ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രധാന പങ്കുവഹിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍, ഇനി റോയുടെ തലപ്പത്തേക്ക്!

Wait 5 sec.

പാകിസ്ഥാന്റെ പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ നടത്തിയ പ്രത്യാക്രമണം ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രധാന പങ്കുവഹിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോയുടെ തലപ്പത്തേക്ക്. ഐപിഎസ് ഉദ്യോഗസ്ഥന്‍ പരാഗ് ജെയിനെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് മേധാവിയായി നിയമിച്ചതാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രധാനപ്പെട്ട ഇന്റലിജന്‍സ് ഓപ്പറേഷന്‍സ് ഏകോപിപ്പിച്ചത് ജെയിനാണ്.വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായിരുന്ന ജമ്മുകശ്മിരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22നാണ് ഭീകരവാദ ആക്രമണം ഉണ്ടായത്. 26 പേരുടെ കൊലപാതകത്തിന് ഇടയാക്കിയ സംഭവത്തില്‍ പാകിസ്ഥാന്റെ പിന്തുണയുണ്ടെന്ന് ഉറപ്പായതിന് പിന്നാലെയാണ് ഇന്ത്യ ശക്തമായി പാകിസ്ഥാനുള്ളില്‍ കയറി ആക്രമണം നടത്തിയത്.ALSO READ: ‘ഫ്ലാറ്റ് വെജിറ്റേറിയൻ കുടുംബങ്ങൾക്ക് മാത്രം’ – ഭൂവുടമയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ചെന്നൈ സ്വദേശി; ചൂടേറിയ ചർച്ചക്ക് വഴിമരുന്നിട്ട് വൈറൽ പോസ്റ്റ്നിലവില്‍ റോയിലെ രണ്ടാമത്തെ സീനിയര്‍ പദവിയിലിരിക്കുന്ന വ്യക്തിയാണ് ജെയിന്‍. രവി സിന്‍ഹയാണ് നിലവിലെ റോ മേധാവി, അദ്ദേഹം ഉടന്‍ തന്നെ സ്ഥാനം ഒഴിയും. ജൂണ്‍ 30ന് രവി സിന്‍ഹ സ്ഥാനം ഒഴിയുന്നതിന് പിന്നാലെ സ്ഥാനമേറ്റെടുക്കുന്ന ജെയിന്‍ രണ്ട് വര്‍ഷം ഈ പദവിയില്‍ തുടരും.1989 ബാച്ചിലെ പഞ്ചാബ് കേഡറില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനായ സിന്‍ഹ, റോയില്‍ 20 വര്‍ഷമായി സേവനം അനുഷ്ഠിക്കുകയാണ്.പഞ്ചാബില്‍ ഭീകരവാദം കൊടികുത്തി വാണിരുന്ന കാലത്ത് വലിയ രീതിയില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ജെയിന്‍ പല ജില്ലകളിലും എസ്എസ്പിയായും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.റോയിലെ ഇതുവരെയുള്ള സേവന കാലയളവില്‍ പാകിസ്ഥാനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അദ്ദേഹം കൂടുതലും കൈകാര്യം ചെയ്തത്. ജമ്മുകശ്മീരില്‍ നിന്നും ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തസമയം അദ്ദേഹം അവിടെയായിരുന്നു. ഇന്ത്യന്‍ ദൗത്യവുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലും കാനഡയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കാനഡയിലായിരുന്ന സമയം ഖാലിസ്ഥാന്‍ വാദികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നത് ജെയിനാണ്..The post ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രധാന പങ്കുവഹിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍, ഇനി റോയുടെ തലപ്പത്തേക്ക്! appeared first on Kairali News | Kairali News Live.