എം എല്‍ എ ഹോസ്റ്റലിലെ ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിച്ച് മുങ്ങിയ ആള്‍ പിടിയില്‍

Wait 5 sec.

തിരുവനന്തപുരം | എം എല്‍ എ ഹോസ്റ്റലിലെ ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിച്ച് കടന്നു കളഞ്ഞ വയനാട് സ്വദേശി വര്‍ഷങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരില്‍ നിന്ന് പിടിയില്‍.എം എല്‍ എ ഹോസ്റ്റല്‍ കോംപൗണ്ടില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന മലബാര്‍ കിച്ചനിലെ ജീവനക്കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച വയനാട് വൈത്തിരി അച്ചൂരം മുക്രി ഹൗസില്‍ ഇബ്രാഹിമിന്റെ മകന്‍ ഹാരിസ് (40) ആണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ശേഷം വഞ്ചിച്ചതായി യുവതി പരാതി നല്‍കിയതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.വിവാഹം കഴിക്കാമെന്നും ബെംഗളൂരുവില്‍ ജോലി ശരിയാക്കി കൊടുക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 2021ലായിരുന്നു പീഡനം. കാന്റീനിലെ ബാത്‌റൂമില്‍ ഡ്രസ് മാറുമ്പോള്‍ പരാതിക്കാരിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയും മദ്യം കുടിപ്പിച്ചും നിരന്തരം പീഡിപ്പിച്ചു എന്നായിരുന്നു പരാതി. സംഭവത്തിനുശേഷം പ്രതി ഒളിവിലായിരുന്നു.ഹാരിസ് ബെംഗളൂരുവില്‍ ഉണ്ടെന്ന വിവരം ലഭിച്ചതോടെ മ്യൂസിയം പോലീസ് അവിടെ എത്തിയാണ് പ്രതിയെ പിടികൂടിയത്. ഡി സി പി ബി വി വിജയ് ഭരത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.