വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച അനന്ദുവിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. വൈദ്യുത ആഘാതമാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ പൊള്ളലേറ്റ മുറിവുകളുണ്ട്. വയറിന്റെ ഭാഗത്തായി മൂന്ന് മുറിവുകളാണ് ഉള്ളത്. മണിമൂളി സ്കൂളിൽ അനന്തുവിന്റെ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. ശേഷം വീട്ടിലേക്ക് കൊണ്ടുപോകും.അതേസമയം അനന്തുവിന്റെ മരണത്തിന് പിന്നാലെ നടക്കുന്ന സംഭവങ്ങൾ സൃഷ്ടിക്കപ്പെട്ടതാണോ എന്ന് സംശയിക്കുന്നുവെന്ന് സിപിഎ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ആണ്. പന്നികളെ പിടികൂടാൻ ഇതുവരെ ഇവിടെ ഒരു നടപടി ഉണ്ടായിട്ടില്ല. പഞ്ചായത്ത് മെമ്പറിന്റെ വാർഡിലാണ് ഈ സംഭവം നടന്നത്. അദ്ദേഹം സ്ഥാനാർഥിയുടെ അടുത്ത ആളുമാണ്.ALSO READ: വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കുട്ടിയുടെ മാതൃസഹോദരൻ അറസ്റ്റിൽസംഭവം നടന്നയുടനെ പ്രക്ഷോഭങ്ങൾ ആരംഭിച്ചതിനു പിന്നിലെ ഗൂഢാലോചന എന്താണെന്നും അദ്ദേഹം ചോദിച്ചു. ആ ഗൂഢാലോചനയാണ് അന്വേഷിക്കേണ്ടത്. പ്രതിയുടെ ഫോൺ കോളുകൾ പരിശോധിച്ചാൽ സംഭവങ്ങൾ മനസിലാകും. എന്തും ചെയ്യാൻ മടിയില്ലാത്ത സീറ്റാണ് യുഡിഎഫ്. വരും ദിവസങ്ങളിൽ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് എന്തും പ്രതീക്ഷിക്കാം.ഇതിനു മുൻപും ഇത്തരത്തിൽ സംഭവം ഉണ്ടായിട്ടുണ്ട്. ആൻ മരിച്ചത് കോൺഗ്രസുകാരനാണ്. എന്നാൽ അതിൽ ഒരു പ്രതിഷേധവും നടന്നില്ല. ഇപ്പോൾ നടക്കുന്നത് രാഷ്ത്രീയ ഗൂഢാലോചയാണ്. ഇതിൽ സമഗ്രമായ അന്വേഷണം വേണം എന്നും അദ്ദേഹം പറഞ്ഞു.The post വഴിക്കടവ് അപകടം: വൈദ്യുതാഘാതമാണ് അനന്ദുവിന്റെ മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് appeared first on Kairali News | Kairali News Live.