വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഐ സി സി വേദികൾ പ്രഖ്യാപിച്ചു. ഇന്ത്യയിലും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലിലാണ് മത്സരങ്ങൾ. അതേസമയം, തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകില്ല. സെപ്തംബര്‍ 30 മുതല്‍ നവംബര്‍ 12 വരെയാണ് ടൂർണമെൻ്റ്. ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഇന്‍ഡോര്‍, ഗുവാഹത്തി, വിശാഖപട്ടണം, ശ്രീലങ്കയിലെ കൊളംബോ എന്നീ വേദികളിലും മത്സരമുണ്ടാകും. പാകിസ്ഥാന്റെ മത്സരങ്ങളാണ് ശ്രീലങ്കയിൽ. Read Also: ഒരേദിവസം വിരമിച്ച് ക്രിക്കറ്റിലെ ക്ലാസ് താരങ്ങൾ; ഫാൻസിന് നിരാശബി സി സി ഐ സമര്‍പ്പിച്ച പ്രാഥമിക പട്ടികയില്‍ തിരുവനന്തപുരം ഇടംപിടിച്ചിരുന്നു. അതേസമയം, ഐ സി സി പൂര്‍ണ ഷെഡ്യൂള്‍ പുറത്തിറക്കിയിട്ടില്ല. ഒക്ടോബര്‍ 30-ന് രണ്ടാം സെമിഫൈനൻ ബെംഗളൂരുവിലാണ്. പാകിസ്ഥാന്‍ യോഗ്യത നേടുമോ എന്നതിനെ ആശ്രയിച്ച് ആദ്യ സെമി ഫൈനല്‍ ഗുവാഹത്തിയിലോ കൊളംബോയിലോ ആയിരിക്കും. ഇക്കാരണങ്ങളാല്‍ നവംബര്‍ രണ്ടിന് നടക്കുന്ന ഫൈനലും ബെംഗളൂരുവിലോ കൊളംബോയിലോ ആയിരിക്കും നടക്കുക. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, നിലവിലെ ചാമ്പ്യന്മാരായ ന്യൂസിലന്‍ഡ് എന്നിവയാണ് ലോകകപ്പിന് യോഗ്യത നേടിയത്. ഇനി നാല് ടീമുകൾ കൂടി യോഗ്യത നേടാനുണ്ട്.The post വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദികൾ പ്രഖ്യാപിച്ചു; തിരുവനന്തപുരം ഇല്ല, ഉദ്ഘാടന മത്സരം സെപ്റ്റംബർ 30ന് appeared first on Kairali News | Kairali News Live.