പിണറായി സര്‍ക്കാര്‍ അവരെയും മറന്നില്ല; ട്രോളിങ്ങിനിടെ മത്സ്യത്തൊഴിലാളികളുടെ അന്നം മുട്ടാതിരിക്കാന്‍ ചേര്‍ത്തുപിടിക്കല്‍

Wait 5 sec.

മത്സ്യത്തൊഴിലാളികളെന്നുപറയുമ്പോള്‍ ആദ്യം ഓര്‍മിക്കുന്നതെന്താണ്? പ്രളയകാലമാണല്ലേ, ഓരോ ജിവനും കൈയില്‍പിടിച്ചൊരു ഓട്ടമോടിയിരുന്നു അവര്‍ അതൊന്നും, കേരളവും നമ്മുടെ സര്‍ക്കാരും മറന്നിട്ടില്ല, മറക്കുകയുമില്ല. അതുകൊണ്ടുതന്നെ അവര്‍ക്കൊരു പ്രശ്‌നമുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ കൂടെയില്ലാതിരിക്കുമോ.ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിങ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷന്‍ വിതരണം പഴയതിലും ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുമുണ്ട്. ട്രോളിംഗ് നിരോധന സമയത്ത് കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും കടല്‍ പട്രോളിംഗിനുമായി 9 തീരദേശ ജില്ലകളിലായി 19 സ്വകാര്യ ബോട്ടുകള്‍ വാടകയ്‌ക്കെടുക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.കൂടാതെ വിഴിഞ്ഞം, വൈപ്പിന്‍, ബേപ്പൂര്‍ എന്നീ ഫിഷറീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് 3 മറൈന്‍ ആംബുലന്‍സുകളും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ട്രോള്‍ ബാന്‍ കാലയളവില്‍ ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 76 മത്സ്യത്തൊഴിലാളി യുവാക്കളെ കടല്‍ സുരക്ഷാ സേനാംഗങ്ങളായി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 9 മറൈന്‍ ജില്ലകളിലായി നിയോഗിക്കും.Also Read: ഇന്ത്യൻ ഭരണഘടന അംഗീകരിക്കാത്ത ചിഹ്നങ്ങളുടെ മുമ്പിൽ പോയി വിളക്ക് കത്തിക്കാൻ ഇടതുപക്ഷ മന്ത്രിമാരെ കിട്ടില്ല: മന്ത്രി കെ രാജൻട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാ കളക്ടര്‍മാരുടെ അദ്ധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി ജില്ലാതലത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള നിര്‍ദേശവുമുണ്ട്. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണമെന്നതിലും സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്.കൊല്ലം ജില്ലയിലെ നീണ്ടകര ഹാര്‍ബര്‍ ട്രോളിങ് നിരോധന കാലഘട്ടത്തില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് തുറന്നുകൊടുത്തിരുന്നു. അത് ഈ വര്‍ഷവും തുടരും. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടച്ചു പൂട്ടും. എന്നാല്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാന്‍ അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്യും.കടല്‍ സുരക്ഷയുടെയും, തീര സുരക്ഷയുടെയും ഭാഗമായി കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ബയോമെട്രിക് ഐ.ഡി. കാര്‍ഡ്,ആധാര്‍ കാര്‍ഡ്, ലൈഫ് ജാക്കറ്റ് എന്നിവ കരുതിയിട്ടുണ്ട് എന്ന് ഉറപ്പാക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.സാധാരണക്കാരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുന്നതില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടല്‍ എത്ര ഗൗരവമേറിയതാണെന്നതിന്റെ യഥാര്‍ഥചിത്രം തന്നെയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന ഈ പിന്തുണ.The post പിണറായി സര്‍ക്കാര്‍ അവരെയും മറന്നില്ല; ട്രോളിങ്ങിനിടെ മത്സ്യത്തൊഴിലാളികളുടെ അന്നം മുട്ടാതിരിക്കാന്‍ ചേര്‍ത്തുപിടിക്കല്‍ appeared first on Kairali News | Kairali News Live.