കേരളത്തിലെ ഇടതുപക്ഷ മനസ്സിന്‍റെ കാവലാളാണ് എം സ്വരാജ്. സിപിഐഎം കേരളത്തിനു നല്‍കിയ ഉര്‍ജ്ജ്വസ്വലരായ നേതാക്കളില്‍ ഒരാള്‍. നിലമ്പൂരില്‍ പോരാട്ടത്തിനിറങ്ങുന്നത് സിപിഐംഎമ്മിന്‍റെ പുതുനിര നേതാക്കളിലെ ഏറ്റവും കരുത്തനാണ്.ഇടിമു‍ഴക്കം പോലെ മു‍ഴങ്ങുന്ന വാക്കുകള്‍ ശത്രുക്കളുടെ നെഞ്ചകം പിളര്‍ക്കുന്നത് ഇനി നിലമ്പൂരില്‍ നേരിട്ടു കാണാം. കേരളത്തിന്‍റെ മതനിരപേക്ഷതയും ജനാധിപത്യവും കാക്കാന്‍ സദാജാഗരൂകമാകുന്ന ആ വാക്കും കര്‍മ്മവുമാണ് നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. ജന്മനാടായ നിലമ്പൂരില്‍ വിദ്യാര്‍ത്ഥി യുവജനപ്രസ്ഥാനങ്ങളിലൂടെയാണ് സ്വരാജ് പൊതുരംഗത്ത് ഉയര്‍ന്നുവന്നത്.Also read: ‘വേടനല്ല, വേടൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിനാണ് എതിര്’; പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് കേസരി വാരിക പത്രാധിപർ എൻ ആർ മധു1999 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാനായിരുന്നു. എസ്എഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട്, സെക്രട്ടറി അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി എന്നി നിലകളില്‍ തിളങ്ങി നിന്ന സ്വരാജ് 2005ലാണ് സിപിഐഎമ്മിന്‍റെ സംസ്ഥാന കമ്മിറ്റിയിലെത്തിയത്.തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലെത്തി. 2016ല്‍ തൃപ്പുണിത്തുറയില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു സ്വരാജ്. പാവങ്ങളുടെ ജിഹ്വയായ ദേശാഭിമാനിയുടെ റെസിഡന്‍റ് എഡിറ്റര്‍ കൂടിയായ സ്വരാജ് കേര‍‍ളം ഇന്ന് ഏറ്റവും ശ്രദ്ധയോടെ കേള്‍ക്കുന്ന വാഗ്മിയും ചിന്തകനും എ‍ഴുത്തുകാരനുമാണ്. പൂക്കളുടെ പുസ്തകം, മരണം കാത്ത് ദൈവങ്ങള്‍, ക്യൂബ ജീവിക്കുന്നു എന്നീ പുസ്തകങ്ങളുടെ രചയിതാവുമാണ്.Also read: 66 ക്യാമ്പുകളിലായി 1194 ആളുകൾ, പ്രളയ സാധ്യതയെന്ന പ്രവചനമില്ല: മന്ത്രി കെ രാജൻഏറനാടിന്‍റെ വീതപുത്രന്‍ സഖാവ് കുഞ്ഞാലിയുടെ ഓര്‍മ്മകളുറങ്ങുന്നതാണ് നിലമ്പൂരിന്‍റെ മണ്ണ്. ആ രക്തസാക്ഷിത്വത്തിന്‍റെ ചേരപുരണ്ട കൈകളുമായാണ് രാഷ്ട്രീയ എതിരാളികള്‍ ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തിനും ഇറങ്ങുന്നത്. എം സ്വരാജ് നിലമ്പൂരിലെ മണ്ണില്‍വെച്ചു തന്നെ അവരെ നിലമ്പരിശാക്കുന്ന ദിനങ്ങ‍ള്‍ക്കാണ് ഇനി കേര‍ളം കാത്തിരിക്കുന്നത്.The post വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ ഉയർന്നുവന്ന ജനകീയ നേതാവ് appeared first on Kairali News | Kairali News Live.