വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ ഉയർന്നുവന്ന ജനകീയ നേതാവാണ് എം സ്വരാജ്. നിലവിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമാണ്. നിയമസഭയിൽ തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നു. നിലമ്പൂർ സ്വദേശിയായ സ്വാരാജ് വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്ന് വരുന്നത്. ദേശാഭിമാനി റസിഡന്റ് എഡിറ്ററാണ്.Also read: ‘വേടനല്ല, വേടൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിനാണ് എതിര്’; പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് കേസരി വാരിക പത്രാധിപർ എൻ ആർ മധുഎസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, ഡിവൈഎഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 2016–-2021 ൽ കാലഘട്ടത്തിൽ തൃപ്പൂണിത്തുറയിലെ നിയമസഭാംഗമായിരുന്നു. ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ എഡിറ്റർ പദവിയും വഹിച്ചിട്ടുണ്ട്.Also read: 66 ക്യാമ്പുകളിലായി 1194 ആളുകൾ, പ്രളയ സാധ്യതയെന്ന പ്രവചനമില്ല: മന്ത്രി കെ രാജൻമികച്ച വാഗ്‌മിയും നിരവധി പുസ്‌തങ്ങളുടെ രചയിതാവുമാണ്. ആനുകാലികങ്ങളിലും പത്രങ്ങളിലുമുൾപ്പെടെ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ‘ക്യൂബ ജീവിക്കുന്നു, പൂക്കളുടെ പുസ്‌തകം, മരണം കാത്ത് ദൈവങ്ങൾ’’ തുടങ്ങിയവയാണ് പ്രധാന കൃതികൾ. നിലമ്പൂർ പോത്തുക്കല്ല് പതാർ സുമാനിവാസിൽ പി എൻ മുരളീധരന്റെയും പി ആർ സുമംഗിയമ്മയുടേയും മകനാണ്. ഭാര്യ:സരിത.The post വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ ഉയർന്നുവന്ന ജനകീയ നേതാവ് appeared first on Kairali News | Kairali News Live.