ഇസ്രായേലി ബന്ദികളെ അനുസ്മരിക്കാൻ ഒത്തുകൂടിയ റാലിക്ക് നേരെ ആക്രമണം. ഞായറാഴ്ച യുഎസിലെ കൊളറാഡോയിൽ ആയിരുന്നു സംഭവം. റാലിയിൽ പങ്കെടുത്തവർക്ക് നേരെ ഇന്ധനം നിറച്ച കുപ്പി എറിയുകയായിരുന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മുഹമ്മദ് സാബ്രി സോളിമാൻ എന്നറിയപ്പെടുന്ന അക്രമി ജനക്കൂട്ടത്തെ ആക്രമിക്കുന്നതിനിടെ “ഫ്രീ പാലസ്തീൻ” എന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ഭീകരാക്രമണ ലക്ഷ്യമായിരുന്നുവെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു.കൊളറാഡോയിലെ ബൗൾഡറിൽ, ഗാസയിൽ ഇപ്പോഴും തടവിലാക്കപ്പെട്ട ഇസ്രായേലി ബന്ദികളെ അനുസ്മരിക്കാൻ നടത്തിയ റാലിക്ക് സമീപമാണ് ആക്രമണം നടന്നത്. നിരവധിപ്പേർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹമാസിന്റെ കൈവശമുള്ള ഇസ്രയേൽ ബന്ധികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിനിടെയായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ പ്രദേശം പോലീസ് ഒഴിപ്പിച്ചിട്ടുണ്ട്. 67 നും 88 നും ഇടയിൽ പ്രായമുള്ള ആറ് പേരെ പൊള്ളലേറ്റ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ വൈറലായ സംഭവത്തിന്റെ വീഡിയോയിൽ , സൺഗ്ലാസ് ധരിച്ച്, അർധനഗ്നനായി സോളിമാൻ പ്രതിഷേധക്കാരോട് ആക്രോശിക്കുന്നത് കാണാം.ALSO READ: കല്യാണ വേദിയില്‍ അതിഥികളെ വരവേറ്റത് എം സ്വരാജിന്റെ ചിത്രമുള്ള മിഠായി കാര്‍ഡ്; നിലമ്പൂരിന്റെ സ്നേഹം ഏറ്റുവാങ്ങുന്ന സ്ഥാനാര്‍ത്ഥിഇസ്രായേലും ഹമാസും തമ്മിലുള്ള വർദ്ധിച്ചുവരുന്ന യുദ്ധത്തെച്ചൊല്ലി അമേരിക്കയിൽ സംഘർഷം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റോയിട്ടേഴ്സ് പറയുന്നതനുസരിച്ച്, ഇസ്രായേലിനെ പിന്തുണയ്ക്കുന്നവരും പലസ്തീൻ അനുകൂല ഗ്രൂപ്പുകളും തമ്മിലുള്ള സെമിറ്റിക് വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളും ചൂടേറിയ സംവാദങ്ങളും വർദ്ധിച്ചുവരികയാണ്.The post ഇസ്രയേൽ അനുകൂല റാലിക്ക് നേരെ ആക്രമണം; സൺഗ്ലാസ് ധരിച്ച് ഇന്ധനം നിറച്ച കുപ്പിയെറിഞ്ഞു, യുഎസിൽ ഒരാൾ പിടിയിൽ appeared first on Kairali News | Kairali News Live.