നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഉന്നയിക്കാൻ വാദമുഖങ്ങളില്ലാതെ അലയുന്ന പ്രതിപക്ഷത്തിന് ആകെ ചെയ്യാനുള്ളത് വ്യാജപ്രചരണങ്ങൾ നടത്തുക എന്നത് മാത്രമാണ്. അത്തരത്തിൽ ഉന്നയിക്കുന്ന പ്രചരണങ്ങൾ എല്ലാം പാളുന്ന കാഴ്ചകളാണ് കാണുന്നത്. വി എസ് അച്യുതാനന്ദൻ മലപ്പുറത്തുള്ള കുട്ടികൾ കോപ്പിയടിച്ചാണ് പാസാകുന്നത് എന്ന് വി എസ് പറഞ്ഞുവെന്ന് പറഞ്ഞായിരുന്നു പുതിയ വ്യാജ പ്രചരണം.എന്നാൽ സത്യാവസ്ഥ എന്തെന്നാൽ അങ്ങനെയൊരു പരമാർശം വി എസ് അച്യുതാനന്ദൻ നടത്തിയിട്ടില്ല എന്നതാണ്. 2005 – ൽ നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്ന സമയത്ത്. എൻട്രൻസ് പരീക്ഷയുടെ റിസൽട്ടിൽ മലപ്പുറത്ത് നിന്ന് കൂടുതൽ വിജയികൾ എത്തുന്ന സാഹചര്യം ഉണ്ടായി. ആ സമയത്ത് മാധ്യമപ്രവർത്തകർ വി എസ് അച്യുതാനന്ദനോട് വിദ്യാഭ്യാസ മന്ത്രിയുടെ ജില്ലയിൽ നിന്ന് കൂടുതൽ കുട്ടികൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടല്ലോ, സമ്പന്നരുടെ മക്കൾക്ക് വേണ്ടി എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോ എന്ന ചോദിച്ചു.Also Read: ‘രാഷ്ട്രീയ ഭേദമന്യേ എം. സ്വരാജിന്റെ വിജയം ആഗ്രഹിക്കുന്നവരാണ് മലയാളികള്‍’; വൈറലായി കുറിപ്പ്ഈ ചോദ്യത്തിന് മറുപടിയായി വി എസ് അതിനേപറ്റി പരിശോധിക്കണം എന്ന് പറഞ്ഞു. ഇതിനെ വളച്ചൊടിച്ചാണ്, മലപ്പുറത്തുള്ള കുട്ടികൾ കോപ്പിയടിച്ചാണ് പാസാകുന്നത് എന്ന് വി എസ് പറഞ്ഞുവെന്ന് പ്രചരിക്കുന്നത്.എന്നാൽ ആ കാലത്ത് ചോദ്യപ്പേപ്പർ ചോർച്ചയുടെ പേരിൽ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയെ സി ബി ഐ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. അത് മാത്രമല്ല വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി. സാനുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതും കൂടാതെ എൻട്രൻസ് കമ്മീഷണർ ആയിരുന്ന അൽഫോൻസ് കണ്ണന്താനം തന്നോട് നിയമവിരുദ്ധമായി ഇടപെടാൻ മന്ത്രി സൂപ്പി ആവശ്യപ്പെട്ടു എന്ന് കോടതിയിൽ സത്യവാങ്മൂലവും കൊടുത്തു. ഈ സംഭവത്തെയാണ് വ്യാജപ്രചരണത്തിനായി ലീഗ് ഉപയോഗിച്ചത്.The post നിലമ്പൂരിൽ പൊളിഞ്ഞ് വീണ്ടും യുഡിഎഫ് കള്ളങ്ങൾ; ഇത്തവണ പാളിയത് വി എസിനെതിരെ പറഞ്ഞത് appeared first on Kairali News | Kairali News Live.