ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: സിദ്ധരാമയ്യയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുറത്ത്, നിര്‍ണായ നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍

Wait 5 sec.

ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തില്‍ ശക്തമായ നടപടി തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കെ.ഗോവിന്ദരാജിനെ പുറത്താക്കുകയും രഹസ്യാന്വേഷണ വിഭാഗം മേധാവി ഹേമന്ത് നിംബാല്‍ക്കറെ സ്ഥലം മാറ്റുകയും ചെയ്തു.റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആര്‍സിബി) കന്നി ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചിരുന്നു. ദുരന്തത്തെപ്പറ്റി കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് രഹസ്യാന്വേഷണ വിഭാഗം മേധാവിക്കെതിരായ നടപടി.പരിപാടിക്കു മുന്‍പ്, ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ വീട്ടില്‍ യോഗം നടന്നിരുന്നു. എന്നാല്‍ വിജയാഘോഷത്തിനു പൊലീസ് അനുമതി നല്‍കാതിരുന്നപ്പോള്‍ ഗോവിന്ദരാജ് സമ്മര്‍ദം ചെലുത്തി. കൂടാതെ വിധാന്‍ സൗധയിലും ചിന്നസ്വാമി സ്റ്റേഡിയത്തിലും രണ്ട് പരിപാടികള്‍ അനുവദിക്കാന്‍ പൊലീസ് കമ്മിഷണറോട് ഗോവിന്ദരാജ് നിര്‍ദേശിക്കുകയും ചെയ്ത കാരണത്താലാണ് ഇയാളെ പുറത്താക്കിയത്.Also Read : പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയില്ല; മീററ്റില്‍ പതിനേഴുകാരിയെ കൊന്ന് തല വെട്ടിമാറ്റി കനാലിൽ തള്ളി അമ്മബെംഗളൂരു പൊലീസ് കമ്മിഷണര്‍ ബി. ദയാനന്ദ, അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ സി.ബാലകൃഷ്ണ, ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ (സെന്‍ട്രല്‍ ഡിവിഷന്‍) ശേഖര്‍ എച്ച്.ടെക്കണ്ണവര്‍, അഡീഷനല്‍ പൊലീസ് കമ്മിഷണര്‍ വികാസ് കുമാര്‍ വികാസ്, കുബോണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.കെ.ഗിരീഷ് എന്നിവരെയും വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സസ്‌പെന്‍ഡ് ചെയ്തിരുന്നു.ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് പരാതി ഫയൽ ചെയ്തിരിക്കുന്നത്, അതിൽ സെക്ഷൻ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ), സെക്ഷൻ 125(12) (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തികൾ), സെക്ഷൻ 142 (നിയമവിരുദ്ധമായ സംഘം ചേരൽ), സെക്ഷൻ 121 (ഒരു കുറ്റകൃത്യത്തിന് പ്രേരിപ്പിക്കൽ), സെക്ഷൻ 190 (ഒരു പൊതു ലക്ഷ്യം നേടിയെടുക്കുന്നതിനായി ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് നിയമവിരുദ്ധമായ സംഘം ചേരലിലെ അംഗങ്ങളുടെ ബാധ്യത) എന്നിവ ഉൾപ്പെടുന്നു.തിക്കിലും തിരക്കിലും പെട്ടതിനെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്ക് സമർപ്പിക്കാൻ കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. വിഷയത്തിൽ സ്വമേധയാ കേസെടുത്ത കോടതി, ജൂൺ 10-നകം വിശദമായ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് വി. കാമേശ്വര റാവു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, വിഷയം സ്വമേധയാ പൊതുതാൽപ്പര്യ ഹർജിയായി പരിഗണിക്കാൻ കോടതി രജിസ്ട്രിയോട് നിർദ്ദേശിച്ചു.The post ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: സിദ്ധരാമയ്യയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുറത്ത്, നിര്‍ണായ നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍ appeared first on Kairali News | Kairali News Live.