തൃശൂർ വരന്തരപ്പള്ളിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ദിവ്യയാണ് കൊല്ലപ്പെട്ടത്. മുപ്പത്തിനാല് വയസായിരുന്നു. ഭർത്താവായ കുഞ്ഞുമോൻ (40) ദിവ്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്നാണ് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിച്ചത്. മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ഇൻക്വസ്റ്റിനിടെ സംശയം തോന്നി. ഇതോടെ കുഞ്ഞുമോനെ ചോദ്യം ചെയ്തതിൽ നിന്നാണ് സംശയത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് വ്യക്തമായത്. സെയിൽസ് ഗേളായി ജോലി ചെയ്യുകയായിരുന്നു ദിവ്യ.ALSO READ: അനന്ദു ഷോക്കേറ്റു പിടയുന്ന സമയത്തും പ്രതി സമീപം; കുട്ടിയെ രക്ഷിക്കാതെ വീട്ടിലേക്ക് വിളിച്ച് പണവും വസ്ത്രവും എടുത്തു വയ്ക്കാൻ പറഞ്ഞെന്നും സൂചനENGLISH SUMMARY: A husband killed his wife in Varantharappally, Thrissur. The deceased was Divya. She was 34 years old. Her husband, Kunjumon (40), strangled Divya to death. Kunjumon informed relatives that his wife died of chest pain. The police, who came to the house after learning about the death, became suspicious during the inquest. With this, it became clear that the murder was a result of suspicion after questioning Kunjumon. Divya worked as a sales girl.The post ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, അറിയിച്ചത് നെഞ്ചുവേദനയെന്ന്; തൃശൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ appeared first on Kairali News | Kairali News Live.