ഇൻഡി മുന്നണിയിലെ മൂന്ന് പാർട്ടികളുടെ അത്യാഗ്രഹത്തിന്റെ ഫലമാണ് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ്

Wait 5 sec.

നിലമ്പൂർ: ഇൻഡി മുന്നണിയിലെ മൂന്ന് പാർട്ടികളുടെ അത്യാഗ്രഹത്തിന്റെ ഫലമാണ് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇൻഡി സഖ്യത്തിൽ ആരാണ് പ്രബലർ എന്ന് കണ്ടുപിടിക്കാൻ വേണ്ടി, ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പാണ് നിലമ്പൂരിലെതെന്നും, അതിനു ശിക്ഷ നൽകുന്ന മറുപടിയായിരിക്കണം നിലമ്പൂരിലെ ജനത നൽകേണ്ടതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എൻഡിഎ സ്ഥാനാർത്ഥി അഡ്വ: മോഹൻകുമാറിനെ നിലമ്പൂരിൽ നിന്നും തിരഞ്ഞെടുത്തു കൊണ്ടായിരിക്കണം ആ മറുപടിയെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.ഇൻഡി മുന്നണിക്ക് ഒറ്റ സ്ഥാനാർഥി പോരേയെന്നും, മൂന്നും നാലും പാർട്ടികൾ എന്തിന് സ്ഥാനാർഥികളെ നിർത്തിയെന്നും സുരേഷ്‌ഗോപിചോദിച്ചു. എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പല്ല നിലമ്പൂരിലേതെന്നും സുരേഷ് ഗോപി വ്യക്തമാക്കിനരേന്ദ്ര മോദിയുടെ വികസനം നിലമ്പൂരിലേക്കും പടരണം. അതിന് എൻഡിഎ സ്ഥാനാർത്ഥി അഡ്വ: മോഹൻ ജോർജ് വിജയിക്കണം.തനിക്ക് സി.പി. എം , കോൺഗ്രസ്സ് കുടുംബങ്ങളിലെ വോട്ട് കിട്ടിയിട്ടുണ്ട്. നാടിന് ഗുണം ചെയ്യുന്ന രാഷ്ട്രീയം വേണം. അങ്ങിനെയുള്ള വ്യക്തികൾ ഉണ്ടാവണം. അത്തരത്തിൽ ഉള്ള വ്യക്തിയാണ് മോഹൻ ജോർജ്ജ്. സുരേഷ് ഗോപി അഭിപ്രായപ്പെട്ടുഇടതിനെയും, വലതിനെയും തിരസ്കരിക്കുന്ന തരത്തിലുള്ള ചിന്ത ഉണ്ടാവണം. വികസന ചിന്തയിൽ നിന്നും വഴിതെറ്റിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ കുറേക്കാലമായി നടക്കുന്നത്. ഇതിനെതിരെ ജാഗ്രത പുലർത്തണം ജനങ്ങൾക്ക് അർഹതപ്പെട്ടത് ലഭിക്കാതിരിക്കാൻ ആണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. സുരേഷ് ഗോപി പറഞ്ഞു.നിലമ്പൂരിൽ മത്സരരം​ഗത്തുള്ളത് പത്ത് സ്ഥാനാർഥികൾ, അൻവറിന് കത്രിക ചിഹ്നംപ്രധാനമന്ത്രി ആവാസ് യോജന കേരളത്തിൻറെ സംസ്കാരത്തിന് യോജിക്കാത്ത പദ്ധതിയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. പാവപ്പെട്ടവന് കൂര ലഭിക്കുന്നത് തടയുന്ന സംസ്ഥാനസർക്കാർ നയത്തിനെതിരെ തെരഞ്ഞെടുപ്പിന് ശേഷം പ്രചാരണം ആരംഭിക്കാനിരിക്കുകയാണ് . തൃശ്ശൂരിൽ ഫോറൻസിക് സയൻസ് ലബോറട്ടറി & റിസർച്ച് സെൻ്റർ ആരംഭിക്കാൻ കേന്ദ്രം തയ്യാറാണെന്നും, അതിനായി 12 ഏക്കർ സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുമോ യെന്നും സുരേഷ് ഗോപി ചോദിച്ചു. എല്ലാ കേന്ദ്രാവിഷ്കൃത പദ്ധതികളും നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ വൈമുഖ്യം കാണിക്കുകയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.എൻ.ഡി.എ സ്ഥാനാർത്ഥി മോഹൻ ജോർജ് തിരഞ്ഞെടുക്കപ്പെട്ടാൽ നിലമ്പൂരിലെ ഗവൺമെൻറ് കോളേജ് ന് കെട്ടിടം പണിയുമെന്നും, അതിന് താൻ മുൻ കൈയെടുക്കുമെന്നും, സുരേഷ് ഗോപി വ്യക്തമാക്കി. മനുഷ്യ- വന്യ ജീവി വിഷയങ്ങൾ പരിഹരിക്കാൻ കേന്ദ്ര നിയമങ്ങൾ കൃത്യമായി പഠിച്ച് ,സംസ്ഥാനം ജിയോ ഇറക്കണം. അല്ലാതെ വിഷയം പരിഹരിക്കാതെ തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാക്കി മാത്രം ഉയർത്താൻ കുതന്ത്രങ്ങൾ സ്വീകരിക്കാനാണ് ശ്രമമെങ്കിൽ വിഷയങ്ങൾ തുടർന്നുകൊണ്ടേയിരിക്കും അദ്ദേഹം വ്യക്തമാക്കി.മലയോര ജനതയുടെ ദുരിതം കാണാത്ത സര്‍ക്കാരിനെതിരെ പ്രതികരിക്കണം: സണ്ണി ജോസഫ്തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടിയുള്ള വക്ര തന്ത്രങ്ങൾ പാവമാണെന്നും, തൃശൂർ പൂരം കലക്കലിൽ സി ബി ഐ അന്വേഷണം വന്നാൽ എല്ലാവരും പൂട്ടിലാവുമെന്നും, അതുകൊണ്ട് സിബിഐ എന്ന് പറയുമ്പോൾ പലരും നിശബ്ദരാവുകയാണെന്നും സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു .