നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍: മന്ത്രി വീണാ ജോര്‍ജ്;പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്തും

Wait 5 sec.

മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേര്‍ ഐസിയു ചികിത്സയിലുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് 61 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്പ്രദേശത്ത് പനി സര്‍വൈലന്‍സ് നടത്താന്‍ നിര്‍ദേശം നല്‍കി. മാനസിക പിന്തുണ ഉറപ്പാക്കണം. പാലക്കാട് സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ അവിടെ തന്നെ ഐസൊലേറ്റ് ചെയ്യണം. സാമ്പിളുകള്‍ മാത്രം പരിശോധനയ്ക്ക് അയച്ചാല്‍ മതിയാകും. നിപ സ്ഥിരീകരിച്ച പാലക്കാട്ടേയും മലപ്പുറത്തേയും വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കനിവ് 108 ഉള്‍പ്പെടെയുള്ള ആംബുലന്‍സുകള്‍ സജ്ജമാണ്. ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി.ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.നിപ ബാധിത മേഖലയിൽ സർവൈലൻസ് നടത്തിജില്ലയിൽ നിപ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മക്കരപ്പറമ്പ്, കുറുവ, കൂട്ടിലങ്ങാടി, മങ്കട തുടങ്ങിയ പഞ്ചായത്തുകളിലെ 20 വാർഡുകളിൽ ആരോഗ്യ സംഘം സർവൈലൻസ് നടത്തി. രോഗത്തിൻ്റ പ്രഭവ കേന്ദ്രം കണ്ടെത്തുന്നതിനും ഗൃഹകേന്ദ്രീകൃത ബോധവൽക്കരണം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. 65 ടീമുകൾ 1655 വീടുകൾ സന്ദർശിച്ചു.തൊണ്ടിമുതലായ ലഹരിഉൽപന്നങ്ങൾ പോലീസ് നശിപ്പിച്ചുരോഗലക്ഷണങ്ങളുള്ള ആരെയും സർവ്വേയിൽ കണ്ടെത്തിയില്ല. നിപ പ്രതിരോധ മാർഗങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തി. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശനമായി പാലിക്കേണ്ട നിയന്ത്രണ മാർഗങ്ങളെ കുറിച്ച് നിർദേശങ്ങൾ നൽകി. ഡോ. എൻ എൻ പമീലി, ടെക്നിക്കൽ അസിസ്റ്റൻ്റുമാരായ സി കെ സുരേഷ് കുമാർ, എം ഷാഹുൽ ഹമീദ്, എപ്പിഡമോളജിസ്റ്റ് ഡി കിരൺ രാജ് എന്നിവർ നേതൃത്വം നൽകി. സർവ്വേ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.രേണുകയ്ക്ക് കൈമാറി.