷേപിക്കുന്നത്. ALSO READ; സ്കൂളുകളിൽഭിന്നശേഷി നിയമനം നടത്തുന്നത് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവിന്റെ അടിസ്ഥാനത്തിൽ: മന്ത്രി വി ശിവൻകുട്ടിദേശീയതയും മതപരമായ ബിംബവൽക്കരണവും രാജ്യത്തിന്റെ അതിരുകൾപോലും മാച്ചു കൊണ്ട് ഒരു ദേവിയായി സങ്കൽപ്പിച്ചുകൊണ്ട് ഭാരതാംബ എന്ന പേരിൽ ചിത്രീകരിക്കുന്നത് യഥാർത്ഥത്തിൽ ദേശീയതയെ മതപരമായ ബിംബവൽക്കരണവുമായി കൂട്ടിച്ചേർക്കുന്ന പ്രതീകമാണ്. ഭാരതാംബ എന്നു വിളിക്കുന്ന വനിതയുടെ ചിത്രം താമരയിലോ സിംഹത്തിന് മുകളിലോ ഇരിക്കുന്ന രൂപത്തിലും കാവി വസ്ത്രം ധരിച്ചുമൊക്കെയാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇന്ത്യൻ ഭരണഘടന ഒരു മതേതര രാജ്യത്തെയാണ് വിഭാവനം ചെയ്യുന്നത്. അതായത്, ഭരണകൂടത്തിന് ഒരു പ്രത്യേക മതത്തോടും ആഭിമുഖ്യമോ വിവേചനമോ പാടില്ല. ഭാരതാംബയുടെ ചിത്രം ഒരു ഔദ്യോഗിക ചടങ്ങിൽ പ്രദർശിപ്പിക്കുകയും പൂജിച്ച് ആരാധിക്കുകയും ചെയ്യുന്നത്, രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമായി ഒരു പ്രത്യേക മതപരമായ ചിഹ്നത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതിന് തുല്യമാകും. ഇത് മറ്റ് മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് തങ്ങളോട് വിവേചനം കാണിക്കുന്നതായി തോന്നാനും ഇടയാക്കും. ഈ കാരണങ്ങൾകൊണ്ടാണ് ഭാരതാംബയുടെ ചിത്രം ഒരു മതപരമായ ചിഹ്നമായി കണക്കാക്കപ്പെടുകയും, ഔദ്യോഗിക ചടങ്ങുകളിൽ അതിനെ ആരാധിക്കുന്നത് ഭരണഘടനാപരമായ മതേതര മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് വിമർശിക്കപ്പെടുകയും ചെയ്യുന്നതെന്ന് മന്ത്രി വ്യക്തമാക്കി.The post രാജ്ഭവനിലെ ഭാരതാംബ ചിത്രം: ഗവർണറുടേത് ഭരണഘടനയുടെ നഗ്‌നമായ ലംഘനമെന്ന് മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.