വഴക്കു പറഞ്ഞത് ആത്മഹത്യാപ്രേരണ ആത്മഹത്യ പ്രേരണയാകില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. മറ്റൊരു വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ വഴക്കുപറഞ്ഞതിനാണ് ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. ഇതില്‍ സ്കൂളിന്റെയും ഹോസ്റ്റലിന്റെയും ചുമതലുണ്ടായിരുന്ന അധ്യാപകനായിരുന്നു പ്രതി. ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയാണ് പരമോന്നത കോടതിയുടെ നിരീക്ഷണം.ALSO READ: ഓപ്പറേഷന്‍ സിന്ദൂറിന്റെ ‘മുഖങ്ങളായ’ വനിതാ സൈനികരെ പാര്‍ട്ടി ക്യാമ്പയിന് എത്തിക്കാന്‍ ബിജെപി? ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ പ്രസ്താവനയില്‍ കുരുങ്ങിയോ!ഒരു പരാതി ലഭിച്ചപ്പോള്‍ സ്വീകരിച്ച ഏറ്റവും കുറഞ്ഞ ശിക്ഷയാണ് വഴക്കുപറയുക എന്നത്. വഴക്ക് പറയുന്നത് ഇത്ര വലിയൊരു ദുരന്തമായി തീരുമെന്ന് ഒരു സാധാരണക്കാരന് സങ്കല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. മദ്രാസ് ഹൈക്കോടതിയില്‍ പ്രതി തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. ഇത് തള്ളിയതിനെ തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.ALSO READ: സ്വരാജ് നിലപാടുകളിൽ നിലമ്പൂർ തേക്കിന്റെ കരുത്തുള്ളവൻ; വിജയത്തിൽ കുറഞ്ഞതൊന്നും സഖാവ് കുഞ്ഞാലിയുടെ നിലമ്പൂർ ഇടതുപക്ഷത്തിന് നൽകില്ല; ഐ ബി സതീഷ് എംഎൽഎജസ്റ്റിസുമാരായ അഹ്സാനുദ്ദീന്‍ അമാനുള്ള, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബഞ്ചാണ് ഹൈക്കോടതി വിധി റദ്ദാക്കിയത്. ഉത്തരവാദിത്തമുള്ള പദവിയിലിരിക്കുന്ന ഒരു വ്യക്തി പ്രവര്‍ത്തിക്കുന്ന പോലെ മാത്രമാണ് അദ്ദേഹം പെരുമാറിയിട്ടുള്ളത്. ഇനി ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമെങ്കില്‍ മനപൂര്‍വമായ പ്രേരണ, പ്രകോപനം എന്നിവ തെളിയിക്കപ്പെടണമെന്നും കോടതി പറഞ്ഞു.The post ‘വഴക്കു പറയുന്നത് വലിയൊരു ദുരന്തമായി തീരുമെന്ന് ഒരു സാധാരണക്കാരന് സങ്കല്പ്പിക്കാന് കഴിയില്ല’; വിദ്യാര്ഥിയുടെ മരണത്തില് അധ്യാപകന് കുറ്റക്കാരനല്ലെന്ന് സുപ്രീം കോടതി appeared first on Kairali News | Kairali News Live.