തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ വിദഗ്ധ സമിതി. യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് സി എച്ച് ഉന്നയിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്‍റെ നടപടി. പരാതിക്ക് ആസ്പദമായ എല്ലാ വിഷയങ്ങളിലും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.ഡോ. പത്മകുമാർ ബി (പ്രിൻസിപ്പാൾ, സർക്കാർ മെഡിക്കൽ കോളേജ്, ആലപ്പുഴ), ഡോ. ജയകുമാർ ടി കെ (മെഡിക്കൽ സൂപ്രണ്ട്, സർക്കാർ മെഡിക്കൽ കോളേജ്, കോട്ടയം), ഡോ. ഗോമതി എസ് (വകുപ്പ് മേധാവി, നെഫ്രോളജി വിഭാഗം, സർക്കാർ മെഡിക്കൽ കോളേജ്, ആലപ്പുഴ), ഡോ. രാജീവൻ അമ്പലത്തറക്കൽ (വകുപ്പ് മേധാവി, യൂറോളജി വിഭാഗം. സർക്കാർ മെഡിക്കൽകോളേജ്, കോട്ടയം) എന്നിവർ അടങ്ങുന്നതാണ് വിദഗ്ധസമിതി.ALSO READ; ‘കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയാ പ്രതിസന്ധിയെന്ന വാർത്ത തീർത്തും തെറ്റ്’: മന്ത്രി വീണാ ജോർജ്അതേസമയം, ഈ സംഭവം മുൻനിർത്തി കേരളത്തിന്‍റെ ആരോഗ്യമേഖല തകർച്ചയിൽ എന്ന തരത്തിൽ മാധ്യമങ്ങൾ പടച്ചു വിടുന്ന പലവർത്തകളും വസ്തുതാ വിരുദ്ധമെന്നതിന് തെളിവായി മന്ത്രി വീണ ജോർജിന്റെ ഫേസ്ബുക് പോസ്റ്റ്. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന്‍റെ കാർഡാണ് മന്ത്രി പങ്കുവച്ചത്. ‘കോട്ടയം മെഡിക്കൽ കോളേജിലും പ്രതിസന്ധി, മതിയായ ഡോക്ടർമാർ ഇല്ലാത്തതിനാൽ ന്യൂറോ വിഭാഗത്തിൽ ശസ്ത്രക്രിയകൾ മുടങ്ങുന്നു’ എന്നാണ് കാർഡിലെ വാർത്ത. എന്നാലിത് തീർത്തും തെറ്റായ കാര്യമാണെന്ന് മന്ത്രി കുറിച്ചു.കോട്ടയം ന്യൂറോ സർജറി വിഭാഗത്തില്‍ നേരത്തെ രണ്ട് ദിവസം മാത്രം നടത്തിയിരുന്ന ശസ്ത്രക്രിയകൾ ഇപ്പോൾ ആഴ്ചയിൽ എല്ലാ ദിവസവും നടത്തുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ന്യൂറോ സർജറി വിഭാഗത്തിൽ എല്ലാ തസ്തികകളിലും ഡോക്ടർമാരുണ്ട്. അനസ്തേഷ്യയിൽ അധികം ഡോക്ടർമാരെ എച്ച് ഡി എസ് വഴി നിയമിച്ചിട്ടുണ്ട്. ഒരുമാസം 120 -130 സർജറികൾ ഈ ഡിപ്പാർട്ട്മെന്‍റില്‍ നടക്കുന്നുണ്ടെന്നും മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.The post തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ വിദഗ്ധ സമിതി appeared first on Kairali News | Kairali News Live.