ദിയ കൃഷ്ണകുമാറിന്റെ വ്യാപാരസ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് കേസിൽ സമഗ്രമായ അന്വേഷണത്തിന് പോലീസ്. കേസിൽ എല്ലാ മൊഴികളും പരിശോധിക്കും. വ്യക്തമായ തെളിവുകൾ ലഭിച്ച ശേഷം നടപടി സ്വീകരിക്കാനാണ് പൊലീസിൻ്റെ നീക്കം. അതേസമയം കേസിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വിട്ട് കൃഷ്ണകുമാറിൻ്റെ കുടുംബം. ജീവനക്കാർ കുറ്റം സമ്മതിക്കുന്ന വീഡിയോ പുറത്തുവിട്ടത് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാറാണ്. പരാതി നൽകിയ ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ ദുർബലപ്പെടുത്തുന്നതാണ് വീഡിയോ ദൃശ്യം. പണം എടുത്തതായി ജീവനക്കാർ ഇതിൽ സമ്മതിക്കുന്നുണ്ട്. തെളിവുകളും മൊഴികളും ശേഖരിച്ച ശേഷം ഏത് കേസിനാണോ മെറിറ്റ് ഉള്ളത് അതിനാവും പോലീസ് കുറ്റപത്രം നൽകുക. 69 ലക്ഷം രൂപ സ്ഥാപനത്തിലെ ക്യൂ ആർ കോഡ് മാറ്റി തൊഴിലാളികളായ മൂന്നു സ്ത്രീകൾ തട്ടിപ്പ് നടത്തി എന്നതാണ് ദിയ കൃഷ്ണകുമാറിന്റെ പരാതി.ALSO READ: സെൽഫി എടുക്കുന്നതിനിടെ തൂവൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽ പെട്ടു; വിനോദ സഞ്ചാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തികൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനമായ ഒ ബൈ ഒസിയിലെ ജീവനക്കാരുടെ പരാതിയിലാണ് കൃഷ്ണകുമാറിനും ദിയയ്ക്കും എതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതേ ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കൃഷ്ണകുമാര്‍ മുമ്പ് പരാതി നല്‍കിയിരുന്നു. ഈ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കൃഷ്ണകുമാറും സംഘവും തങ്ങളെ തട്ടിക്കൊണ്ട് പോയെന്നും പണം ആവശ്യപ്പെട്ടെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. 8,82,000 രൂപ കൃഷ്ണകുമാറിന് നല്‍കി. ദിയ ജാതീയമായി അധിക്ഷേപിച്ചു എന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.നികുതിയുമായി ബന്ധപ്പെട്ട പ്രശ്നം കാരണം ദിയയാണ് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം സ്വീകരിക്കാന്‍ പറഞ്ഞതെന്നും ജീവനക്കാര്‍ പറയുന്നു.പെണ്‍കുട്ടികളുടെ പരാതിയില്‍ തട്ടിക്കൊണ്ടു പോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ പരാതി വ്യാജമെന്നാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും കൃഷ്ണകുമാര്‍ പ്രതികരിച്ചു.അതേസമയം ജീവനക്കാരുടെ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്നായിരുന്നു ദിയയുടെ മറുപടി. ഇരുകൂട്ടരുടെയും പരാതിയില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. കൃഷ്ണകുമാര്‍ മുഖ്യമന്ത്രിക്കും പരാതി കൊടുത്തിട്ടുണ്ട്.The post ‘ഒ ബൈ ഓസി’ സാമ്പത്തിക ക്രമക്കേട്; സമഗ്രമായ അന്വേഷണത്തിന് പോലീസ് appeared first on Kairali News | Kairali News Live.