നവജാതശിശുവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു പോയ സംഭവത്തില്‍ കുഞ്ഞിനെ ജാര്‍ഖണ്ഡ് സിഡബ്ല്യുസിക്ക് കൈമാറാന്‍ ഉത്തരവ്. എറണാകുളം ശിശുക്ഷേമ സമിതിയാണ് ഉത്തരവിട്ടത്. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്കാണ് സമിതി നിര്‍ദേശം നല്‍കിയത്. കുഞ്ഞിനെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് ദമ്പതികള്‍ സി ഡബ്ല്യുസിയെ സമീപിച്ചിരുന്നു.ALSO READ: ‘ജമാഅത്തെ കുതന്ത്രങ്ങളു’മായി യുഡിഎഫ് ; വര്‍ഗീയവാദികളെ ഒപ്പം കൂട്ടുന്നവരെ ജനം തിരുത്തുംജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമുള്ള ശിശുവിനെ സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. കോട്ടയം ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ മംഗളേശ്വര്‍-രഞ്ജിത ദമ്പതികളാണ് സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്ത് രഞ്ജിതയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ജനുവരി 29-നാണ് കുഞ്ഞ് ജനിക്കുമ്പോള്‍28 ആഴ്ച മാത്രമായിരുന്നു വളര്‍ച്ചയുണ്ടായിരുന്നത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ ലൂര്‍ദ് ആശുപത്രിയിലേക്ക് മാറ്റി.ALSO READ: മരിച്ചുപോയവരുടെ ആധാര്‍, പാന്‍, വോട്ടര്‍ ഐഡി എന്നിവ എങ്ങനെ കാന്‍സല്‍ ചെയ്യും; ഇത് അറിഞ്ഞിരിക്കണംഈ ദിവസങ്ങളില്‍ പിതാവ് രണ്ട് ആശുപത്രികളിലുമായി മാറിമാറി നിന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെ രഞ്ജിതയെ 31-ന് ഡിസ്ചാര്‍ജ് ചെയ്തു. പിന്നാലെ മംഗളേശ്വറിനേയും രഞ്ജിതയേയും കാണാതായി. ഇവരെ ആശുപത്രി അധികൃതര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നാട്ടിലെത്തിയെന്ന സന്ദേശമാണ് ലഭിച്ചത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആക്കി. കുഞ്ഞിനെ ഉപേക്ഷിച്ചത് ആശുപത്രിയില്‍ നല്‍കാന്‍ പണമില്ലാത്തതുകൊണ്ടാണെന്നായിരുന്നു രക്ഷിതാക്കള്‍ പിന്നീട് പറഞ്ഞത്.The post മാതാപിതാക്കള് നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം; കുഞ്ഞിനെ ജാര്ഖണ്ഡ് സിഡബ്ല്യുസിക്ക് കൈമാറാന് ഉത്തരവ് appeared first on Kairali News | Kairali News Live.