കോടതി ജീവനക്കാരുടെ നിയമനത്തില്‍ പിന്നാക്ക സംവരണം ഏർപ്പെടുത്തിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് സിപിഐ എം. ദീർഘകാലമായി കാത്തിരുന്ന സുപ്രധാന തീരുമാനമാണ് ചീഫ് ജസ്റ്റിസിന്റേതെന്നും. നിയമനത്തിൽ വരുത്തിയ ഭേദഗതിയിൽ ചീഫ് ജസ്റ്റിസിനെ അഭിനന്ദിക്കുന്നുവെന്നും സിപിഐ എം.സംവരണത്തിനു വിധേയരാകാതിരുന്ന മേഖലകളിലേക്ക് സംവരണം എത്തിച്ച ചുവടുവെപ്പ് സ്വാഗതാർഹമാണെന്നും സിപിഐ എം.Also Read: ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണം; വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ്, ആധാര്‍ എന്നിവ ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍75 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് സുപ്രീം കോടതി സംവരണമേര്‍പ്പെടുത്തുന്നത്.1961-ലെ സുപ്രിം കോടതി ഓഫീസർമാരുടെയും സേവകരുടെയും (സേവന വ്യവസ്ഥകളും പെരുമാറ്റച്ചട്ടങ്ങളും) ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയിലൂടെയാണ് സംവരണം ഏര്‍പ്പെടുത്തിയത്. പുതിയ നയം ജൂണ്‍ 23 മുതല്‍ നിലവില്‍ വന്നു. Also Read: ശുഭാംശു ശുക്ലയും സംഘവും ജൂലൈ 10ന് തിരികെ ഭൂമിയിലേക്ക്നിയമനത്തിലും സ്ഥാനക്കയറ്റത്തിലും പട്ടികജാതി വിഭാഗത്തിൽ 15 ശതമാനവും പട്ടിക വര്‍ഗ വിഭാഗത്തിൽ 7.5 ശതമാനവും സമവരണവുമാണ് ലഭിക്കുക. രജിസ്ട്രാര്‍മാർ, സീനിയര്‍ പേഴ്സണല്‍ അസിസ്റ്റന്റുമാര്‍, അസിസ്റ്റന്റ് ലൈബ്രറേറിയന്മാര്‍, ജൂനിയര്‍ കോടതി അസിസ്റ്റന്റുമാര്‍, ചേംബര്‍ അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ക്കാണ് സംവരണം ലഭിക്കുന്നത്.The post കോടതി ജീവനക്കാരുടെ നിയമനത്തില് സംവരണം: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് സിപിഐ എം appeared first on Kairali News | Kairali News Live.