വിഴിഞ്ഞത്തുനിന്നും കാണാതായ രണ്ടാമത്തെ വള്ളവും കണ്ടെത്തി; എട്ട് പേര്‍ സുരക്ഷിതര്‍, ഒരാള്‍ക്കായി തിരച്ചില്‍

Wait 5 sec.

തിരുവനന്തപുരം |  വിഴിഞ്ഞത്ത് നിന്നും മത്സ്യത്തൊഴിലാളികളുമായി കാണാതായ രണ്ടാമത്തെ വള്ളവും കണ്ടെത്തി. ഇവരില്‍ എട്ട് പേരും സുരക്ഷിതരെന്ന് വിവരം. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തമിഴ്‌നാട് കുളച്ചലിന് സമീപത്ത് നിന്നാണ് രണ്ടാമത്തെ വള്ളം കണ്ടെത്തിയത്. ഇവര്‍ പോയ വള്ളം ശക്തമായ തിരയില്‍ തകര്‍ന്നിരുന്നു. മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. ആദ്യ അപകടത്തില്‍ കാണാതായ സ്റ്റെല്ലസിനെയാണ് ഇനി കണ്ടെത്താനുള്ളത്. മെയ് 29ന് രാത്രി മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്.തിരിച്ചെത്താതിരുന്നതോടെ ഇന്നലെ തന്നെ തെരച്ചില്‍ തുടങ്ങിയെങ്കിലും കടല്‍ക്ഷോഭവും ശക്തമായ കാറ്റും തെരച്ചിലിന് തിരിച്ചടിയായി. തുടര്‍ന്നാണ് ഇപ്പോള്‍ ഇവരെ കണ്ടെത്താനായത്. അതേ സമയം, ഇന്നലെ അപകടത്തില്‍പ്പെട്ട അനു എന്ന വള്ളത്തിലെ സ്റ്റെലസ്സ് എന്നയാളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഈ വള്ളത്തിലെ മറ്റൊരു മത്സ്യതൊഴിലാളി തഥേയൂസിന്റെ മൃതദേഹം ഇന്നലെ പൂവാറാര്‍ തീരത്ത് നിന്ന് കിട്ടിയിരുന്നു. വിഴിഞ്ഞം സ്വദേശിയാണ് സ്റ്റെലസ്സ്. സഹായമാത, ഫാത്തിമമാത എന്നീ ബോട്ടുകളിലെ തൊഴിലാളികളെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.