2016ല്‍ അധികാരത്തില്‍ വന്നതുമുതല്‍ ഇടത് സര്‍ക്കാര്‍ ഒരുവിട്ടുവീഴ്ചയും ചെയ്യാത്തത് വികസനത്തിനാണ്. വികസന കേരളം എന്ന ലേബല്‍പോലും 2016ന് ശേഷമുള്ള കേരളത്തിന് അവകാശപ്പെട്ടതാണ്. നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പെത്തുമ്പോള്‍ ഇടതുപക്ഷ സര്‍ക്കാരിന് എടുത്ത്കാട്ടാനുള്ളതും ഈ വികസന വിജയങ്ങളെയാണ്. സാധാരണക്കാര്‍ക്ക് വളരെ പ്രയോജനമാകും വിധത്തില്‍ നിലമ്പൂരിന്റെ മുഖച്ഛായ മാറ്റാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞു എന്നതില്‍ ലവലേശം സംശയിക്കേണ്ടതില്ല.നിലമ്പൂരില്‍ യുഡിഎഫ് ഭരണത്തിലുണ്ടായിരുന്ന 2011 മുതല്‍ 2016 വരെയുള്ള കാലത്തെ വികസനവും എന്താണെന്ന് അവിടെയുള്ള ഓരോ സാധാരണക്കാരനും നമുക്ക് പറഞ്ഞുതരും. വികസനമുരടപ്പില്‍നിന്ന് നിലമ്പൂരുകാര്‍ക്ക് മോചനം കിട്ടിയത് 2016ല്‍ അല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ്. ഇപ്പോള്‍ എടുത്ത് പറയാനുള്ളതും നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷന്റെ വികസന കഥകളാണ്.കഴിഞ്ഞ ഒമ്പതുവര്‍ഷത്ത എല്‍ഡിഎഫ് ഭരണത്തില്‍ 1800 കോടി രൂപയുടെ പദ്ധതികളാണ് നിലമ്പൂരിന് അനുവദിച്ചത്. 15.25 കോടി രൂപ ചെലവല്‍ മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമായി. മുന്‍പ് ആവശ്യങ്ങള്‍ക്കായി വിവിധ ഓഫീസുകളില്‍ കയറി ഇറങ്ങിയ നിലമ്പൂരുകാര്‍ക്ക് ഇപ്പോള്‍ എന്ത് ആവശ്യത്തിനും നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് പോയാല്‍ മാത്രം മതിയാകും.നിലമ്പൂരും ചന്തക്കുന്നുമായി ഒറ്റപ്പെട്ട് കിടന്നിരുന്ന താലൂക്കിലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളെല്ലാം വെളിയന്തോട്ടെ മിനി സിവില്‍സ്റ്റേഷന്‍ കെട്ടിടത്തില്‍ ഒരുമിച്ച് ഇന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ ആശ്വാസം ഓരോ സാധാരണക്കാരനുമാണ്. 2021ല്‍ ഇടത് സര്‍ക്കാര്‍ മിനി സിവില്‍സ്റ്റേഷന്‍ കെട്ടിടം നാടിന് സമര്‍പ്പിച്ചു. പുതിയ കെട്ടിടത്തില്‍ വനിതാ വിശ്രമമുറിയും കോണ്‍ഫറന്‍സ് ഹാളും പൊതുശൗചാലയവും ലിഫ്റ്റ് സൗകര്യവുമുണ്ട്.Also Read : ‘നിലമ്പൂരിൽ സ്വരാജ് ഉജ്ജ്വല വിജയത്തോടെ മണ്ഡലത്തിൽ വികസന തുടർച്ചയുണ്ടാക്കും’: എം വി ജയരാജൻതാഴത്തെ നിലയില്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍എ യൂണിറ്റ് 2 കിഫ്ബി കാര്യാലയം, എക്സൈസ് സര്‍ക്കിള്‍ ഓഫീസ് എന്നിവ. ഒന്നാംനിലയില്‍ സബ് രജിസ്ട്രാര്‍, ലീഗല്‍ മെട്രോളജി, താലൂക്ക് സപ്ലൈ, അസി. ലേബര്‍ ഓഫീസുകളും ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും. രണ്ടാംനിലയില്‍ അഗ്രിക്കള്‍ച്ചറല്‍ അസി. ഡയറക്ടര്‍, എക്സൈസ് റെയ്ഞ്ച്, ഐടിഡിപി, ഉപജില്ലാ വിദ്യാഭ്യാസം, ജിഎസ്ടി എന്‍ഫോഴ്സ്മെന്റ്, ജിഎസ്ടി ടാക്സ് പെയര്‍ സര്‍വീസ് ഓഫീസുകള്‍.മൂന്നാംനില സബ് ആര്‍ടിഒ ഓഫീസിനാണ് അനുവദിച്ചതെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. അധികം വൈകാതെ തന്നെ ചന്തക്കുന്നിലെ സബ് ആര്‍ടിഒ ഓഫീസും മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറും.ബ്ലോക്ക് ഓഫീസിന് സമീപത്തെ ഒരേക്കറിലാണ് 6000 ചതുരശ്രയടിയില്‍ നാലുനില കെട്ടിടം നിര്‍മിച്ചത്. 15.25 കോടി രൂപയായിരുന്നു നിര്‍മാണച്ചെലവ്. സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍എ യൂണിറ്റ് 2 കിഫ്ബി കാര്യാലയം മുമ്പ് മലപ്പുറത്തായിരുന്നു.പുതിയ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ ഇതിനുള്ള സൗകര്യമൊരുക്കിയതോടെ നിലമ്പൂരുകാര്‍ക്ക് മണിക്കൂറുകളുടെ യാത്ര ഒഴിവായതിന്റെ ആശ്വാസവുമുണ്ട്. ഇടതുസര്‍ക്കാരും സ്വരാജും നിലമ്പൂരുകാര്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടുന്നത് ഈ വികസന വിജയകഥയാണ്.The post ബേജാറ് വേണ്ട! സേവനങ്ങള്ക്കെല്ലാം ഒരൊറ്റയിടം; ഇത് നിലമ്പൂര് മിനി സിവില് സ്റ്റേഷന് appeared first on Kairali News | Kairali News Live.