തൃശൂർ പടിയൂർ ഇരട്ടകൊലപാതകത്തിൽ പ്രതി പ്രേംകുമാറാണെന്ന് നിഗമനത്തിലെത്താൻ പൊലീസിനെ സഹായിച്ചത് മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച കത്തിലെ കൈയ്യക്ഷരം. ‘ഇനി ഒരാൾക്കൊപ്പം ഒന്നിച്ച് ജീവിക്കാൻ അനുവദിക്കില്ല ‘ എന്ന് എഴുതിയ കത്തിലെ കൈയ്യക്ഷരം കൊല്ലപ്പെട്ട രേഖയുടെ ഭർത്താവ് പ്രേംകുമാറിന്റേതാണ്. രേഖയും അമ്മ മണിയും കൊല്ലപ്പെട്ടത് വ്യത്യസ്ത സമയങ്ങളിലാണെന്നും ഇരുവരേയും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റുമോർട്ടത്തിലൂടെ വ്യക്തമായി. പ്രതിക്കായി കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കയാണ് പൊലീസ്.Also read: കപ്പൽ മുങ്ങിയ സംഭവം; കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നറുകളില്‍ 28 എണ്ണം കൊല്ലം പോര്‍ട്ടിലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍അഴുകി തുടങ്ങിയ മൃതദേഹങ്ങളിൽ നിന്ന് കാര്യമായ തെളിവുകൾ ലഭിച്ചില്ലെങ്കിലും മൃതദേഹത്തിന്റെ സമീപത്ത് നിന്ന് ലഭിച്ച ഫോട്ടോകളും കത്തും പ്രതിയിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചു. രേഖയും മുൻ ഭർത്താവും മറ്റു ചില പുരുഷ സുഹൃത്തുക്കളുമൊന്നിച്ചുള്ള ഫോട്ടോകളും ‘ഇനി ഒരാൾക്കൊപ്പം ഒന്നിച്ച് ജീവിക്കാൻ അനുവദിക്കില്ല ‘ എന്ന് എഴുതിയ കത്തും സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിരുന്നു. കത്തിലെ കൈയ്യക്ഷരം പ്രതി പ്രേംകുമാറിന്റേതായിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉദയംപേരൂരിൽ ആദ്യ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ വ്യക്തിയാണെന്ന് ബോധ്യപ്പെട്ടത്.പ്രതി പ്രേംകുമാറിനെതിരെ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾ മുൻപ് രേഖ പൊലീസിൽ പരാതി നൽകിയിരുന്നു. വ്യാഴാഴ്ച നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണകാരണവും സമയവും സംബന്ധിച്ച് വ്യക്തത വന്നത്. പ്രേം കുമാറിന്റെ നാട്ടിലും സുഹൃത്തുക്കൾക്കിടയിലും അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരം ലഭിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് അമ്മ മണിയേയും മകൾ രേഖയേയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ രേഖയുടെ സഹോദരിയോട് പറയുകയും അവർ വീട്ടിൽ എത്തി നോക്കുകയും ചെയ്തപ്പോഴാണ് ഇരുവരും കൊല്ലപ്പെട്ട് കിടക്കുന്നത് കണ്ടത്. കഴിഞ്ഞ അഞ്ചു മാസമായി പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. തൃശൂർ റൂറൽ എസ്.പിയുടെ മേൽ നോട്ടത്തിൽ കാട്ടൂർ പൊലീസാണ് അന്വേഷണം നടത്തുന്നത്.The post പടിയൂർ കൊലപാതകം; പ്രതിയിലേക്ക് പൊലീസിനെ എത്താൻ സഹായിച്ചത് മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച കത്തിലെ കൈയ്യക്ഷരം appeared first on Kairali News | Kairali News Live.