സാർവത്രിക പാലിയേറ്റീവ് കെയർ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കളമശേരി രാജഗിരി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ ആയിരുന്നു പരിപാടി. കിടപ്പുരോഗികൾക്കും അവശതയിൽ കഴിയുന്നവർക്കും ആരുടെയും പരിചരണം ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാണ് സാർവത്രിക പാലിയേറ്റീവ് കെയർ പദ്ധതി നടപ്പിലാക്കുന്നത്. പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും ഒന്നിച്ച് അണിനിരത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.കേരളത്തിലെ ജനസംഖ്യയിൽ 0.6 ശതമാനം പേർ കിടപ്പുരോഗികളാണ്. ജനസംഖ്യയുടെ രണ്ട് ശതമാനം ദീർഘകാല രോഗങ്ങൾ കാരണം ഗുരുതര രോഗപീഠകൾ അനുഭവിക്കുന്നു. ഇവർക്കെല്ലാം ആശ്വാസമേകാനാണ് സാർവത്രിക പാലിയേറ്റീവ് കെയർ പദ്ധതിയിലൂലെ ലക്ഷമിടുന്നത്. പ്രായാധിക്യം മൂലം അവശത അനുഭവിക്കുന്നവർക്കും പദ്ധതിയുടെ സേവനം ലഭ്യമാകും.ALSO READ: ‘വിദ്യാഭ്യാസമേഖലയിലേക്ക് കടന്ന് വരാൻ ഗവർണറെ ഉപയോഗിച്ചു കേന്ദ്രത്തിന്റെ നീക്കം’; എന്ത് വില കൊടുത്തും നേരിടുമെന്നും എസ്എഫ്ഐസാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും പാലിയേറ്റീവ് കെയർ സംവിധാനം പ്രവർത്തിക്കുന്നു. ഭാരതീയ ചികിത്സാ ഹോമിയോ വകുപ്പുകൾക്കു കീഴിലും സെക്രട്ടറി പാലിയേറ്റീവ് കെയർ യൂണിറ്റുകൾ ഉറപ്പുവരുത്തും. ഓരോ ജില്ലയിലും പ്രത്യേക ടീം രൂപീകരിക്കും. കിടപ്പ് രോഗികൾ അല്ലാത്ത ദീർഘകാല രോഗപീഢ അനുഭവിക്കുന്നവർക്കും സേവനം ലഭ്യമാക്കും.നഴ്സുമാർക്ക് പ്രത്യേക പരിശീലനം നൽകും. ആഴ്ചയിൽ ഒരിക്കൽ ഡോക്ടർമാർ രോഗികളെ വീട്ടിലെത്തി പരിശോധിക്കും. പ്രൈവറ്റ് മെഡിക്കൽ കോളേജിൽ ഉൾപ്പെടെ എല്ലാ മെഡിക്കൽ കോളേജുകളിലും യൂണിറ്റുകൾ ആരംഭിച്ച് മെഡിക്കൽ വിദ്യാർഥികൾക്ക് പാലിയേറ്റീവ് കെയർ പരിശീലനം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തും എന്നും അദ്ദേഹം പറഞ്ഞു.അരയ്ക്ക് കീഴ്പ്പോട്ട് ചലനശേഷി നഷ്ടപ്പെട്ട രോഗികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് എറണാകുളം, മലപ്പുറം ജില്ലകളിൽ സംവിധാനം ആരംഭിച്ചു. ഇത് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഇതിനായി പാലിയേറ്റീവ് കെയർ ഗ്രിഡ് ആരംഭിച്ചു. പാലിയേറ്റീവ് കെയർ രംഗത്ത് പ്രവർത്തിക്കാൻ ഒരു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് പതിനായിരത്തോളം പുതിയ പ്രവർത്തകർ ആണ്. ഇത് കാണിക്കുന്നത് നമ്മുടെ നാടിന്റെ നന്മയെയാണ്.The post ‘കിടപ്പുരോഗികൾക്കും അവശതയിൽ കഴിയുന്നവർക്കും പരിചരണം ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുത്’; സാർവത്രിക പാലിയേറ്റീവ് പരിചരണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.