ഒരാളിലുണ്ട് അനേകമാളുകൾ

Wait 5 sec.

ഒരിക്കൽ അച്ഛന്റെ കൂട്ടുകാരൻ അലങ്കാരത്തെ പരമേശ്വരൻ ചേട്ടൻ പറഞ്ഞു: നീ എന്നെക്കുറിച്ച് ഒരു കഥയെഴുതണം. എട്ടാംക്ലാസ്സിൽ പഠിക്കുന്ന, ജീവിതത്തെ അരമുഴം മുന്നേപോലും കാണാൻ ശേഷിയില്ലാത്ത ചെറുബാല്യക്കാരനോടാണ് ഈ ആവശ്യം. തലയാട്ടിയതല്ലാതെ ഒന്നു മൂളുവാൻ പോലും ശേഷിയില്ലാതെ നിന്നു. വീട്ടിലുള്ളവരല്ലാതെ മറ്റാരും അറിയില്ലെന്നു കരുതിയ സ്വകാര്യ ഏർപ്പാട് അതിരുചാടിയിരിക്കുന്നു!കള്ളുകുടിക്കിടെ ഉപദംശം പോലെ എല്ലാവർക്കുമായി അച്ഛൻ വിളമ്പിയതാവാം ഈ രഹസ്യം. പരമേശ്വരൻ ചേട്ടന്റെ ആഗ്രഹം എഴുത്തുകാരനാവാൻ നടത്തുന്ന ഗൂഢപ്രവൃത്തികളെ ചെറുതായൊന്ന് ആവേശത്തിലാക്കി. ആവേശമാവട്ടെ നിന്ന നിൽപ്പിൽ വല നെയ്യാനും എട്ടുകാലുകളിൽ ഓടാനും തുടങ്ങി.