ജിദ്ദ|ഹജ്ജ് കർമ്മത്തിനെത്തിയ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ സയ്യിദ് അലി ബാഫഖി തങ്ങൾക്കും മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഖലീൽ അൽ ബുഖാരി തങ്ങൾക്കും കർണാടക സ്‌പീക്കർ യുടി ഖാദറിനും ഊഷ്‌മള സ്വീകരണം. ജിദ്ദ, മദീന വിമാനത്താവളത്തിലെത്തിയ നേതാക്കളെ ഐസിഎഫ് ആർഎസ്‌സി നേതാക്കളും ഹജ്ജ് വളണ്ടിയർ കോർ പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.സൗദി ഭരണകൂടം ഹാജിമാർക്ക് സൽകുന്ന സേവങ്ങളും സൗകര്യങ്ങളും തുല്യതയില്ലാത്തതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന എല്ലാ ഹാജിമാർക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഭരണകൂടം ചെയ്‌തു കൊടുക്കുന്നുണ്ട്. വ്യത്യസ്‌ത അഭിരുചികളും വ്യത്യസ്‌ത വീക്ഷണങ്ങളുമുള്ള എല്ലാവർക്കും സംതൃപ്‌തി നൽകുന്ന ആതിഥേയത്വമാണ് സൗദിയുടേതെന്ന് സയ്യിദ് ഖലീൽ തങ്ങൾ പറഞ്ഞു. ഇസ്രാഈൽ ക്രൂരതയുടെ ബലിയാടുകളായ ഫലസ്തീൻ കുടുംബങ്ങളിൽ നിന്നും ആയിരം ഹാജിമാർക്ക് സൗജന്യമായി ഹജ്ജ് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കിയ സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും ഹൃദയ വിശാലതയെ തങ്ങൾ പ്രശംസിച്ചു.അല്ലാഹുവിന്റെ അതിഥികളായെത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ അവസരം ലഭിച്ച സൗദിയിലെ പ്രവർത്തകർ ഭാഗ്യവാൻമാരാണ്. ലോകത്ത് മറ്റൊരു സ്ഥലത്തും കിട്ടാത്ത അവസരമാണ് നിങ്ങൾക്ക് വന്നു ചേർന്നിരിക്കുനന്ത്. സൗദിയിലെ നിയമങ്ങളെയും നിയമ പാലകരെയും അനുസരിച്ചു ഹാജിമാർക്ക് കൂടുതൽ സഹായങ്ങളും സേവനങ്ങളും ചെയ്യാൻ പ്രവർത്തകർ മുന്നോട്ടുവരണമെന്ന് തങ്ങൾ പറഞ്ഞു.ഐസിഎഫ് ആർഎസ്‌സി വളണ്ടിയർ കോറിന്റെ പ്രവർത്തനം മികവുറ്റതാണ്. കഴിഞ്ഞ വർഷങ്ങളിൽ നിങ്ങൾ ചെയ്‌ത പ്രവർത്തങ്ങൾ പ്രശംസനീയമായിരുന്നു. ത്യാഗ മനസ്സോടെയുള്ള ഹാജിമാർക്ക് ചെയ്യുന്ന സേവന പ്രവർത്തങ്ങൾക്ക് വലിയ പ്രതിഫലങ്ങൾ ലഭിക്കും. ഹാജിമാർക്ക് ഏറ്റവും കൂടുതൽ സഹായങ്ങൾ ആവശ്യമുള്ള മിനയിലും അറഫയിലും കൂടുതൽ വളണ്ടിയേഴ്‌സിനെ വിന്യസിക്കാൻ ശ്രമിക്കണമെന്നും സയ്യിദ് ഖലീൽ അൽ ബുഖാരി നിർദ്ദേശിച്ചു.ഈ വർഷം കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, കൊച്ചി മൂന്ന് വിമാനത്താവളത്തിലും എംബാർക്കേഷൻ പോയന്റുകൾ അനുവദിച്ചത് ഹാജിമാർക്ക് വലിയ അനുഗ്രഹമായി. സർക്കാരുകളുടെയും ഹജ്ജ് കമ്മിറ്റികളുടെയും സഹായത്തോടെ സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പുകളും ശ്രദ്ധേയമായിരുന്നുവെന്നും സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി അഭിപ്രായപെട്ടു.