ഡെലിവറി ജീവനക്കാർ സുരക്ഷാ ഭീഷണിയോ? സൗദിവത്ക്കരണം അനിവാര്യമെന്ന് പ്രൊഫ. അൽ-റുമൈഹ്

Wait 5 sec.

സൗദി അറേബ്യയിലെ ഡെലിവറി മേഖലയിൽ സ്വദേശിവത്കരണം അനിവാര്യമാണെന്ന് ഖസീം സർവകലാശാലയിലെ ക്രിമിനോളജി പ്രൊഫസറും സുരക്ഷാ കൺസൾട്ടന്റുമായ ഡോ. യൂസഫ് അൽ-റുമൈഹ്.നിലവിലെ ഡെലിവറി മേഖലയിലെ സുരക്ഷാ ആശങ്കകളാണ് ഈ നിർദ്ദേശത്തിന് പിന്നിൽ. നിർദ്ദേശം പ്രാവർത്തികമായാൽ ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് പ്രവാസികൾക്ക് ജോലി നഷ്ടമായേക്കും.ദഹ്‌റാനിൽ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യൻ വംശജനായ ഒരു ഡെലിവറി ജീവനക്കാരൻ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് പ്രൊഫ. അൽ-റുമൈഹിൻ്റെ ഈ പ്രസ്താവനകൾ വന്നത്.പൗരന്മാരുടെ സ്വകാര്യ ഇടങ്ങളിലേക്ക് കടന്നുവരുന്ന ഒരു വ്യക്തിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ അത് എത്രമാത്രം അപകടകരമാണെന്ന് പ്രൊഫസർ ചൂണ്ടിക്കാട്ടി.അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങളോ, ഈ ജോലിക്ക് ആവശ്യമായ പ്രൊഫഷണൽ യോഗ്യതയോ പരിചയമോ ഇല്ലാത്ത ധാരാളം ഡെലിവറി തൊഴിലാളികൾ ഇന്ന് ഈ രംഗത്തുണ്ട്. ഈ ഗുരുതരമായ സാഹചര്യത്തിന് ഒരു പരിഹാരമായി പ്രൊഫസർ അൽ-റുമൈഹ് മുന്നോട്ട് വെക്കുന്നത് ഡെലിവറി മേഖലയുടെ ക്രമേണയുള്ള സൗദിവൽക്കരണമാണ്. 2026-ൻ്റെ തുടക്കത്തിൽ ഇത് നടപ്പിലാക്കിത്തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.ഡെലിവറി ജോലികൾക്ക് വലിയ യോഗ്യതകളോ മുൻപരിചയമോ ആവശ്യമില്ലാത്തതിനാൽ, സൗദി യുവാക്കൾക്ക് നേരിട്ടുള്ള ഉപജീവനമാർഗ്ഗം കണ്ടെത്താനും രാജ്യത്തെ തൊഴിലില്ലായ്മ കുറയ്ക്കാനും ഇത് സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഈ മേഖലയിൽ നിലവിൽ പ്രവർത്തിക്കുന്ന ഓരോ പ്രവാസി തൊഴിലാളിക്കും സമഗ്രമായ “സുരക്ഷാ, ക്രിമിനൽ പശ്ചാത്തല പരിശോധന” നടത്തണം എന്ന് അൽ-റുമൈഹ് കർശനമായി ആവശ്യപ്പെടുന്നു. കൂടാതെ, രാജ്യത്ത് അഞ്ച് വർഷത്തെ റെസിഡൻസി പൂർത്തിയാക്കിയവർക്ക് മാത്രം ഈ ജോലി നൽകണമെന്നും, യാതൊരു നിയമപരമായ ലംഘനങ്ങളും നടത്തില്ലെന്ന് വ്യക്തമാക്കുന്ന ഒരു പ്രതിബദ്ധതാ രേഖയിൽ ഒപ്പിടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.The post ഡെലിവറി ജീവനക്കാർ സുരക്ഷാ ഭീഷണിയോ? സൗദിവത്ക്കരണം അനിവാര്യമെന്ന് പ്രൊഫ. അൽ-റുമൈഹ് appeared first on Arabian Malayali.