ദേശീയപാത നിര്‍മാണത്തിന് ഉപയോഗിച്ചത് ദൃഢതയില്ലാത്ത മണ്ണ്; ഹൈക്കോടതിയില്‍ ദേശീയപാതാ അതോറിറ്റിയുടെ കുറ്റസമ്മതം

Wait 5 sec.

കൊച്ചി | ദേശീയപാതാ നിര്‍മാണത്തിലെ അപാകതകള്‍ ഹൈക്കോടതിയില്‍ വിശദീകരിച്ച് ദേശീയപാതാ അതോറിറ്റി. ദൃഢതയില്ലാത്ത മണ്ണാണ് ദേശീയപാത നിര്‍മാണത്തിന് ഉപയോഗിച്ചതെന്നും പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ചയാണിതെന്നും എന്‍ എച്ച് എ ഐ ആരോപിച്ചു.പുതിയ കരാറുകളില്‍ നിന്നും നിലവിലെ കരാറുകളില്‍ നിന്നും തെറ്റ് ചെയ്ത കമ്പനിയെ വിലക്കിയതായും എന്‍ എച്ച് എ ഐ കോടതിയെ അറിയിച്ചിട്ടുണ്ട്. ദേശീയപാതയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പ്രത്യേകം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. പ്രശ്നം പരിഹരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മേല്‍നോട്ടച്ചുമതല ഐ ഐ ടി ഡല്‍ഹിയിലെ വിരമിച്ച പ്രൊഫസര്‍ക്ക് നല്‍കിയതായും അതോറിറ്റി കോടതിയെ അറിയിച്ചു.